Thursday, July 22, 2010

Mathrubhumi || Wellness - ആരോഗ്യക്കര്‍ക്കടകം

സൂക്ഷിക്കണം; നിങ്ങള്‍ സുന്ദരിയാണ്!

വെറുതെ ആഹാരം ഉപേക്ഷിക്കലല്ല ഡയറ്റിങ്. അതെങ്ങനെ
വേണമെന്ന് വിദഗ്ധര്‍ പറയുന്നത് ശ്രദ്ധിക്കാം



ഇത് വായിച്ചുതുടങ്ങാന്‍ വരട്ടെ, പറയൂ, നിങ്ങള്‍ സുന്ദരിയാണോ? വേണമെന്നില്ല, സുന്ദരിയാകണമെന്ന തീരാക്കൊതി ഉള്ളിലുള്ള പെണ്‍കുട്ടിയാണോ. ആലിലവയറ് ലഭിക്കാനായി ആഹാരം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവളാണോ നിങ്ങള്‍!
എങ്കില്‍ തുടര്‍ന്ന് വായിച്ചോളൂ. വലിയ പ്രയോജനം ചെയ്യും; വലിയ പാഠങ്ങളും പകരാനായേക്കും.

ഡയറ്റിങ് എന്ന വാക്ക് നിങ്ങളോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നിങ്ങളുടെ ശരീരഭാഷയില്‍ അടിമുടി ആ വാക്ക് ഉണ്ട്. അന്നാഹാരം ഉപേക്ഷിക്കേണ്ടത്ര ദാരിദ്ര്യമൊന്നും നിങ്ങള്‍ക്കില്ലെങ്കിലും'ഡയറ്റിങ്' വിട്ട് നിങ്ങള്‍ക്കൊരു കളിയില്ല. പക്ഷേ, അതിന്റെ പേരില്‍ നിങ്ങളീച്ചെയ്യുന്നതെല്ലാം നന്നോ? ഒന്ന് മനസ്സിരുത്തിച്ചിന്തിക്കാലോ!


ഡയറ്റിങ്-തെറ്റും ശരിയും

ചളുപിളുന്നനെയുള്ള ശരീരം നിങ്ങളെന്നല്ല ആരും ആഗ്രഹിക്കുന്നില്ല. ഒന്ന് നന്നായി വെട്ടിയൊതുക്കിയ ദേഹം-അത്രയ്‌ക്കേ വേണ്ടൂ. പക്ഷേ, അതില്‍ ഒതുങ്ങില്ല നിങ്ങള്‍. തടി കുറച്ചു കുറച്ചു കുറച്ച്, മെലിഞ്ഞു മെലിഞ്ഞ് കൊലുന്നനെയുള്ള സുന്ദരിയാകണം. സിനിമയിലും ടെലിവിഷനിലും ഒരുപാട് രൂപമാതൃകകള്‍ ഉണ്ടല്ലോ. ചെറുപ്രായത്തിലേ ചിലര്‍ തുടങ്ങും ആഹാരനിയന്ത്രണം. തടി കൂടുന്നുണ്ടെങ്കില്‍മാത്രം കുറച്ചാല്‍ പോരേ? അതല്ല സംഭവിക്കാറ്. ഭാവിയില്‍ വണ്ണംവെക്കാതിരിക്കാന്‍ ചുമ്മാ അങ്ങ് തുടങ്ങുകയാണ് പട്ടിണി കിടക്കല്‍. രാവിലെയോ രാത്രിയിലോ ഭക്ഷണം തീരെ ഒഴിവാക്കും.

ഉച്ചയ്ക്ക് വല്ല ഫാസ്റ്റ് ഫുഡോ കോളയോ ഒക്കെ 'ലൈറ്റ്' ആയി അകത്താക്കും.
കൈയിലിരിക്കുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നപോലെയാണീ പരിപാടി. വണ്ണം കുറയ്ക്കാനെന്ന പേരില്‍ സാധാരണ ഭക്ഷണം ഉപേക്ഷിച്ച് കോളയുടേയും ഫാസ്റ്റ് ഫുഡിന്റേയും പിറകെ പോകുന്നവര്‍ ഓര്‍ക്കുക, ഇവയിലെ പൂരിത കൊഴുപ്പുകളും ഗ്ലൂക്കോസുമൊക്കെ നിങ്ങളുടെ ശരീരഭാരം കൂട്ടുകയാണ് ചെയ്യുക. നേര്‍ വിപരീതഫലം.

മനസ്സിലാകുന്നുണ്ടോ നിങ്ങള്‍ക്ക്, 'ഡയറ്റിങ്' എങ്ങനെ വേണമെന്ന് നിങ്ങള്‍ക്കറിയില്ല. വെറുതെ ആഹാരം ഉപേക്ഷിക്കലല്ല 'ഡയറ്റിങ്.' അങ്ങനെ ചെയ്താല്‍ ഫലം പോഷകാംശക്കുറവു മൂലമുള്ള മാനസിക, ശാരീരിക വൈകല്യങ്ങളാണ്. അമിതമായ ഡയറ്റിങ് നിങ്ങള്‍ക്ക് തരുന്ന രോഗങ്ങള്‍ എന്തെന്നറിയാമോ? അറിയണം.


അനോരക്‌സിയ

അനോരക്‌സിയ ബാധിച്ച ആള്‍ ഒരാഴ്ചകൊണ്ട് ഒന്നര കിലോഗ്രാം വരെ തൂക്കം വര്‍ധിപ്പിച്ചേ മതിയാവൂ. പ്രത്യേക ആഹാരക്രമം ഇതിനാവശ്യമാണ്.



ബുലൂമിയ

അമിത ഡയറ്റിങ് പറ്റിക്കുന്ന മറ്റൊരു രോഗാവസ്ഥയാണിത്; അതേ സമയം ഏറെ വിചിത്രവും. ഈ അവസ്ഥയ്ക്കടിമയായ പെണ്‍കുട്ടികള്‍ പട്ടിണി കിടക്കില്ല. ഇടയ്ക്കിടെ കഴിക്കും. പക്ഷേ, ആഹാരം ദഹിച്ച് ശരീരത്തില്‍ പിടിക്കാനൊന്നും ഇവര്‍ സമ്മതിക്കില്ല. തൊണ്ടയില്‍ കൈ കടത്തിയോ, മരുന്നു കഴിച്ചോ അകത്താക്കിയ ആഹാരം മുഴുവന്‍ ഛര്‍ദിച്ചുകളയും!
ഇവര്‍ക്ക് വിശപ്പുണ്ടാകില്ല, തൂക്കക്കുറവും കാണില്ല. പക്ഷേ, പിറകെ വരുന്നുണ്ടാവും മറ്റു പലതും. കുറച്ചെണ്ണം മാത്രം പറയാം.

1. അള്‍സര്‍
2. വിളര്‍ച്ച
3. ഉറക്കമില്ലായ്മ
4. പ്രമേഹം
5. അസ്ഥിസ്രാവം
6. വാതം
7. പോഷകാഹാരക്കുറവ്
8. പാന്‍ക്രിയാറ്റൈറ്റിസ്
9. ഡിപ്രഷന്‍

എല്ലാം സാധ്യതകളാണെന്ന് വെറുതെ പുച്ഛിച്ചുതള്ളുന്നവരോട് ഒന്നേ പറയാനുള്ളുവല്ലോ-കണ്ടറിഞ്ഞില്ലെങ്കില്‍ കൊണ്ടറിഞ്ഞോളും.
അനോരക്‌സിയ നന്നായി ബാധിച്ച ഒരാള്‍ ഒരാഴ്ചകൊണ്ട് ഒന്നര കിലോഗ്രാം വരെ തൂക്കം വര്‍ധിപ്പിച്ചേ മതിയാവൂ. 3500 കലോറി ഊര്‍ജമെങ്കിലും ലഭിച്ചിരിക്കണം ഓരോ ദിവസവും. പ്രത്യേക ആഹാരക്രമം ഇതിനാവശ്യമാണ്.

സിനിമയും ടെലിവിഷനും നമ്മളെ ഇന്നു വല്ലാതെ സ്വാധീനിക്കുന്നു. പക്ഷേ, എത്രവരെ പോകണം, എവിടെ നിര്‍ത്തണം എന്ന് നമ്മള്‍ തന്നെയല്ലേ തീരുമാനിക്കേണ്ടത്. എത്രയോ വൈവിധ്യമുള്ളതല്ലേ ഓരോരുത്തരുടേയും സൗന്ദര്യവും ശരീരവും. അതൊക്കെ ടീവീല് കണ്ട താരത്തിന്റേതുപോലെയാക്കലല്ല ശരിയായ രീതിയെന്ന് തിരിച്ചറിയുകയാണ് കൃത്യമായ പ്രതിവിധി. മനോഹരിയാകാന്‍ നോക്കിയിട്ട് മാറാരോഗിയായി മാറുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ ജന്മംകൊണ്ട് നമ്മളില്‍ നിറഞ്ഞ നൈസര്‍ഗികതയുടെ സൗഭാഗ്യങ്ങള്‍ നിറംമങ്ങാതെ സൂക്ഷിക്കല്‍.

ഇണയുടെ സൗന്ദര്യസങ്കല്പം പലര്‍ക്കും പലതല്ലേ. ചിലര്‍ക്ക് തടിച്ചവരെ, ചിലര്‍ക്ക് മെലിഞ്ഞവരെ. ചിലര്‍ക്ക് കറുപ്പിനെ, ചിലര്‍ക്ക് വെളുപ്പിനെ... അങ്ങനെ ചിന്തിച്ചാല്‍ പട്ടിണി കിടക്കാന്‍ ഒരുങ്ങുന്ന പാവാടക്കാരികളേ, നിങ്ങള്‍ക്ക് പിന്മാറാന്‍ ബുദ്ധിതെളിയും.
അതുകൊണ്ട്, ഒരു കാര്യം കൂടി ചെയ്യാം. സുന്ദരിമാരാകാന്‍ കൊതിക്കുന്നവര്‍ മാത്രമല്ല അവരുടെ തന്തതള്ളമാരും ഇതൊന്ന് വായിക്ക്. എന്നിട്ട് ചെറുതായൊന്നു നിരീക്ഷിച്ചുതുടങ്ങ്, തീന്‍മേശയില്‍ എണ്ണം പഠിക്കാനെന്നപോലെ നുള്ളിപ്പെറുക്കി അന്നം അകത്താക്കുന്ന മക്കളെ.

വിവരങ്ങള്‍ക്ക് കടപ്പാട്:


ബുള്‍ബിന്‍ ജോസ്

സീനിയര്‍ ഡയറ്റീഷന്‍
ലേക്ക്‌ഷോര്‍ ഹോസ്​പിറ്റല്‍, കൊച്ചി

ആര്‍ത്തവ വേദന അതികഠിനം
സ്ത്രീകള്‍ക്കുമാത്രം
പിറക്കുംമുമ്പേ മരണം
മാമോഗ്രാം: എപ്പോള്‍, എങ്ങനെ?
ശൈശവകാല സംരക്ഷണം
ബാലികമാരും ആയുര്‍വേദവും
പെണ്‍കുഞ്ഞിന്റെ മാനസികാരോഗ്യം
കൗമാരലൈംഗീകത
കൗമാരരക്ഷ ആയൂര്‍വേദത്തില്‍
ആദ്യാര്‍ത്തവം

Mathrubhumi || Wellness - ആരോഗ്യക്കര്‍ക്കടകം

ആരോഗ്യക്കര്‍ക്കടകം

കര്‍ക്കടകം തുടങ്ങി. പരമ്പരാഗത ചിട്ടയനുസരിച്ചാണെങ്കില്‍ മലയാളിയുടെ
വെക്കേഷന്‍ കാലമാണ് കര്‍ക്കടകം എന്നു പറയാം. മുമ്പ് പഞ്ഞക്കര്‍ക്കടകമായിരുന്ന
ഈ മാസം ഇപ്പോള്‍ ആരോഗ്യക്കര്‍ക്കടകമായി മാറിയിരിക്കുന്നു.
കര്‍ക്കടകമാസത്തില്‍ സ്വീകരിക്കാവുന്ന ആരോഗ്യച്ചിട്ടകളാണ് ഇവിടെ


മലയാളിക്ക്് ആരോഗ്യരക്ഷയുടെ കാലമാണ് കര്‍ക്കടകം. കേരളത്തിലെ കര്‍ക്കടക ചികില്‍സാ പാക്കേജുകള്‍ ലോകമെങ്ങും പ്രശസ്തി നേടിയിട്ടുമുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ കൊണ്ടും കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടുമാണ് കര്‍ക്കടകം ആരോഗ്യരക്ഷയുടെ കാലമായി മാറിയത്. കൃഷിമാത്രം തൊഴിലായിരുന്ന കേരളീയര്‍ക്ക് അതുമായി ബന്ധപ്പെട്ട പണിത്തിരക്കുകളില്‍ നിന്ന് ഒട്ടൊക്കെ ഒഴിവു കിട്ടുന്ന കാലമാണിത്. പഴയ കാര്‍ഷിക കേരളത്തിന്റെ വെക്കേഷന്‍ കാലം. അടുത്ത കാലത്തായി വലിയൊരു വിഭാഗം മലയാളികള്‍ ശരിയായ വെക്കേഷന്‍ കാലമായി കര്‍ക്കടകത്തെ കണ്ടു തുടങ്ങിയിട്ടുണ്ട്. കുളിരു കോരുന്ന മഴയില്‍ സുഖ ചികില്‍സകളുമായി കഴിയാവുന്ന കാലം.

നിരന്തരം പെയ്ത മഴയെത്തുടര്‍ന്നെത്തുന്ന കര്‍ക്കടകത്തില്‍ എല്ലാ സസ്യജാലങ്ങളുടെയും ഔഷധശേഷി വര്‍ധിക്കുമെന്നാണ് കേരളീയ ചികില്‍സാ സമ്പ്രദായങ്ങള്‍ പറയുന്നത്. വിഷ സസ്യങ്ങള്‍ക്കു പോലും ഔഷധഗുണമുണ്ടാവുന്ന കാലം. സസ്യജന്യമായ എല്ലാ ഔഷധങ്ങളുടെയും ഫലസിദ്ധി വര്‍ധിക്കുന്ന കാലമായതിനാലാണ് കര്‍ക്കടത്തെ ചികില്‍സാ കാലമായി കണക്കാക്കുന്നത്. പഴയ പഞ്ഞക്കര്‍ക്കടകം ഇന്ന് ആരോഗ്യക്കര്‍ക്കടകമായി മാറിയിരിക്കുന്നു.

കര്‍ക്കടകം വന്നെത്തുന്നതോടെ വിവിധ മരുന്നു കമ്പനികള്‍ വിപണിയിലെത്തിക്കുന്ന ഔഷധക്കഞ്ഞി കിറ്റുകള്‍ വാങ്ങി കഞ്ഞി വെച്ച് കര്‍ക്കടകത്തെയും ഒരു വാങ്ങല്‍ മഹോല്‍സവമാക്കി മാറ്റുന്ന രീതിയായിക്കഴിഞ്ഞു ഇപ്പോള്‍. എന്നാല്‍ ഇത്തരം കിറ്റുകളിലൊതുക്കി കര്‍ക്കടകത്തെ ചെറുതാക്കി കാണരുതെന്നാണ് ആയുര്‍വേദാചാര്യന്മാര്‍ ഉപദേശിക്കാറുള്ളത്. ഒരു കിറ്റിലൊതുക്കാവുന്നതല്ല കര്‍ക്കടകത്തിന്റെ സാധ്യതകള്‍. സ്വന്തം തൊടിയില്‍ നിന്നു തന്നെ ലഭിക്കുന്ന ഔഷധച്ചെടികള്‍ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഉണക്കലരി ചേര്‍ത്ത് ഔഷധക്കഞ്ഞിയുണ്ടാക്കുന്നതായിരുന്നു പഴയരീതി.

ജീവിതം പുരയിടങ്ങളില്‍ നിന്ന് ഫ്‌ളാറ്റുകളിലെ ഇത്തിരിയിടങ്ങളിലേക്കു ചുരുങ്ങിയപ്പോള്‍ ഔഷധക്കഞ്ഞിക്ക് കിറ്റുകളെ ആശ്രയിക്കാതെ നിവൃത്തിയില്ലല്ലോ! കര്‍ക്കടത്തിലെ ഒരു മാസക്കാലമെങ്കിലും മാംസഭക്ഷണങ്ങളും എണ്ണ ചേര്‍ന്നവയും മദ്യവും കോളകളുമുള്‍പ്പെടെയുള്ള പാനീയങ്ങളും മറ്റ് ഹീനഭക്ഷണങ്ങളും ഒഴിവാക്കി കൃത്യമായി ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുകയാണെങ്കില്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങള്‍ ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാന്‍ കഴിഞ്ഞേക്കും. മറ്റെല്ലാ ഹീനഭക്ഷണങ്ങള്‍ക്കുമൊപ്പം ഒരു വെറൈറ്റി ഇനം എന്ന നിലയില്‍ ടേസ്റ്റു ചെയ്യാനായി ഔഷധക്കഞ്ഞി കൂടി കഴിക്കുന്നതു കൊണ്ട് കാര്യമൊന്നുമില്ല.

കര്‍ക്കടകത്തില്‍ ഔഷധക്കഞ്ഞി സേവിക്കുന്നത് കര്‍ക്കടക ചികില്‍സകളുടെ ഒരു ഭാഗം എന്ന നിലയിലാണ്. ശരീരത്തിന്റെ പ്രതിരോധശേഷിയും സുഖാവസ്ഥയും മെച്ചപ്പെടുത്തി ദീര്‍ഘായുസ്സു നല്‍കുന്നതും എല്ലാ രോഗങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള കരുത്തു പകരുന്നതുമാണ് കര്‍ക്കടക ചികില്‍സ. കഴിവു പോലെ ചിട്ടപ്പെടുത്തിയ ചികില്‍സകള്‍ സ്വീകരിക്കുന്നത് നല്ലതാണ്. കേരളീയ ചികില്‍സാ വിധികളായി അറിയപ്പെടുന്ന പഞ്ചകര്‍മങ്ങളാണ് സുഖ ചികില്‍സയുടെ ഭാഗമായി മിക്കപ്പോഴും ചെയ്യാറുള്ളത്. ഏതെങ്കിലും എണ്ണ തേച്ച് കുറച്ചു ദിവസം ഉഴിയുക മാത്രം ചെയ്തതു കൊണ്ട് സുഖ ചികില്‍സയാവുകയില്ല.

ഇത്തരത്തിലുള്ള എല്ലാ ആയുര്‍വേദ ചികില്‍സകള്‍ക്കും അവയുടേതായ പഥ്യമുണ്ട്. ആഹാരകാര്യത്തില്‍ ചില നിഷ്‌കര്‍ഷകള്‍ കൊണ്ടു വരുന്നതിനെയാണ് ആളുകള്‍ പലപ്പോഴും പഥ്യം എന്നു പറയാറുള്ളത്. പഥ്യം എന്നാല്‍ അതല്ല. അത് ഒരു ജീവിത ശൈലിയാണ്. മനോഭാവം പോലും പ്രധാനമാണ് അതില്‍. ആയുര്‍വേദം നിര്‍ദേശിക്കുന്ന ആരോഗ്യകരമായ ലൈഫ്‌സ്റ്റൈലാണ് പഥ്യം. ശരിയായ പഥ്യാചരണത്തോടെ കര്‍ക്കടക ചികില്‍സ ചെയ്താലേ ശരിയായ പ്രയോജനം ലഭിക്കുകയുള്ളൂ.

ശരിയായ ചികില്‍സാ ക്രമത്തില്‍, മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീക രിക്കേണ്ടത് ആവശ്യമാണ്. ശരിയായ ഔഷധങ്ങള്‍ സേവിച്ച് വയറിളക്കി ശുദ്ധിവരുത്തുകയാണ് ആദ്യപടി. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെ ശരീരശോധനയിലൂടെ നീക്കം ചെയ്തശേഷം ലഘുവായതും ദഹിക്കുവാന്‍ എളുപ്പമുള്ളതുമായ ആഹാര മാണ് ഉപയോഗിക്കേണ്ടത്. ഇവിടെയാണ് ഔഷധക്കഞ്ഞികളുടെ പ്രസക്തി. ഓരോ ദേശത്തും ഓരോ സമ്പ്രദായത്തിലും വിവിധയിനം ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന പലയിനം ഔഷധക്കഞ്ഞികളുണ്ട്. ഇവ സന്ദര്‍ഭാനുസരണം വെച്ചു കഴിക്കാവുന്നതാണ്. പ്രത്യേകതരം സൂപ്പുകള്‍ മാംസരസങ്ങള്‍ തുടങ്ങിയവയും ഈ കാലഘട്ടത്തില്‍ ഫലപ്രദമാണ്.

മഴക്കാല ത്ത് ദഹനവ്യവസ്ഥയെ ശക്തമാക്കി നിര്‍ത്താനായി പഞ്ചകോലചൂര്‍ണംപോലെ യുള്ള ഔഷധങ്ങള്‍ യഥാവിധി ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനോടൊപ്പംതന്നെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്‍ണം തുടങ്ങിയവയും സേവിക്കാം. നല്ലൊരു ചികില്‍സകന്റെ നിര്‍ദേശാനുസരണം ഓരോരുത്തരുടെയും ശരീരഘടനയ്ക്കും ആരോഗ്യാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തില്‍ മികച്ച ഔഷധവും മാത്രയും നിശ്ചയിക്കണം. ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയ തേച്ചു കുളിക്കുന്നതും ഏറെ പ്രയോജനകരമാണ്. ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്ത വെള്ളംകൊണ്ടു കുളിക്കുന്നതും വാതരോഗങ്ങള്‍ ഭോദമാക്കാന്‍ സഹായിക്കും.

മറ്റു ചികില്‍സകള്‍ക്കൊന്നിനും കഴിയാത്തവര്‍ കര്‍ക്കടകത്തില്‍ ഒരു മാസം കൃത്യമായ ഭക്ഷണച്ചിട്ടകള്‍ പുലര്‍ത്തുകയും എല്ലാ ദിവസവും ഏതെങ്കിലുമൊരു കുഴമ്പു തേച്ച് തടവി ചെറു ചൂടുവെള്ളത്തില്‍ കുളിക്കുകയും ചെയ്താല്‍ത്തന്നെ ആരോഗ്യപരമായി വളരെയേറെ ഗുണം ലഭിക്കും.


പഴകിയ ആഹാരസാധനങ്ങള്‍, ഫ്രിഡ്ജില്‍ വെച്ച് വീണ്ടും ചൂടാക്കിയവ, ജങ്ക് ഫുഡ് എന്നിവ പൂര്‍ണമായി ഒഴിവാക്കുക.

ഈ ഒരു മാസം പുറത്തു നിന്നുള്ള ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുക.

ചെറു ചൂടുള്ളതും ദഹിക്കുവാന്‍ എളുപ്പമുള്ളതും വൃത്തിയായി പാകം ചെയ്തതും ഉപ്പ്, പുളി,എരിവ്
തുടങ്ങിയവയുടെ അളവ് കുറഞ്ഞതുമായ ആഹാരസാധനങ്ങള്‍ മാത്രം കഴിക്കുക.

ഗോതമ്പ്, ചെറുപയര്‍, തേന്‍, വെജിറ്റബിള്‍ സൂപ്പ്
എന്നിവ നല്ലതാണ്.

ചുക്ക്, കൊത്തമല്ലി, പഞ്ചകോല ചൂര്‍ണം തുടങ്ങിയവ ഏതെങ്കിലും ഇട്ട്, തിളപ്പിച്ച വെള്ളം കുടിക്കുക

പഞ്ചസാര, ഉപ്പ്, എണ്ണ, കാപ്പി, ചായ എന്നിവയുടെ
അളവ് പതിവായി ഉപയോഗിക്കുന്നതിന്റെ പകുതി
മാത്രമായി ചിട്ടപ്പെടുത്തുക.

പൊറോട്ട, മാംസഭക്ഷണം എന്നിവ ഒഴിവാക്കുക.

രാത്രി കഴിയുന്നതും നേരത്തേ ഭക്ഷണം കഴിക്കുക.

നേരത്തേ ഉറങ്ങുക. ആറ് ഏഴ് മണിക്കൂറെങ്കിലും
ഉറങ്ങുക

ഉചിതമായ അരിഷ്ടാസവങ്ങള്‍ വൈദ്യനിര്‍ദേശപ്രകാരം സേവിക്കുക. അമൃതാരിഷ്ടം, പിപ്പല്യാസവം, ദശമൂലാരിഷ്ടം, ഇന്ദുകാന്തം, ച്യവനപ്രാശം, അഗസ്ത്യരസായനം, വസിഷ്ഠരസായനം മുതലായവ
ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

പകലുറക്കം ഒഴിവാക്കുക.

അധികം മഴ നനയുകയോ നനഞ്ഞ വസ്ത്രങ്ങള്‍
ധരിച്ചുകൊണ്ടിരിക്കുകയോ ചെയ്യരുത്.


ബിജു സി.പി.

പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
മഴക്കാലത്തെ ഭക്ഷണം
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍
സംഭാരം കുടിക്കാം; ദേഹം തണുപ്പിക്കാം

പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍

ഡോ: കെ. മുരളീധരന്‍ പിള്ള

കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, ആയുര്‍വേദാചാര്യന്മാരായ ചരകനും സുശ്രുതനും വാഗ്ഭടനും, പ്രമേഹം ബാധിച്ചാല്‍ ധാരാളമായി മൂത്രമൊഴിക്കുമെന്നും മൂത്രം വീഴുന്ന സ്ഥലത്ത് മാധുര്യം നിമിത്തം ഉറുമ്പുകള്‍ ഓടിക്കൂടുമെന്നും വ്യക്തമാക്കിയിരുന്നു. അതിനാലാകണം മധുമേഹം എന്ന് ഈ രോഗത്തിനവര്‍ പേരു നല്‍കിയത്.

നേരത്തേ കണ്ടെത്തുക

വര്‍ധിച്ച അളവിലുള്ള വിയര്‍പ്പ്, ശരീരത്തിന് പ്രത്യേക ഗന്ധം, സന്ധിബന്ധങ്ങള്‍ക്ക് അയവ് അനുഭവപ്പെടുക, ആലസ്യവും തളര്‍ച്ചയും, ധാരാളമായി മൂത്രം പോകുക, തൊണ്ട വരള്‍ച്ച, ദാഹം, ശരീരം മെലിയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ പൂര്‍വ രൂപങ്ങളിലുള്‍പ്പെടുന്നു.

അഗ്‌ന്യാശയ (പാന്‍ക്രിയാസ്)ത്തിന്റെ ഒരുഭാഗം പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ദ്രാവകം കുറയുകയോ തീരെ ഇല്ലാതാവുകയോ ആണ് മധുേമഹത്തിന്റെ അടിസ്ഥാന കാരണം. ശരീരകോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ഉപയോഗപ്പെടുത്താന്‍ ഇന്‍സുലിന്റെ സാന്നിധ്യം ആവശ്യമാണ്. ഇന്‍സുലിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ കോശങ്ങള്‍ക്ക് പഞ്ചസാര ഉപയോഗപ്പെടുത്താന്‍ കഴിയാതെയായി അതു രക്തത്തില്‍ കെട്ടിനില്‍ക്കും. ചില പ്രത്യേക കാരണങ്ങളാല്‍ മഹാരോഗങ്ങളുടെ കൂട്ടത്തിലാണ് പ്രമേഹത്തെ ആയുര്‍വേദം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗള്‍ഫ് പോലുള്ള വിദേശ രാജ്യങ്ങളില്‍ ഏതാനും വര്‍ഷം ജോലിചെയ്തു മടങ്ങിവരുന്നവരില്‍ ഭൂരിപക്ഷത്തിനും പ്രമേഹബാധ കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍രംഗത്തെ സംഘര്‍ഷങ്ങളും ഉറ്റബന്ധുക്കളെ പിരിഞ്ഞിരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കവുമാണ് ഇതിനു പിന്നില്‍.


പഥ്യം പ്രധാനം; ചികിത്സ പിന്നീട്

ഈ രോഗത്തില്‍ ചികിത്സയ്ക്കു കേവലം രണ്ടാംസ്ഥാനമേ ഉള്ളൂ. ആഹാരവിഹാരങ്ങളിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന പഥ്യക്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാലേ ചികിത്സ ഫലപ്രദമാകൂ. പ്രമേഹത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കും രോഗിയുടെ ശരീരപ്രകൃതിക്കും അനുയോജ്യമായ തരത്തിലുള്ള ധാരാളം മരുന്നുകള്‍ ആയുര്‍വേദത്തിലുണ്ട്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കി ഇന്‍സുലിന്‍ ഉല്‍പാദനം പൂര്‍വസ്ഥിതിയിലാക്കുക എന്നതാണ് ആയുര്‍വേദ ഔഷധങ്ങളുടെ മുഖ്യ ലക്ഷ്യം.

ആഹാരശൈലിയിലും വേണം മാറ്റങ്ങള്‍. വ്യക്തിയുടെ ജീവിത സാഹചര്യം, ശരീരപ്രകൃതി, ജോലിയുടെ സ്വഭാവം തുടങ്ങിയവ പരിഗണിച്ച്, അയാളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അളവിലുള്ള ഊര്‍ജം പ്രധാനം ചെയ്യാന്‍ തക്ക അളവിലുള്ള ആഹാരക്രമത്തിനു രൂപം നല്‍കണം. കേവലം രോഗശമനം ലക്ഷ്യമാക്കി പ്രമേഹരോഗിയുടെ ആഹാരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ശരീരബലം, പോഷണം, ഓജസ്സ് എന്നിവയ്ക്കു മതിയാകാതെ വരികയും ധാതുക്ഷയം നിമിത്തം തരിപ്പ്, വേദന, കഴപ്പ് തുടങ്ങിയ കടുത്ത വാതരോഗങ്ങള്‍ക്ക് അതു കാരണമാകുകയും ചെയ്യും.

എന്തൊക്കെ കഴിക്കാം

സ്വതവേ തടിച്ച ശരീരം ഉള്ളവര്‍ക്ക് തടി കുറയ്ക്കുന്നതും മേദോഹരമായതും ഗുരുത്വം ഏറിയതുമായ ആഹാരം പഥ്യമായിരിക്കും. മെലിഞ്ഞ ശരീരപ്രകൃതക്കാര്‍ക്ക് ലഘുവായതും പുഷ്ടിയുണ്ടാക്കുന്നതും ബലവര്‍ധകവുമായ ആഹാരമായിരിക്കും ഹിതം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം കണക്കാക്കി അതിനു പറ്റിയ അളവിലുള്ള മാംസ്യവും കൊഴുപ്പും ഉള്‍ക്കൊള്ളുന്ന ആഹാരം നല്‍കണം. പൊതുവെ മധുര വസ്തുക്കള്‍, മധുര പലഹാരങ്ങള്‍, പഴവര്‍ഗങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, മുട്ട എന്നിവ പ്രമേഹരോഗിക്കു പഥ്യമല്ല. വെണ്ണ, കൊഴുപ്പിലധികമുള്ള ഭക്ഷ്യവസ്തുക്കള്‍, എണ്ണയില്‍ വറുത്ത ആഹാരം എന്നിവ ഒഴിവാക്കണം.

തവിടു കളയാത്ത ധാന്യങ്ങള്‍ മിതമായും നാരുകളടങ്ങിയ പച്ചക്കറികള്‍ ധാരാളമായും കഴിക്കാം. ഇതു മലബന്ധം അകറ്റുന്നതോടൊപ്പം ശരീരത്തിനു മതിയായ പോഷണം നല്‍കുകയും ചെയ്യും. അരിക്കു പകരം ഗോതമ്പ് ഉപയോഗിക്കാം എന്ന ധാരണ ശരിയല്ല. രണ്ടിലും അന്നജം ഒരേ അളവില്‍ത്തന്നെ അടങ്ങിയിരിക്കുന്നു. ഒരു പിടി ചോറ്, രണ്ട് ചപ്പാത്തി, ധാരാളം പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗപ്പെടുത്തണം. ഇടനേരങ്ങളില്‍ മധുരം ചേര്‍ക്കാത്ത ചായ, പാട നീക്കിയ പാല്‍, മോര്, ചെറുനാരങ്ങാ നീര് എന്നിവ ഉപയോഗിക്കാം. ഏകനായകം, പൊന്‍കുരണ്ടി വേര്, കരിങ്ങാലി ഇവയിലേതെങ്കിലും ചേര്‍ത്തു തിളപ്പിച്ച വെള്ളം ധാരാളമായി ഉപയോഗിക്കണം.

വ്യായാമം മറക്കരുത്

വ്യായാമത്തിന് മുന്തിയ പ്രാധാന്യം നല്‍കണം. ഒരു കിണര്‍ കുഴിക്കാനാണ് സുശ്രുതന്‍ പ്രമേഹരോഗിയെ ഉപദേശിക്കുന്നത്. നടക്കല്‍ നല്ല വ്യയാമമാണ്. രാവിലെ എണീറ്റ് ആഹാരം കഴിക്കാതെ വേണം നടക്കേണ്ടത്. രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ നിസ്സാര രോഗം പോലും പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തില്‍ ഒരുതരത്തിലും മുറിവുകളുണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സ് പ്രക്ഷുബ്ധമാകാതെ സൂക്ഷിക്കണം. മാംസപേശികള്‍, മൂത്രനാളം എന്നിവിടങ്ങളിലെ അണുബാധ, കൈകാലുകളില്‍ തരിപ്പും കഴമ്പും മരവിപ്പും, വൃക്കകളിലുണ്ടാകുന്ന രോഗാവസ്ഥകള്‍, കണ്ണിന്റെ കാഴ്ചശക്തിക്കുണ്ടാകുന്ന ക്ഷയം, ഞരമ്പുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനാല്‍ ഹൃദയാഘാതമുണ്ടാകുമ്പോള്‍ വേദന അറിയാതിരിക്കുക എന്നിങ്ങനെ പലവിധ ഗൗരവമേറിയ ഉപദ്രവങ്ങളും പ്രമേഹരോഗിക്കുണ്ടാകും. തുടക്കംമുതല്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി നിര്‍ത്തിയില്ലെങ്കില്‍ ദാമ്പത്യജീവിതം ദുഷ്‌കരമാകുംവിധം ലൈംഗിക പരാജയം സംഭവിക്കും.

ആരോഗ്യക്കര്‍ക്കടകം
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
മഴക്കാലത്തെ ഭക്ഷണം
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍
സംഭാരം കുടിക്കാം; ദേഹം തണുപ്പിക്കാം


സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും

ഡോ: ബി. ശ്യാമള

പ്രായഭേദമെന്യേ സ്ത്രീ, പുരുഷന്മാരില്‍ സാധാരണ കണ്ടുവരുന്ന അസുഖമാണ് നടുവേദനയെങ്കിലും സ്ത്രീകളിലാണ് കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്. നട്ടെല്ല് ശരീരത്തിന്റെ പുറകുവശത്തിന് ബലം നല്‍കുന്നതോടൊപ്പം അവയ്ക്കിടയില്‍ ഇടവിട്ട് കാണപ്പെടുന്ന ഡിസ്‌ക് അഥവാ തരുണാസ്ഥികളുടെ വിടവു മൂലം ശരീരം നിശ്ചിത അളവില്‍ വളയ്ക്കാനും നമുക്ക് കുനിയാനും നിവരാനും കഴിയുന്നു.

കഠിനാധ്വാനം, ഭാരമെടുക്കല്‍, ഒരേ ഇരുപ്പില്‍ അധികസമയം ഇരുന്നുള്ള ജോലി, യാത്ര, അധികസമയം നില്‍ക്കല്‍, പൊക്കമുള്ള ചെരുപ്പുകള്‍ ധരിച്ച് അധികദൂരം നടക്കല്‍, ഇരുചക്രവാഹനങ്ങളോടിക്കല്‍ മുതലായവ നടുവേദനയ്ക്ക് കാരണമാകും. നട്ടെല്ലിന് ഇരുവശത്തുനിന്നും പുറപ്പെടുന്ന നാഡീഞരമ്പുകള്‍, ചുറ്റുമുള്ളതും വശങ്ങളിലേക്കുള്ളതുമായ പേശികളെ പ്രവര്‍ത്തനോന്മുഖമാക്കുന്നു. തെറ്റായ ചലനം മൂലം സുഷുമ്‌നാനാഡികള്‍ക്കു സമ്മര്‍ദമേല്‍ക്കുക, രക്തക്കുഴലുകളമരുക ഇവ മൂലം നടുവേദന, പുറംവേദന, കാലുവേദന ഇവയുണ്ടാകും.

പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് കാത്സ്യം കുറഞ്ഞ ആഹാരം നിത്യവുമുപയോഗിക്കുക, പുളിരസമുള്ള കറികള്‍, നാരങ്ങാനീര് ഇവ അധികമുപയോഗിക്കുക, ഗര്‍ഭിണികള്‍ക്ക് ആഹാരത്തിലൂടെ കാത്സ്യം വേണ്ടമാത്രയില്‍ ലഭിക്കാതിരിക്കുക ഇവയാലും നട്ടെല്ലിന് കട്ടി കുറയാനും അവയില്‍ ചെറുസുഷിരങ്ങളുണ്ടാവാനുമിടയാകും. ആര്‍ത്തവം നിലച്ച് പത്ത് വര്‍ഷത്തിനുശേഷവും, ചെറുപ്പത്തിലേ ഗര്‍ഭപാത്രം നീക്കം ചെയ്യപ്പെട്ടവരിലും ഇത്തരം അവസ്ഥ സംജാതമാകും. തണുപ്പധികമേല്‍ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക, തുണി അധികസമയം നിന്ന് കഴുകുക, തറ തുടയ്ക്കുക, വീട്ടിനുള്ളില്‍ തണുപ്പുകാലത്ത് ചെരുപ്പിടാതെ നടക്കുക മുതലായവയാല്‍ നടുവേദനയുണ്ടാകും. തണുത്ത ആഹാരം അമിതമായി കഴിക്കുക, തൈര്, മോര്, ഉലുവ മുതലായ ശീതഗുണമുള്ള ആഹാരം അധികം ഉപയോഗിക്കുക, പാല്‍, വെണ്ണ, നെയ്യ് ഇവ ഒട്ടുമുപയോഗിക്കാതിരിക്കുക, സൂര്യപ്രകാശമൊട്ടുമേല്‍ക്കാതിരിക്കുക, ഉറക്കമൊഴിയുക, ഭയം, ഉത്ക്കണ്ഠ, മാനസികസംഘര്‍ഷങ്ങള്‍ മുതലായവയും നടുവേദനയ്ക്ക് കാരണമാകും.

സ്ത്രീകളില്‍ ഗര്‍ഭകാലത്ത് 4-7 മാസങ്ങള്‍ക്കിടയില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും ഭാരക്കൂടുതലും മൂലം നട്ടെല്ല് അല്പം വളയുകയും ക്രമേണ, അധികസമയം നില്‍ക്കുകയോ നടക്കുകയോ ഭാരമെടുക്കുകയോ ചെയ്താല്‍ നടുവേദനയുണ്ടാവും. കാലതാമസം നേരിടുന്ന പ്രസവത്താലും പ്രസവാനന്തരം വിശ്രമമെടുക്കാതിരുന്നാലും നടുവേദനയുണ്ടാകും. ആര്‍ത്തവസംബന്ധമായ രോഗങ്ങളും നടുവേദനയ്ക്ക് കാരണമാകും. ഗര്‍ഭാശയമുഖം ചുരുങ്ങിയിരുന്നാല്‍ ആര്‍ത്തവരക്തസ്രാവം സുഗമമല്ലാതാവുകയും തന്മൂലം ആര്‍ത്തവത്തോടനുബന്ധമായി വയര്‍വേദന, നടുവേദന ഇവയുണ്ടാകും.

ഗര്‍ഭാശയത്തിലുണ്ടാകുന്ന നീര്, അണുബാധ, മുഴകള്‍ ഇവയും നടുവേദനയ്ക്ക് കാരണമാകും. ഗര്‍ഭാശയം താഴോട്ടിറങ്ങിവരുന്നവരില്‍, അധികസമയം നില്‍ക്കുന്നത് തീവ്രമായ നടുവേദനയുണ്ടാക്കും. പരിശോധനകളിലൂടെ രോഗകാരണം മനസ്സിലാക്കി പ്രതിവിധികള്‍ ചെയ്തു നടുവേദന നിശ്ശേഷം മാറ്റാം. ഗര്‍ഭാശയസംബന്ധമായ രോഗങ്ങള്‍മൂലമുണ്ടാകുന്ന നടുവേദന പെട്ടെന്ന് അനുഭവപ്പെടുകയില്ല. നടുവില്‍ ത്രികാസ്ഥി ഭാഗത്ത് അവ്യക്തരൂപത്തിലായിരിക്കും വേദന. ശരീരത്തിന് പുറത്തു ഏതെങ്കിലും ഭാഗങ്ങള്‍ സ്​പര്‍ശിച്ചാലോ അമര്‍ത്തിയാലോ വേദന തോന്നില്ല.

ഇതിന് വിപരീതമായി ശ്രോണീഫലകത്തിന് മുകളില്‍ അനുഭവപ്പെടുന്ന വേദന, നട്ടെല്ലിന്റെ ഏതെങ്കിലും ഒരുവശത്ത് അനുഭവപ്പെടുന്ന തീവ്രവേദന, കാല്പാദത്തിലേക്ക് വ്യാപിക്കുന്ന വേദന, കുനിയാനോ നിവരാനോ പ്രയാസം തുടങ്ങിയവ അസ്ഥിരോഗങ്ങള്‍ മൂലമുണ്ടാകുന്ന നടുവേദനയാണെന്ന് തിരിച്ചറിയണം.

സ്ത്രീകള്‍ക്കുണ്ടാകുന്ന നടുവേദനയില്‍ 20 ശതമാനം മാത്രമേ ഗര്‍ഭാശയസംബന്ധമായ രോഗങ്ങള്‍മൂലമുള്ളതായി കാണുന്നുള്ളൂ. ജോലി ചെയ്യുന്നതോടൊപ്പം ശരീരത്തിനാവശ്യമായ വിശ്രമമെടുക്കാനും മറക്കരുത്. കഠിനാധ്വാനം, ഭാരമെടുക്കല്‍, അധികയാത്ര, ഇരുപ്പ് ഇവ നടുവേദനയുള്ളപ്പോള്‍ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം.

ആര്‍ത്തവകാലത്തെ വേദന, അമിത രക്തസ്രാവം, അടിക്കടിയുള്ള ആര്‍ത്തവം, യോനീസ്രാവം അഥവാ വെള്ളപോക്ക്, ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ ഇവ എത്രയും വേഗം ചികിത്സിച്ചു ഭേദമാക്കണം. പുളി, കയ്പ്പ് ഇവയധികമുള്ള ആഹാരം, ക്രമം തെറ്റിയ ഭക്ഷണരീതി, ഉറക്കൊഴിയുക ഇവ ഒഴിവാക്കണം.

നട്ടെല്ലിന് അമിതമായി ആയാസം നല്‍കുന്ന ജോലികള്‍ ഒഴിവാക്കുക. നടുവേദനയുള്ളവര്‍ പോഷകമൂല്യമുള്ളതും കാത്സ്യം അധികമുള്ളതുമായ പാലും മറ്റും ആഹാരത്തിലുപയോഗിക്കണം. ദിവസവും എണ്ണ തേച്ച് ചൂടുള്ള വെള്ളംകൊണ്ട് കുളിക്കുന്നത് നടുവേദന ഇല്ലാതാക്കാന്‍ സഹായിക്കും. വിശ്രമം, വ്യായാമം ഇവ ശരിയായ രീതിയില്‍ ചെയ്യണം. അസ്ഥിസംബന്ധമായ രോഗങ്ങളില്‍ വിശ്രമത്തോടൊപ്പം ശരിയായ ഔഷധസേവ കൂടാതെ തൈലങ്ങളായ സഹചരാദി തൈലമോ, കൊട്ടന്‍ചുക്കാദി തൈലമോ, ബലാതൈലമോ കൊണ്ടു തടവുക. കിഴി, പിഴിച്ചില്‍, ഞവരക്കിഴീ, തൈലവസ്തി, കടീവസ്തി മുതലായ ചികിത്സകള്‍ നടുവേദന ഇല്ലാതാക്കുവാന്‍ സഹായിക്കും. കുറുന്തോട്ടി പാല്‍ക്കഷായമായി കഴിക്കുന്നതും ഫലപ്രദമാണ്.

ആരോഗ്യക്കര്‍ക്കടകം
പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
മഴക്കാലത്തെ ഭക്ഷണം
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍
സംഭാരം കുടിക്കാം; ദേഹം തണുപ്പിക്കാം




മഴക്കാലത്തെ ഭക്ഷണം

സഹജമായ ബലം ഏറ്റവും കുറഞ്ഞിരിക്കുന്ന മഴക്കാലത്ത് ത്രിദോഷങ്ങളും വര്‍ധിച്ച് വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ജലം, വായു, ഭൂമി എന്നിവ ഒരേ പോലെ മലിനമാകുന്ന ഇക്കാലത്ത് ജലജന്യമായ അതിസാരം, മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്(ആന്ത്രികജ്വരം), വയറുകടി എന്നിവ ഉണ്ടാകുകയും പടരുകയും ചെയ്യുന്നു.

പരിസരവും അന്തരീക്ഷവും മലിനമാകുന്നതുമൂലം കൊതുക്, ഈച്ച, എലി, ചെള്ള്, മൂട്ട എന്നിവ പെരുകുകയും മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മന്ത്, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു.

ബാഹ്യമായ പരിസ്ഥിതിയില്‍ മാറ്റം വരുത്തുന്നത് ഒരു പരിധിവരെ മാത്രം സാധ്യമായിട്ടുള്ളതിനാല്‍ ഓരോവ്യക്തിയും തന്റെ ശരീരത്തിന്റെ രോഗം സംജാതമാകുന്ന അവസ്ഥ ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിക്കേണ്ടതാണ്. എണ്ണതേച്ച് മൃദുവായി തലോടിയുള്ള കുളി, മാസത്തിലൊരിക്കല്‍ അവിപത്തി ചൂര്‍ണം മുതലായവ കൊണ്ടുള്ള വയറിളക്കല്‍ (വിരേചനം) എന്നിവ രോഗപ്രതിരോധത്തിന് നല്ലതാണ്.

ശീലിക്കേണ്ട ആഹാരങ്ങള്‍

1.ചെറു ചൂടുള്ളതും ദഹിക്കുവാന്‍ എളുപ്പമുള്ളതും വൃത്തിയായ രീതിയില്‍ പാകം ചെയ്തതും അല്പം ഉപ്പും പുളിയും ചേര്‍ത്തതുമായ ആഹാരസാധനങ്ങള്‍ നല്ലതാണ്.
2.ഗോതമ്പ്, ചെറുപയര്‍, മലര്‍ക്കഞ്ഞി, തേന്‍, ചെറുപയറിന്‍ രസം, മാംസത്തിനുപകരം സൂപ്പ് എന്നിവ ഉപയോഗിക്കാം.
3.ചുക്ക്, കൊത്തമല്ലി, പഞ്ചകോല ചൂര്‍ണം തുടങ്ങിയവ ഏതെങ്കിലും കൊണ്ട് തിളപ്പിച്ചജലം ഉപയോഗിക്കാം.
4.തക്കാളി, മത്തങ്ങ, കാബേജ്, കുമ്പളങ്ങ, വഴുതനങ്ങ, പാവയ്ക്ക തുടങ്ങിയവ ആവശ്യത്തിന് ഉയോഗിക്കുക.
5.അലൂമിനിയം പാത്രങ്ങള്‍ക്കുപകരം സ്റ്റീല്‍, മണ്‍, ഓട് പാത്രങ്ങള്‍ പാചകത്തിനായി ഉപയോഗിക്കുക.
6.കാപ്പി, ചായ എന്നിവ മിതമായി ശീലിക്കാവുന്നതാണ്.

ഒഴിവാക്കേണ്ട ആഹാരങ്ങള്‍

1.തണുത്തവെള്ളം, ചോളം വറുത്തതും പൊരിച്ചതും അജിനോമോട്ടോ ചേര്‍ത്തതുമായ ആഹാരസാധനങ്ങള്‍.
2.മൈദ, ബിരിയാണി. തണുത്തതും ശീതികരിച്ചതുമായ ആഹാരസാധനങ്ങള്‍, വറുത്ത മാംസങ്ങളും മത്സ്യങ്ങളും. ആഹാരസാധനങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുക.
3.രാത്രിയില്‍ മാംസ ഭക്ഷണം, തൈര്, പൊറോട്ട എന്നിവ നിര്‍ബന്ധമായും ഒഴിവാക്കുക.

ശീലിക്കേണ്ട രീതികള്‍

1.രാത്രിയില്‍ കഴിയുന്നതും നേരത്തേ ഭക്ഷണം കഴിക്കുക. നേരത്തേ ഉറങ്ങുക. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറക്കം ശീലിക്കുക.
2.മിതമായ ലൈംഗിക വൃത്തി ശീലിക്കുക.
3.മദ്യത്തിനുപകരം അരിഷ്ടാസവങ്ങള്‍ ഔഷധമാത്രയില്‍ ശീലിക്കുക.

ഒഴിവാക്കേണ്ട വിഹാരങ്ങള്‍

1.പകലുറങ്ങുക. കൂടുതല്‍ മഴ നനയുക, അമിതാധ്വാനം, നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് അധികനേരം നില്‍ക്കുക.
മേല്‍പ്പറഞ്ഞവ കൂടാതെ അമൃതാരിഷ്ടം, പിപ്പല്യാസവം, ദശമൂലാരിഷ്ടം, ഇന്ദുകാന്തയോഗം, വിദാര്യാദിയോഗം, ച്യവനപ്രാശം, അഗസ്ത്യരസായനം, വസിഷ്ഠരസായനം മുതലായവ ശരീരബലം വര്‍ധിക്കുവാന്‍ യുക്തിയുക്തമായി ഉപയോഗിക്കാവുന്നതാണ്.

ഡോ. എ.എം. മനോജ്

മെഡിക്കല്‍ ഓഫീസര്‍
ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, കാവാലം

ആരോഗ്യക്കര്‍ക്കടകം
പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍
സംഭാരം കുടിക്കാം; ദേഹം തണുപ്പിക്കാം

ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്

ഡോ. രമ്യാകൃഷ്ണന്‍

ആയൂര്‍വേദത്തില്‍ ഫസ്റ്റ് എയ്‌ഡോ..ഇത് കേള്‍ക്കുന്നവര്‍ക്കൊക്കെ പെട്ടന്ന് ആശ്ചര്യം തോന്നിയേക്കാം. നിത്യജീവിതത്തില്‍ അടിയന്തിരപ്രാധാന്യം ആവശ്യമുള്ള ഘട്ടങ്ങളില്‍ ഫലപ്രാപ്തയുണ്ടാകുന്നതിന് താഴെപറയുന്ന ആയൂര്‍വേദചികിത്സകള്‍ ഉപകാരപ്രദമാകും.

ക്ഷണിക്കപ്പെടാത്ത അതിഥികളായി രോഗങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വീട്ടില്‍ ആയുര്‍വേദ ഔഷധങ്ങളാല്‍ സജ്ജമായ ഒരു 'ഫസ്റ്റ് എയ്ഡ് ബോക്‌സ്' ഉണ്ടെങ്കില്‍ ആരോഗ്യകരമായി ഇവയെ വകവരുത്താനാകും. എന്നാല്‍ വൈദ്യ നിര്‍ദേശത്തില്‍ ജീവിതചര്യയിലെ ആരോഗ്യകരമായ മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ടുവേണം ഈ എമര്‍ജന്‍സി ബോക്‌സിനെ വിനിയോഗിക്കാന്‍.

പൊള്ളലുകള്‍

ചെറിയ തീപ്പൊള്ളലുകളേല്‍ക്കുമ്പോള്‍ പൊള്ളലേറ്റഭാഗത്ത് ജാത്യാദിഘൃതം നനച്ച് പഞ്ഞിയിടുക. വലിയ പൊള്ളലാണെങ്കില്‍, പൊള്ളലേറ്റഭാഗം പഴുക്കാതിരിക്കാനും പെട്ടെന്നു സാധാരണ ചര്‍മം വരുന്നതിനും പുനര്‍നവാദി കഷായഗുളിക കൂടി വീട്ടില്‍ കരുതുക. ദഹനത്തെ കുറയ്ക്കുന്ന ആഹാരങ്ങള്‍ പാല്‍, പാലുത്പന്നങ്ങള്‍, ബേക്കറി സാധനങ്ങള്‍ ബ്രഡ്, ബണ്‍ തുടങ്ങിയവയടക്കം, എണ്ണ, പുളിയും ഉപ്പും അധികമുള്ള അച്ചാറുകള്‍ തുടങ്ങിയവ, പുളിയുള്ള പഴങ്ങള്‍ ഇവ നിശ്ചിതകാലം അപഥ്യമാണ് (ഒഴിവാക്കേണ്ടതാണ്.)

മുറിവ്, ചതവുകള്‍

ഉടനടി മുറിവോ ചതവോ പറ്റിയ ഭാഗം നല്ല വെള്ളത്തില്‍ കഴുകി ഉണക്കിയതിനു ശേഷം ആ ഭാഗത്ത് മുറിവെണ്ണ നനച്ച് പഞ്ഞിയിടുക. വലിയ മുറിവാണെങ്കില്‍ വൈദ്യനിര്‍ദേശപ്രകാരം മുറിവു പഴുക്കാതിരിക്കാനും പെട്ടെന്നു കരിയാനും വില്വാദിഗുളിക വളരെ പ്രയോജനം ചെയ്യും. വേദനയും നീരും കുറയ്ക്കാനായി ദശമൂലം കഷായഗുളികയും ആവശ്യംവരും.

വയറിളക്കം, ഛര്‍ദി:

മേല്പറഞ്ഞ രോഗലക്ഷണങ്ങള്‍ പെട്ടെന്നു തുടങ്ങുമ്പോള്‍ വില്വാദിഗുളിക, ദാഡിമാഷ്ടകചൂര്‍ണം എന്നിവ വൈദ്യനിര്‍ദേശത്തില്‍ പ്രയോജനപ്പെടും. ഈ അവസ്ഥയില്‍ മലരും ജീരകവും വെന്ത വെള്ളം അല്പാല്പമായി ചെറുചൂടോടെ ഇടയ്ക്കിടെ കുടിക്കണം.

മേല്പറഞ്ഞ ഔഷധങ്ങള്‍ അണുജന്യവിഷാംശങ്ങളെ ശക്തമായി നിര്‍വീര്യമാക്കി പുറന്തള്ളി രോഗശമനമുണ്ടാക്കും. മലര്‍വെള്ളം ശരീരത്തിലെ നിര്‍ജലാവസ്ഥയെയും ധാതുഅസന്തുലിതാവസ്ഥയെയും മലത്തിലൂടെയുള്ള ദ്രവനഷ്ടത്തെയും ശ്രേഷ്ഠമാംവിധം പരിഹരിക്കും.

പഥ്യം: ഉപ്പിട്ട കഞ്ഞി മാത്രം ചെറുചൂടോടെ വളരെ ചെറിയ മാത്രയില്‍ ഇടയ്ക്കിടെ നല്‍കണം.

താഴ്ന്ന ബി.പി

ബി.പി. ക്രമാതീതമായി കുറഞ്ഞിരിക്കുമ്പോള്‍ ദശമൂലം കഷായഗുളികയോ ധാന്വന്തരം ഗുളികയോ പ്രയോജനം ചെയ്യും. മേല്പറഞ്ഞ ഔഷധം തലച്ചോറിലേക്കുള്ള രക്തചംക്രമണത്തെ ശക്തിപ്പെടുത്തുകയും അങ്ങനെ ബി.പി. കുറഞ്ഞിട്ടുണ്ടാകുന്ന തലകറക്കത്തെയും മറ്റും പ്രതിരോധിക്കുകയും ബി.പി. കൂട്ടുകയും ചെയ്യും.

പഥ്യം: ദ്രവാംശം ഏറിയ ആഹാരം ദഹിക്കാനെളുപ്പമുള്ള രീതിയില്‍ ചെറുചൂടോടെ കഴിക്കാം.

പെട്ടെന്നു തുടങ്ങുന്ന പനി

വീട്ടില്‍ അമൃതോത്തരം കഷായഗുളിക സൂക്ഷിക്കുകയാണെങ്കില്‍ ഏതു പനിയിലും വൈദ്യ നിര്‍ദേശത്തില്‍ കൊടുത്തുതുടങ്ങാം. അണുജന്യവിഷാംശങ്ങളെ നിര്‍വീര്യമാക്കിയും പുറന്തള്ളിയും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തിയും ഈ ഔഷധം പനിയുടെ കാരണത്തോട് (ഏത് 'അണു'ആയാലും) ആരോഗ്യകരമായി പൊരുതും. കൂടാതെ രാസ്‌നാദി ചൂര്‍ണം തളംവെക്കുന്നതുകൊണ്ട് പനി മസ്തിഷ്‌കത്തെ ബാധിക്കുന്നത് തടയാം.

പഥ്യം (ശീലിക്കേണ്ടത്): ഉപ്പിട്ട കഞ്ഞിമാത്രം വിശപ്പിനനുസരിച്ച് ശീലിച്ചുതുടങ്ങി, വിശപ്പു കൂടുന്നതിനനുസരിച്ച് കഞ്ഞിയും പയറും ആക്കാം. ചുക്കും മല്ലിയും വെന്തവെള്ളം മാത്രം ഇടയ്ക്കിടെ ചൂടോടെ കുടിക്കണം.

പെട്ടെന്നു ബി.പി. കൂടിയാല്‍

ഉയര്‍ന്ന രക്താതിമര്‍ദത്തെ മിനിറ്റുകള്‍ക്കകം കുറയ്ക്കാനായി അഭയാരിഷ്ടത്തില്‍ കസ്തൂര്യാദി ഗുളിക വൈദ്യനിര്‍ദിഷ്ടമായ രീതിയില്‍ ഏറെ പ്രയോജനം ചെയ്യും. രക്തചംക്രമണത്തിലുണ്ടാകുന്ന താളപ്പിഴവിനെ ശരിയാക്കിയാണ് ഈ ഔഷധം ബി.പി. കുറയ്ക്കുന്നത്. പിന്നീട് ഒരുമാസത്തോളം രക്തചംക്രമണം സ്വാഭാവികമാക്കുന്നതിനുള്ള ആയുര്‍വേദചികിത്സ പൂര്‍ണപഥ്യത്തോടെ ആവശ്യമാണ്. ചുക്കും മല്ലിയും വെന്ത വെള്ളം ബി.പി. ഉടനടി കുറയ്ക്കാന്‍ വിശിഷ്ടമാണ്.

അപഥ്യം: ദഹനത്തെ കുറയ്ക്കുന്നവ, ഉപ്പും പുളിയും ഏറിയ സാധനങ്ങള്‍, പുളിയുള്ള പഴങ്ങള്‍, ചെറുപഴം.

പെട്ടെന്നുണ്ടാകുന്ന ഉളുക്ക്, കോച്ചിപ്പിടിത്തം, കഴുത്ത്-നടുവേദനകള്‍

പേശികളിലും സ്‌നായുക്കളിലുമുണ്ടാകുന്ന നീര്‍ക്കെട്ടാണ് ഇപ്പറഞ്ഞ വേദനകള്‍ക്ക് കാരണം. പെട്ടെന്നുതന്നെ അമൃതോത്തരം കഷായഗുളിക വൈദ്യനിര്‍ദേശത്തില്‍ കഴിക്കുക. വേദനയുള്ള ഭാഗത്ത് തൈലം, ക്രീം, ഓയിന്‍മെന്റ്, വെള്ളം ഇവയൊന്നുംതന്നെ പുരട്ടരുത്. ഏതുതരം ഓയിന്‍മെന്റ് ആണെങ്കിലും ഈയവസരത്തില്‍ വേദന കൂടാന്‍ കാരണമാകും. വരണ്ട ചൂട് ഏല്പിക്കുകയും വേണം (ഇരുമ്പുചട്ടിയില്‍ തുണി ചൂടാക്കിയോ, വാമര്‍ ഉപയോഗിച്ചോ, വാട്ടര്‍ബാഗ് ഉപയോഗിച്ചോ).

പഥ്യം: ദഹിക്കാനെളുപ്പമുള്ള ലഘുവായ ആഹാരം മാത്രം. ചുക്കും ഞെരിഞ്ഞിലും ഇട്ടു വെന്തവെള്ളം (നീര്‍ക്കെട്ടിനെ ഇല്ലാതാക്കാന്‍) കുടിക്കുക. അമിതമായ ഉപ്പ്, പുളി ഇവ വര്‍ജിക്കണം.

പെട്ടെന്നുണ്ടാകുന്ന അലര്‍ജികൊണ്ടുള്ള ശ്വാസതടസ്സം

ശ്വാസാനന്ദം ഗുളിക വൈദ്യനിര്‍ദിഷ്ട മാത്രയില്‍ കനകാസവത്തില്‍ പലവട്ടമായി അല്പാല്പം കഴിച്ചുതുടങ്ങണം. അരമണിക്കൂറിനുള്ളില്‍ത്തന്നെ വിമ്മിട്ടം നന്നായി കുറയും. എന്നാല്‍ ഇതു കുറയുമ്പോള്‍ അലര്‍ജിക്കുള്ള (ശരീരത്തിലെ കാരണത്തിന്) ആയുര്‍വേദ ചികിത്സ ഒന്നുരണ്ടുമാസത്തോളം പഥ്യത്തോടെ ആവശ്യമായി വരും.

ഹൃദ്രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍

ഇങ്ങനെ സംശയം തോന്നുന്ന അവസ്ഥയിലെല്ലാംതന്നെ ഉടനടി അഭയാരിഷ്ടത്തില്‍ കസ്തൂര്യാദിഗുളിക പ്രയോജനം ചെയ്യും (വൈദ്യനിര്‍ദേശത്തില്‍). ഇത് ഹൃദയത്തിലേക്കുള്ള രക്തചംക്രമണത്തെ ഉടനടി മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തിന്റെ പ്രത്യാഘാതങ്ങളെ ഏറെ ഫലപ്രദമായി തടുക്കുകയും ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. ഒപ്പം ചുക്കും മല്ലിയും വെന്തവെള്ളം ചെറുചൂടോടെ അല്പാല്പമായി നല്കുകവഴി രക്തചംക്രമണം മെച്ചപ്പെടുകയും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയാനുള്ള സാഹചര്യം മാറിവരികയുംചെയ്യും. ഹൃദ്രോഗമാണെങ്കിലും അല്ലെങ്കിലും ഇത് പ്രയോജനം ചെയ്യും.

ഒരു രോഗത്തിന് ഒരു മരുന്ന് എന്നുള്ള രീതി ആയുര്‍വേദത്തില്‍ ഇല്ല. എങ്കിലും മേല്‍പ്പറഞ്ഞ ചികിത്സകള്‍ കൊണ്ട് രോഗസാഹചര്യത്തെ ആരംഭത്തില്‍ത്തന്നെ നിഷ്പ്രഭമാക്കാം.

പൊതുവായി ശ്രദ്ധിക്കേണ്ടത്

മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ വീട്ടില്‍ കരുതുകയും, എന്നാല്‍ വൈദ്യനിര്‍ദേശത്തില്‍ മാത്രം ഔഷധങ്ങള്‍ തിരഞ്ഞെടുക്കുകയും വേണം.

ഇത് ആരംഭത്തില്‍ത്തന്നെ ശരിയായി ചെയ്യുന്നതുകൊണ്ട് പിന്നീടുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതത്തെ വലിയൊരളവു തടയാന്‍ കഴിയും. പക്ഷേ തുടര്‍ന്നുള്ള വൈദ്യോപദേശം രോഗലക്ഷണങ്ങള്‍ കുറഞ്ഞാലും ഇല്ലെങ്കിലും ദേഹസുരക്ഷയ്ക്ക് ആവശ്യമാണ്.

രോഗാവസ്ഥയ്ക്കനുസൃതമായ ജീവിതചര്യ ശ്രദ്ധാപൂര്‍വം അനുഷ്ഠിക്കുക. അനുകൂലമായ ശരീരസാഹചര്യം ഇങ്ങനെയുണ്ടാവുകയും, അങ്ങനെ ഔഷധപ്രവര്‍ത്തനം ത്വരപ്പെടുകയും, രോഗശമനം എളുപ്പമാവുകയും ചെയ്യും.

രോഗങ്ങളെയും രോഗാണുക്കളെയും കണ്ടുപിടിക്കുന്നതിനെക്കാള്‍ പ്രാധാന്യം ശരീരത്തിലെ രോഗസാഹചര്യത്തെ കണ്ടുപിടിച്ച് ശീലിക്കുന്ന പഥ്യത്തിനും സേവിക്കുന്ന ഔഷധങ്ങള്‍ക്കുമുണ്ട്. ഇന്ന് പലപ്പോഴും രോഗലക്ഷണങ്ങളുമായെത്തുന്ന രോഗിയില്‍ രോഗം കണ്ടുപിടിക്കുന്നതിനുള്ള ലാബ് ടെസ്റ്റ് റിസള്‍ട്ട് വരുന്നതിനുമുമ്പുതന്നെ രോഗി ആയുര്‍വേദചികിത്സയാല്‍ രോഗം മാറി ആരോഗ്യവാനായിത്തീരുന്ന സന്ദര്‍ഭങ്ങളുണ്ടാകുന്നതിനുള്ള പ്രധാനകാരണം മേല്‍പ്പറഞ്ഞ വസ്തുതയാണ്.

ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ വേണ്ട മരുന്നുകള്‍


1. അമൃതോത്തരം കഷായഗുളിക.
2. വില്വാദിഗുളിക.
3. ദശമൂലം കഷായഗുളിക.
4. ശ്വാസാനന്ദം ഗുളിക.
5. ധാന്വന്തരം ഗുളിക.
6. അഭയാരിഷ്ടം
7. കസ്തൂര്യാദി (വായു) ഗുളിക.
8. മലര്
9. മുറിവെണ്ണ, ജാത്യാദിഘൃതം.
10. രാസ്‌നാദിചൂര്‍ണം
11. പുനര്‍ന്നവാദി കഷായഗുളിക
12. ഇന്ദുകാന്തം കഷായഗുളിക.






ആരോഗ്യക്കര്‍ക്കടകം
പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
മഴക്കാലത്തെ ഭക്ഷണം
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍
സംഭാരം കുടിക്കാം; ദേഹം തണുപ്പിക്കാം



ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍

ലോകമെമ്പാടുമുള്ള ജനങ്ങള്‍ വളരെയേറെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ഭക്ഷ്യവസ്തുവും ഔഷധവുമാണ് ചുവന്നുള്ളി.

പ്രോട്ടീന്‍, വിറ്റമിനുകള്‍, സള്‍ഫര്‍ തുടങ്ങിയ രാസഘടകങ്ങളാല്‍ ഉത്കൃഷ്ടമാണ് ചുവന്നുള്ളി. ആധുനിക ശാസ്ത്രപ്രകാരം രോഗാണുനാശനം, ഹൃദയസംരക്ഷണം, പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവുനിയന്ത്രണം, ആസ്ത്മ, കാന്‍സര്‍ എന്നീ രോഗങ്ങളെ ചെറുക്കുക തുടങ്ങിയ നിരവധി ഗുണങ്ങള്‍ ചുവന്നുള്ളിക്കുണ്ട്. നാട്ടുവൈദ്യസമ്പ്രദായങ്ങളിലും ഉള്ളിക്കുള്ള പങ്ക് അതിപ്രശംസനീയംതന്നെ. പനി, ചുമ, ശ്വാസംമുട്ടല്‍, വിശപ്പില്ലായ്മ, ദഹനക്കുറവ്, മൂത്രാശയരോഗങ്ങള്‍, ആര്‍ത്തവരോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, വിഷബാധ എന്നിവയില്‍ ചുവന്നുള്ളി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു.

ചുവന്നുള്ളിയുടെ ഏതാനും ചില ഔഷധപ്രയോഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

*ചുവന്നുള്ളിനീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് പനി, ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട് എന്നിവയെ ശമിപ്പിക്കും.
*ചുവന്നുള്ളി ചതച്ച് ഇടയ്ക്കിടെ മണപ്പിക്കുന്നത് മോഹാലസ്യം, തലവേദന, ജലദോഷം എന്നീ അവസ്ഥകളില്‍ നല്ലതാണ്.
*ലേശം കറിയുപ്പ് ചേര്‍ത്ത് ചുവന്നുള്ളി വയറുവേദനയ്ക്ക് സേവിക്കാം.
*ചുവന്നുള്ളി അരച്ച് കഴിക്കുന്നത് മൂത്രവര്‍ധകമാണ്. ചുവന്നുള്ളി കഷായം മൂത്രതടസ്സത്തിനും മൂത്രം ചുടിച്ചിലിനും നല്കാവുന്നതാണ്.
*ചുവന്നുള്ളി വെള്ളത്തില്‍ തിളപ്പിച്ച് ചെറുചൂടോടുകൂടി സേവിക്കുന്നത് ആര്‍ത്തവസംബന്ധമായ നടുവേദനയ്ക്കും മറ്റു വിഷമതകള്‍ക്കും ഫലപ്രദമാണ്.
*രക്താര്‍ശസ്സില്‍ ചുവന്നുള്ളി ചെറുതായി നുറുക്കി പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും.
*ചുവന്നുള്ളിയും ശര്‍ക്കരയും കൂട്ടി കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയ്ക്കു നന്ന്.
*കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി ചുവന്നുള്ളിനീരും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കാവുന്നതാണ്. 10-20 മി.ലി. ഉള്ളിനീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാലും കൊളസ്‌ട്രോള്‍ വര്‍ധന നിയന്ത്രിക്കാം.
*പുകയില കഴിച്ചുണ്ടാകുന്ന വിഷാംശത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ചുവന്നുള്ളിനീര് സേവിക്കുന്നത് ഉത്തമമത്രേ.
*ചുവന്നുള്ളിനീരും കടുകെണ്ണയും സമാസമം ചേര്‍ത്ത് പുരട്ടുന്നത് വാതസംബന്ധമായ നീര്‍ക്കെട്ടും വേദനയും അകറ്റും.
*ചുവന്നുള്ളി ചതച്ച് ഇന്തുപ്പുമായി ചേര്‍ത്ത് ചൂടാക്കി കിഴികെട്ടി അര്‍ശോരോഗികളില്‍ വിയര്‍പ്പിക്കാം.
*ചുവന്നുള്ളിനീര് എരുക്കിലയില്‍ തേച്ച് വാട്ടി പിഴിഞ്ഞ് നന്നായി അരിച്ചെടുത്ത് ചെറുചൂടോടുകൂടി ചെവിയില്‍ നിറുത്തുന്നത് ചെവിവേദനയ്ക്കും കേള്‍വിക്കുറവിനും നല്ലതാണ്.
*മുറിവുകളിലും ചതവുകളിലും ചുവന്നുള്ളി അരച്ചു പുരട്ടുന്നത് ചുടിച്ചിലകറ്റാന്‍ സഹായിക്കും.
*തേള്‍ മുതലായ വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളില്‍ കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുന്നത് ഏറെ ഗുണംചെയ്യും.

ഡോ. പ്രീതാ ശ്രീകുമാര്‍

ലക്ചറര്‍, പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജ്, കാട്ടാക്കട, തിരുവനന്തപുരം

ആരോഗ്യക്കര്‍ക്കടകം
പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
മഴക്കാലത്തെ ഭക്ഷണം
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍
സംഭാരം കുടിക്കാം; ദേഹം തണുപ്പിക്കാം



മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും

ഡോ. കെ.മുരളീധരന്‍പിള്ള

വൈകാരികമായ പിരിമുറുക്കം, ആകാംക്ഷ എന്നീ വികാരങ്ങള്‍
ശാരീരികാവയവങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ വികലമാക്കി ഗുരുതരമായ
പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.


ശരീരവും മനസ്സും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഉദാഹരണസഹിതം ആയുര്‍വേദാചാര്യന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മനഃസ്താപം ശരീരത്തേയും തപിപ്പിക്കും. കടുത്ത മനഃസംഘര്‍ഷം തലവേദനയ്ക്കും അതിയായ ദുഃഖവും ഭയവും അതിസാരത്തിനും കാരണമാകുമെന്ന് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നു. ഭയചകിതനായ ഒരാളില്‍ അതിസാരം (Irritable Bowel Syndrome) ഉണ്ടാകത്തക്കവണ്ണമുള്ള രാസപരിണാമങ്ങള്‍ ശരീരാന്തര്‍ഭാഗത്ത് നടക്കുന്നുണ്ടെന്ന് ആയുര്‍വേദാചാര്യന്മാര്‍ മനസ്സിലാക്കിയിരുന്നു. ശാരീരിക രോഗമായ ജ്വരത്തിന്റെയും മറ്റും ചില പ്രത്യേക ഘട്ടങ്ങളില്‍, മാനസികലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. ദുഃഖം, ആകുലത തുടങ്ങിയ മനോവികാരങ്ങള്‍ വാതത്തെയും കോപം പിത്തത്തെയും മനോവൈക്ലബ്യം കഫത്തേയും വര്‍ധിപ്പിച്ച് ശാരീരിക രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നു.

വൈകാരികമായ പിരിമുറുക്കം, ആകാംക്ഷ എന്നീ മാനസിക വികാരങ്ങള്‍ ശാരീരികാവയവങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ വികലമാക്കി ഗുരുതരമായ പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

മാനസികമായ പിരിമുറുക്കം എന്നു പറഞ്ഞാല്‍, മാറ്റങ്ങളോട് അല്ലെങ്കില്‍ അവസ്ഥാഭേദങ്ങളോട് ശാരീരികമായും മാനസികമായും നിങ്ങള്‍ പ്രതികരിക്കുന്ന രീതി എന്നാണര്‍ഥം. മാറ്റങ്ങളെപ്പോലെത്തന്നെ സമ്മര്‍ദവും ഗുണപരമോ അല്ലാത്തതോ ആകാം. എല്ലാ വ്യക്തികളും സമ്മര്‍ദം അനുഭവിക്കുന്നുണ്ടെങ്കിലും ഓരോരുത്തരിലും അത് വ്യത്യസ്ത അളവിലായിരിക്കുകയും ഓരോരുത്തരും അതിനോട് വ്യത്യസ്ത രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നു.

പ്രവര്‍ത്തനമേഖലയില്‍ ഒരു നിര്‍ണായകഘട്ടം മുന്നിലെത്തുമ്പോഴും കുടുംബപരമായ ആവശ്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോഴും എന്തിനേറെ ഒരു ഗതാഗതക്കുരുക്കിലകപ്പെടുമ്പോള്‍ പോലും സമ്മര്‍ദമനുഭവപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ഈ പിരിമുറുക്കമുള്ള ജീവിതരീതി നമ്മളില്‍ ശാരീരികമായും വൈകാരികമായും മാനസികമായും സമ്മര്‍ദമുണ്ടാക്കുന്നു. ഇതിന്റെ ഫലമായി പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, പ്രവൃത്തികളില്‍ ഏകാഗ്രത നഷ്ടപ്പെടുക, തലവേദന ഉണ്ടാകുക എന്നിവ അനുഭവവേദ്യമാകും. അള്‍സര്‍, വിഷാദരോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെച്ചേക്കും. ശാരീരികമായ ശക്തിക്ഷയം, തളര്‍ച്ച, ശ്രദ്ധയില്ലായ്മ എന്നിവയും സമ്മര്‍ദവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസ്തംഭനം, ഉറക്കമില്ലായ്മ, മുടികൊഴിച്ചില്‍, ത്വക്ക്തടിപ്പ്, ഉദരരോഗങ്ങള്‍ എന്നിവയും ഉണ്ടാകും. ദേഷ്യം, മടുപ്പ്, ആശാഭംഗം എന്നിവയുണ്ടാക്കുന്ന അസ്വസ്ഥപൂര്‍ണമായ മാനസികാവസ്ഥയ്ക്കും കടുത്ത മനഃസമ്മര്‍ദങ്ങള്‍ വഴിവെക്കുന്നു. സമ്മര്‍ദത്തോടുള്ള നമ്മുടെ പ്രതികരണങ്ങള്‍ നമുക്ക് നിയന്ത്രിക്കാനാകാതെ വരുമ്പോഴോ, സമ്മര്‍ദത്തോട് പൊരുത്തപ്പെടാനാകാതെ വരുമ്പോഴോ അത് നമ്മുടെ മനസ്സിനും ശരീരത്തിനും ഹാനികരമായിത്തീരും.

സമ്മര്‍ദങ്ങളോട് പൊരുത്തപ്പെടണമെങ്കില്‍ അടിസ്ഥാനപരമായി വിവിധ സാഹചര്യങ്ങളോടുള്ള നമ്മുടെ പ്രതികരണങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും പരിവര്‍ത്തനപ്പെടുത്തേണ്ടതുണ്ട്. ആഴത്തിലുള്ള ശ്വാസോച്ഛാസവും മാംസപേശികളുടെ വലിവ് കുറക്കുവാനുള്ള മാര്‍ഗങ്ങളും പരിശീലിച്ച് നമ്മുടെ ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുവാന്‍ ശീലിക്കണം. തങ്ങള്‍ക്ക് അസ്വീകാര്യങ്ങളായ കാര്യങ്ങളെച്ചൊല്ലി ഒട്ടേറെ ആളുകള്‍ വ്യാകുലപ്പെടാറുണ്ട്. ഇത് മറ്റാരുടെയെങ്കിലും വികാരങ്ങളോ വിശ്വാസങ്ങളോ അതുപോലെയുള്ള തങ്ങളെക്കൊണ്ട് മാറ്റാനാകാത്ത കാര്യങ്ങളെച്ചൊല്ലിയായിരിക്കും. മറ്റുള്ളവരെ അംഗീകരിക്കുക വഴി നിങ്ങള്‍ക്ക് നിങ്ങളുടെ സമ്മര്‍ദത്തിന്റെ തീവ്രത കുറയ്ക്കുവാന്‍ സാധിക്കുന്നതാണ്.


ജോലി, ഉറക്കം, ബന്ധങ്ങള്‍ നിലനിര്‍ത്തല്‍, ഉല്ലാസം തേടല്‍ തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി യാഥാര്‍ഥ്യബോധത്തോടെ ഒരു സമയക്രമം വിന്യസിപ്പിച്ചെടുക്കുക. നിങ്ങളുടെ സമയവും ഊര്‍ജവും കഴിയാവുന്നത്ര ഫലപ്രദമായി വിനിയോഗിക്കുവാന്‍ ശ്രദ്ധിക്കണം.

കായികക്ഷമത നിലനിര്‍ത്താനായി അനുയോജ്യമായ വ്യായാമമുറകള്‍ പരിശീലിക്കുന്നത് നല്ലതാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ എപ്പോഴും സമ്മര്‍ദത്തില്‍ നിന്നും മുക്തി തരുന്നു. നിങ്ങളെ ബാധിക്കുന്ന സമ്മര്‍ദം ക്ലേശപൂര്‍ണമായ ഒരവസ്ഥയിലേക്ക് മാറും മുമ്പ് അത് കുറക്കാനായി സ്ഥിരമായ ഒരു വ്യായാമമുറയ്ക്ക് രൂപം കൊടുക്കണം. ശ്വാസനിയന്ത്രണ പരിശീലനം, നടത്തം, ഓട്ടം, നൃത്തം, നീന്തല്‍ എന്നിവയിലേതെങ്കിലും സ്വീകരിക്കാം.

ഓരോ കാര്യം ചെയ്യുവാനും വേണ്ടത്ര സമയം അനുവദിക്കുക. ഇടവിട്ട് വാച്ചില്‍ നോക്കി സമയം പോകുന്നതിനെക്കുറിച്ചോര്‍ത്ത് പരിതമിക്കാതിരിക്കുക. കാര്യങ്ങള്‍ അല്പം പതുക്കെ ചെയ്ത് ശീലിക്കണം. ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും നിങ്ങള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യണമെന്നില്ല. ഒരു സംഗതിയോടുള്ള നിങ്ങളുടെ സമീപനം അത് നിങ്ങളില്‍ നിന്നെന്താവശ്യപ്പെടുന്നു എന്നതിനനുസരിച്ച് ക്രമീകരിക്കുക. വിരസമായ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രസകരവും സന്തോഷം നല്‍കുന്നതുമായ പ്രവൃത്തികള്‍ക്ക് സമയം കണ്ടെത്തണം. നിങ്ങള്‍ക്ക് ഉല്ലാസപ്രദമെന്ന് തോന്നുന്ന കലാകായിക പ്രവര്‍ത്തനങ്ങള്‍, കൈത്തൊഴിലുകള്‍, ഹോബികള്‍ തുടങ്ങി എന്തെങ്കിലും ചെയ്യാന്‍ സമയം നീക്കിവെക്കുക. ദൈനംദിന സമ്മര്‍ദങ്ങള്‍ക്ക് ഒരു നല്ല പ്രത്യൗഷധമാണ് ഹോബികള്‍ എന്നോര്‍ക്കുക. ഒന്നു നടക്കാന്‍ പോയോ, ശരീരത്തില്‍ എണ്ണതേച്ച് ഒന്നു കുളിച്ചോ അനുഭൂതിദായകമായ സംഗീതം കേട്ടോ പിരിമുറുക്കങ്ങളെ നേരിടാന്‍ കഴിയും.

പോഷകസന്തുലിതമായ ആഹാരം ദിവസം മുഴുവന്‍ നിങ്ങള്‍ക്കാവശ്യം ഉള്ള ഊര്‍ജം പ്രദാനം ചെയ്യും. ആഹാരകാര്യത്തില്‍ സമയനിഷ്ഠ ഉറപ്പുവരുത്തണം. വൈദ്യോപദേശം ഇല്ലാതെ ഒരു മരുന്നും കഴിക്കരുത്. പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുകയും വേണം.

നിങ്ങളെ സഹായിക്കുവാന്‍ താത്പര്യം ഉള്ള അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കളുമായി സൗഹൃദസംഭാഷണത്തിന് സമയം കണ്ടെത്തുകയും നിങ്ങള്‍ക്കനുഭവപ്പെടുന്ന സമ്മര്‍ദത്തെക്കുറിച്ച് സംസാരിക്കുകയും വേണം. ദിനംപ്രതിയുള്ള പരസ്​പരാശയ വിനിമയം, തുടര്‍ച്ചയായ സാമൂഹിക പ്രവര്‍ത്തനങ്ങള്‍, ഇടയ്ക്കിടെ അടുപ്പമുള്ളവരുമായി മനസ്സുതുറക്കല്‍ എന്നിവ സമ്മര്‍ദങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു.

വര്‍ധിച്ച മനഃസംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ ഗുണപരവും ശുഭകരവും അനുകൂലവുമായ ചിന്തകള്‍ ഉണ്ടാവുക ആവശ്യമാണ്. ജീവിതത്തിന്റെ നല്ല വശങ്ങള്‍ നോക്കിക്കാണുന്നത് മനഃശക്തിയും നിശ്ചയദാര്‍ഢ്യവും വര്‍ധിക്കുവാന്‍ സഹായിക്കുന്നു. എന്നുതന്നെയുമല്ല, മനഃസംഘര്‍ഷങ്ങളെ ജീവിതത്തിന്റെ ഭാഗമായി കാണാനും അവയെ അതിജീവിക്കാനുമുള്ള കരുത്ത് നല്‍കുകയും ചെയ്യും.

വൈകാരിക പ്രശ്‌നങ്ങളില്‍ മാനസികഘടകങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ട്. ചിലപ്പോഴൊക്കെ വ്യക്തിയുടെ ജീവിത പ്രശ്‌നങ്ങളും ചുറ്റുപാടില്‍ നിന്നുള്ള സമ്മര്‍ദങ്ങളും സാമ്പത്തിക പരാധീനതകള്‍, ലൈംഗിക പരാജയങ്ങള്‍, മോഹഭംഗങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട്, തൊഴിലില്ലായ്മ എന്നിവയും മനഃസംഘര്‍ഷങ്ങള്‍ക്ക് വഴി തെളിക്കാറുണ്ട്.

സമ്മര്‍ദത്തെ ദുരീകരിക്കുമ്പോള്‍ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകുന്നു. മനസ്സ് സന്തോഷഭരിതമാകുന്നു. മറ്റുള്ളവര്‍ക്കിടയില്‍ സ്വസ്ഥനും സ്വതന്ത്രനും കര്‍മനിരതനും ആകുവാനും കഴിയുന്നു. ഓജസ്സ് വീണ്ടെടുക്കാനും ശാരീരികവും മാനസികവുമായ കര്‍മശേഷി വര്‍ധിപ്പിക്കുവാനുമുതകുന്ന ഔഷധങ്ങള്‍ വിദഗ്ധമേല്‍നോട്ടത്തില്‍ ഉപയോഗപ്പെടുത്തുന്നതും നല്ലതു തന്നെ.

ഡോ. കെ.മുരളീധരന്‍പിള്ള,

റിട്ട. പ്രിന്‍സിപ്പല്‍,
ആയുര്‍വേദ കോളേജ്,
തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍


കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരിടത്തരം വൃക്ഷമാണ് കണിക്കൊന്ന. തണല്‍മരമായും അലങ്കാരവൃക്ഷമായും ശോഭിക്കുന്ന ഈ മരം ഏതാണ്ട് 10-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ജനവരി-ഫിബ്രവരി മാസങ്ങളില്‍ ഇലകള്‍ പൊഴിയുകയും മാര്‍ച്ച് ആരംഭത്തോടുകൂടി നയനമനോഹരമായ സ്വര്‍ണപ്പൂങ്കുലകള്‍ സസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.ആയുര്‍വേദശാസ്ത്രപ്രകാരം കണിക്കൊന്ന ത്വഗ്രോഗങ്ങളെ നിവാരണം ചെയ്യുന്ന ഒരുത്തമ ഔഷധമാണ്. സുഖവിരേചനാര്‍ഥം പ്രയോഗിക്കാവുന്ന ഈ ഔഷധം ശരീരത്തില്‍ രക്തശുദ്ധിയുണ്ടാക്കും. വേര്, മരപ്പട്ട, ഇലകള്‍, പൂക്കള്‍, ഫലമജ്ജ എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.

ആന്ത്രക്വിനോണ്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള കണിക്കൊന്നവേര് വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദരകൃമികളെ നശിപ്പിക്കും. ഇതുകൂടാതെ മരപ്പട്ട ജ്വരഹരവും മൂത്രവര്‍ധകവും പ്രമേഹം ശമിപ്പിക്കുന്നതുമാകുന്നു. ഇലകള്‍ ത്വഗ്രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും. മലബന്ധം, ജ്വരം തുടങ്ങിയവ അകറ്റാനും ഇലകള്‍ ഫലപ്രദമാണ്. കണിക്കൊന്നയുടെ പുഷ്പങ്ങള്‍ ചുമ, ശ്വാസതടസ്സം, ചുടിച്ചില്‍, ചൊറിച്ചില്‍ എന്നിവയകറ്റും. സ്‌നിഗ്ധാംശത്തോടുകൂടിയ ഫലങ്ങള്‍ മൂത്രവര്‍ധകവും വേദനാശമനവും ജ്വരഹരവും നേത്രഹിതവുമാണ്. വിവിധ വാതരോഗങ്ങള്‍ ദൂരീകരിക്കാന്‍ ഫലമജ്ജ സഹായകമാകും.

കണിക്കൊന്നയുടെ ചില ഔഷധപ്രയോഗങ്ങള്‍


കണിക്കൊന്ന വേര്, മരപ്പട്ട എന്നിവയുടെ കഷായം 50-100 മി.ലി. വീതം രാവിലെയും വൈകിട്ടും കഴിച്ചാല്‍ ത്വഗ്രോഗങ്ങള്‍ ശമിക്കും.

കണിക്കൊന്നപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വ്രണങ്ങള്‍ കഴുകുന്നത് അവ ശുദ്ധമാകുന്നതിനും ഉണങ്ങുന്നതിനും സഹായകമാകും.

വാതരോഗങ്ങളില്‍ മരപ്പട്ടയും ഇലകളും എള്ളെണ്ണയും ചേര്‍ത്തരച്ച് പുറമെ പുരട്ടുന്നത് ഏറെ ഫലം നല്‍കും.

ഇലകളുടെ ലേപനം പുഴുക്കടിക്ക് വളരെ ഉത്തമമാണ്.

ഇലകളരച്ച് കണ്ണിന്റെ ഇമകളില്‍ പുരട്ടിയാലും വെച്ചുകെട്ടിയാലും കണ്ണിനുണ്ടാകുന്ന ചുവപ്പ്, എരിച്ചില്‍ എന്നിവ അടങ്ങും.

5-10 ഗ്രാം പൂക്കളരച്ച് കഴിക്കുന്നത് ത്വഗ്രോഗനാശകമാണ്. ശരീരത്തില്‍ അത്യധികമായ ചുടിച്ചില്‍ അനുഭവപ്പെടുന്ന അവസരങ്ങളിലും ഇത് ഗുണം ചെയ്യും.

പൂക്കള്‍ കഷായംവെച്ച് സേവിച്ചാല്‍ ഉദരസംബന്ധമായ അസ്വസ്ഥതകള്‍ അകറ്റാം.

കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധത്തില്‍ ഫലമജ്ജ കുരുകളഞ്ഞ് 5-10 ഗ്രാം വരെ പാലില്‍ കാച്ചി നല്‍കാവുന്നതാണ്.

ഫലമജ്ജ പുറമെ ലേപനം ചെയ്യുന്നത് വാതസംബന്ധമായ നീര്‍ക്കെട്ട്, വേദന തുടങ്ങിയവയില്‍ അത്യന്തം പ്രയോജനപ്രദമാണ്.

ഡോ. പ്രീത ശ്രീകുമാര്‍

പങ്കജകസ്തൂരി ആയുര്‍വേദ കോളേജ്,


മഞ്ഞള്‍ മാഹാത്മ്യം

നമ്മള്‍ ഇന്ത്യക്കാര്‍ക്ക് എന്തിനും മഞ്ഞള്‍ വേണം. കറികള്‍ക്കു നിറം നല്‍കാന്‍, ശുഭകരമായ ചടങ്ങുകള്‍ക്ക് ഐശ്വര്യം പകരാന്‍ എന്നുവേണ്ട മരുന്നിനും മന്ത്രത്തിനും ഒക്കെ മഞ്ഞള്‍ പണ്ടുതൊട്ടേ നമ്മുടെ അവശ്യവസ്തുവായിരുന്നു. മുക്കിനു മുക്കിന് ബ്യൂട്ടി പാര്‍ലറുകള്‍ മുളച്ചുപൊന്തുംമുമ്പ് നമ്മുടെ സ്ത്രീകള്‍ ചര്‍മത്തിന് പ്രായം തോന്നാതിരിക്കാന്‍ ആശ്രയിച്ചതും മഞ്ഞളിനെത്തന്നെ.

ആവശ്യത്തിനും അനാവശ്യത്തിനുമുള്ള നമ്മുടെ മഞ്ഞളുപയോഗം ഇന്ത്യക്കാരന്റെ പല 'പ്രാന്തുകളില്‍' ഒന്നെന്നേ ആദ്യമൊക്കെ പാശ്ചാത്യര്‍ കരുതിയുള്ളൂ. വളരെ വൈകിയാണ് അവര്‍ മഞ്ഞളിനെ മനസ്സിലാക്കാന്‍ തുടങ്ങിയത്. മനസ്സിലാക്കാന്‍ തുടങ്ങിയപ്പോള്‍ മഞ്ഞളിന്റെ പേറ്റന്റ് തന്നെ തട്ടിയെടുക്കാനായി അവരുടെ ശ്രമം.

അല്‍ഷിമേഴ്‌സിനെയും ക്യാന്‍സറിനെയും പ്രതിരോധിക്കാനുള്ള ശേഷി മഞ്ഞളിനുണ്ടെന്നു കണ്ടെത്തിയ പാശ്ചാത്യഗവേഷകര്‍ അതുകൊണ്ടൊന്നും തൃപ്തരായില്ല. മഞ്ഞളിന്റെ ഔഷധഗുണത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നിരന്തരം തുടരുകയാണവര്‍. ഏറ്റവുമൊടുവിലായി തലച്ചോറിലെ രക്തസ്രാവം മൂലമുള്ള പക്ഷാഘാതത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ മഞ്ഞളിനാവുമെന്ന കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ ജോര്‍ജിയ മെഡിക്കല്‍ കോളേജിലെ ന്യൂറോ സയന്റിസ്റ്റായ ഇന്ത്യന്‍ വംശജന്‍ ഡോ. കൃഷ്ണന്‍ ദണ്ഡപാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്.

ഹെമിറിജ് സ്‌ട്രോക്ക് എന്നറിയപ്പെടുന്ന പക്ഷാഘാതം തലച്ചോറിലെ രക്തസ്രാവം മൂലമാണുണ്ടാകുന്നത്. ആദ്യഘട്ടത്തില്‍ രോഗി രക്തസ്രാവം തിരിച്ചറിയാനുള്ള സാധ്യത കുറവാണ്. തലവേദനയോ കാഴ്ചയ്ക്കു മങ്ങലോ ഓക്കാനമോ ഒക്കെ ആയിരിക്കും ആദ്യ ലക്ഷണങ്ങള്‍. അതിനാല്‍ പലപ്പോഴും വൈകിമാത്രമേ ഇവര്‍ചികിത്സയ്‌ക്കെത്താറുള്ളു. ചിലരിലെങ്കിലും കട്ടപിടിച്ച രക്തം നീക്കംചെയ്യുന്നതിനുള്ള ശസ്ത്രക്രിയ പ്രായോഗികവുമായിരിക്കില്ല. ഈ സാഹചര്യത്തിലാണ് രക്തം കട്ടപിടിക്കുന്നതു കുറയ്ക്കുന്ന ഔഷധത്തെക്കുറിച്ച് ഗവേഷകര്‍ ആലോചിക്കുന്നത്.

ഇത്തരം രോഗികളില്‍ മഞ്ഞളിന്റെ സാന്നിദ്ധ്യം രക്തം കട്ടപിടിക്കുന്നതിന്റെ അളവു കുറയ്ക്കുന്നതായി ഗവേഷകസംഘം നിരീക്ഷിച്ചു.
പഠനത്തിനായി ചോളമെണ്ണയില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് പരീക്ഷണമൃഗത്തില്‍ കുത്തിവെക്കുകയാണ് ചെയ്തത്. മൂന്നു മണിക്കൂറില്‍ മൂന്നു തവണ ഈ കുത്തിവെപ്പ് നല്‍കിയ മൃഗങ്ങളില്‍ രക്തംകട്ടപിടിക്കുന്നതിന്റെ അളവു കുറവായാണ് അനുഭവപ്പെട്ടതെന്ന് ഗവേഷകസംഘം അവകാശപ്പെടുന്നു.

ആരോഗ്യക്കര്‍ക്കടകം
പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
മഴക്കാലത്തെ ഭക്ഷണം
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍
സംഭാരം കുടിക്കാം; ദേഹം തണുപ്പിക്കാം




ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍

പഞ്ചേന്ദ്രിയങ്ങള്‍ എല്ലാം ഒന്നിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒന്നാണ് സുരതപ്രക്രിയ. ഘ്രാണേന്ദ്രിയത്തിന് ഹിതകരമായ മണം സുരതത്തിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പ്രകൃതിനിയമം സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാണ്. സുരതത്തിന് വിരക്തിയുണ്ടാക്കുന്നതോ ആസ്വാദ്യത കുറയ്ക്കുന്നതോ ആയ ഒന്നാണ് വിയര്‍പ്പുനാറ്റം. ഇതുമൂലമുള്ള വിവാഹമോചനംപോലും നിരവധിയാണ്.

വിയര്‍പ്പുനാറ്റം മാറ്റാന്‍

സ്ത്രീക്കുണ്ടാകുന്ന വിയര്‍പ്പുനാറ്റം അവളെ പുരുഷനില്‍ നിന്നു അകറ്റാന്‍ ഇടയാക്കിയേക്കും. കാളിന്ദിനദിയിലെ കടത്തുകാരിയായ കാളിയെന്ന മുക്കുവപ്പെണ്‍കുട്ടിയെ പരാശരമുനി ഭോഗിച്ചത് അവളുടെ മത്സ്യഗന്ധം കലര്‍ന്ന വിയര്‍പ്പിന്റെ നാറ്റം തപശ്ശക്തികൊണ്ടു മാറ്റി പകരം കസ്തൂരിഗന്ധം നല്‍കിക്കൊണ്ടായിരുന്നുവെന്ന പുരാണകഥ പ്രശസ്തമാണല്ലോ. സ്ത്രീകളിലെ വിയര്‍പ്പുനാറ്റം ഇല്ലാതാക്കാന്‍ ആയുര്‍വേദത്തിലെ ചില പ്രതിവിധികളാണ് താഴെ.

ചന്ദനം, രാമച്ചം, കടുക്കത്തോട്, കൊട്ടം, പാച്ചൊറ്റിത്തൊലി, മാവിന്‍പട്ട എന്നിവ പൊടിച്ചു തേയ്ക്കുക.

നാഗപ്പൂവ്, അകില്‍, രാമച്ചം, ലന്തക്കുരു, മുത്തങ്ങ, ചന്ദനം എന്നിവ അരച്ച് കുഴമ്പാക്കി പുരട്ടുക.

എരിക്ക്, ഞാവല്‍പ്പഴം, ഉകമരത്തിന്‍പൂവ് എന്നിവകൊണ്ടുള്ള ലേപം വേനല്‍ക്കാലത്തെ വിയര്‍പ്പു ശമിപ്പിക്കും.

വേപ്പിന്റെ ഇല, താമര, പാച്ചൊറ്റി, താളി, മാതളപ്പട്ട എന്നിവകൊണ്ടുള്ള ലേപനവും വേനല്‍ക്കാല വിയര്‍പ്പിനെ ശമിപ്പിക്കും.

ദേഹസുഗന്ധത്തിന്

വിയര്‍പ്പുനാറ്റം അകറ്റാന്‍ മാത്രമല്ല, മേനിയൊട്ടാകെ സൗരഭ്യത്തോടു കൂടിയിരിക്കാനും ഉതകുന്ന ഔഷധപ്രയോഗങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. അവയില്‍ ചിലവയിതാ.

കൂവളത്തില, കര്‍പ്പൂരതുളസി, അശോകപ്പൂവ്, കൈതപ്പൂ എന്നിവ ക്രമത്തിലിട്ട് എണ്ണ കാച്ചി, അതില്‍ വെയിലത്തുണക്കിയ പൂക്കളിടുക. ഇത് സുരതതല്‍പരകളായ സ്ത്രീകള്‍ക്ക് മഹാപരിമള തൈലമായി ഉപയോഗിക്കാം. ഈ പരിമളം പുരുഷന്മാരെ ഹര്‍ഷോന്മാത്തരാക്കും.

ഏലത്തരി, മുത്തങ്ങ, നാഗുണം, നാഗപ്പൂവ്, മാഞ്ചി, കര്‍പ്പൂരപത്രം എന്നിവ ലേപനമാക്കി തലമുടിയില്‍ പുരട്ടി കുളിച്ചാല്‍ തലമുടി സുഗന്ധമുള്ളതായിരിക്കും.

ചന്ദനം, ഏലം, ചെറുകച്ചോലത്തിന്റെ ഇല, മഞ്ഞപ്പൂവുള്ള മുരിങ്ങ, പഥ്യ, ഇരുവേലി, മുത്തങ്ങ, കൊട്ടം എന്നിവകൊണ്ടുള്ള ലേപം തലമുടിക്കും ശരീരത്തിനും സുഗന്ധം നല്‍കും.

ഇരുവേലി, പച്ചില, ചന്ദനം, രാമച്ചം, കാരകിന്‍ എന്നിവകൊണ്ടുള്ള ലേപം ശരീരാവയവങ്ങള്‍ക്ക് നല്ല വാസന നല്‍കും.

വായ്ക്കു സുഗന്ധമുണ്ടാവാന്‍

വായ്ക്കു സുഗന്ധമുണ്ടാകാന്‍ ഇനി പറയുന്ന പ്രതിവിധികള്‍ ഉത്തമമാണ്.

എലവങ്ഗം, ഏലം, നാഗുണം, നാഗപ്പൂവ്, ജാതിപത്രി ഇവ ചേര്‍ത്തുണ്ടാക്കുന്ന വടിക ചേര്‍ത്തു മുറുക്കുക.

മുരാമാഞ്ചി, നാഗപ്പൂവ്, കൊട്ടം ഇവയുടെ ചൂര്‍ണം കാലത്തും വൈകീട്ടും സേവിക്കുക.

പീനാറി വിത്ത്, കൊട്ടം എന്നിവ പൊടിച്ചത് നെയ്യും തേനും ചേര്‍ത്തു സേവിച്ചാല്‍ വായ് ഒരു മാസത്തേക്കു കൈതപ്പൂപോലെ സുഗന്ധമുള്ളതായിരിക്കും.

ഗുഹ്യസുഗന്ധത്തിന്

ഗുഹ്യപ്രദേശത്തും യോനിയിലും സുഗന്ധമുണ്ടാക്കുന്നതിനും ആയുര്‍വേദത്തില്‍ പ്രയോഗങ്ങളുണ്ട്. ചിലത് താഴെ.

കടുകെണ്ണ പിച്ചിപ്പൂവിട്ട് ചെറുതീയില്‍ കാച്ചിയെടുത്ത് ഗുഹ്യഭാഗത്ത് പുരട്ടിയാല്‍ അവിടമാകെ സുഗന്ധപൂരിതമാകും.

വേപ്പ്, തിലം, നാകപ്പൂവ് (അല്ലെങ്കില്‍ താമരയല്ലി), താളിമാതളം, അഞ്ജനം എന്നിവ ചേര്‍ത്തു കാച്ചിയെടുക്കുന്ന എണ്ണ യോനിയില്‍ പുരട്ടിയാല്‍ അത് നല്ല വാസനയുള്ളതായിത്തീരും.

യോനിക്ക് മുറുക്കം കിട്ടാന്‍

ഭര്‍ത്താവിന്റെ ലിംഗം തീരെ ചെറുതായിരിക്കുകയും ഭാര്യയുടെ യോനി ആവശ്യത്തില്‍ കൂടുതല്‍ വലിപ്പമുള്ളതായിരിക്കുകയും ചെയ്യുമ്പോള്‍ സുരതപ്രക്രിയ വേണ്ടത്ര ആസ്വാദ്യകരമാകണമെന്നില്ല. പ്രൗഢകളുടെയും പ്രസവിച്ചിട്ട് അധികനാളാകാത്ത സ്ത്രീകളുടെയും അയഞ്ഞ യോനി യുവാക്കളായ ഭര്‍ത്താക്കന്മാര്‍ക്ക് രുചിക്കാറില്ല. ഇത്തരക്കാരില്‍ യോനി സങ്കോചിച്ചാല്‍ രതിസുഖം വര്‍ദ്ധിക്കും. അതിനെക്കുറിച്ചുള്ള വിധികളിതാ:

തണ്ടോടുകൂടിയ താമര വെള്ളത്തില്‍ അരച്ച് വടികയാക്കി യോനിയില്‍ നിക്ഷേപിക്കുക.

മഞ്ഞള്‍, ദേവതാരം, താമരയല്ലി, വരട്ടുമഞ്ഞള്‍ എന്നിവ അരച്ച് യോനിയില്‍ പുരട്ടുക.

വയല്‍ച്ചുള്ളിവിത്ത് വെള്ളത്തില്‍ അരച്ച് പതിവായി യോനിയില്‍ പുരട്ടുക.

പേച്ചുരവിത്ത്, പാച്ചൊറ്റി എന്നിവ അരച്ചുപുരട്ടുക.
അമുക്കിരം, കൊട്ടം, വയമ്പ്, തിപ്പലി, മഞ്ഞള്‍, നീലത്താമര എന്നിവ വെള്ളത്തില്‍ അരച്ചു പുരട്ടുക.

ഇരിപ്പത്തടിയുടെ എണ്ണ നേര്‍ത്ത തേനോടു ചേര്‍ത്ത് യോനിയില്‍ നിറയ്ക്കുക.

രതിമൂര്‍ച്ഛ ഒരുമിച്ചാവാന്‍

സുരതത്തില്‍ സ്ത്രീക്കു തൃപ്തി ജനിക്കുന്നതിനു മുമ്പായി പുരുഷന്‍ തൃപ്തനായാല്‍, അതായത് രതിമൂര്‍ച്ഛ ഇരുവര്‍ക്കും ഒപ്പം സംഭവിച്ചില്ലെങ്കില്‍, സംഭോഗഫലം സിദ്ധിക്കുകയില്ല. സ്ത്രീക്ക് നൈരാശ്യം അനുഭവപ്പെടും. ലൈംഗികബന്ധത്തോട് സ്ത്രീക്ക് വിരക്തിയുണ്ടാവാനും ഇതിടയാക്കും. അതിനാല്‍ കാമകലാവിശാരദന്മാരായ പുരുഷന്മാര്‍ തങ്ങള്‍ക്കുമുമ്പേ സ്ത്രീകളെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ മനസ്സുവെച്ച് ഭോഗത്തിലേര്‍പ്പെടണം. അതിനാല്‍ ദമ്പതികളുടെ സുഖസിദ്ധിക്കുവേണ്ടി ചില ഔഷധവിധികള്‍ താഴെ ചേര്‍ക്കുന്നു.

കാട്ടുപീച്ചില്‍പ്പൊടി (അല്ലെങ്കില്‍ കാട്ടുശതകുപ്പ) തേനില്‍ ചേര്‍ത്ത് യോനിയില്‍ നിക്ഷേപിച്ചാല്‍ പുരുഷനു മുമ്പായി സ്ത്രീ രതിമൂര്‍ച്ഛയിലെത്തും.

ശുദ്ധമായ രസം ജാതീരസത്തില്‍ മര്‍ദ്ദിച്ച് യോനിമധ്യത്തില്‍ നിക്ഷേപിച്ചാല്‍ സ്ത്രീക്ക് വേഗം രതിമൂര്‍ച്ഛയുണ്ടാകും.

കോല്‍പുളി സിന്ദൂരത്തോടും തേനോടും ചേര്‍ത്ത് ഗുഹ്യാന്തരത്തില്‍ നിക്ഷേപിച്ചാലും സ്ത്രീക്ക് രതിമൂര്‍ച്ഛ അതിവേഗം സംഭവിക്കും.

പൊന്‍കാരം, കര്‍പ്പൂരം, രസം എന്നിവ മൂന്നും സമമായി തേനില്‍ കലര്‍ത്തി ലിംഗത്തില്‍ പുരട്ടി പുരുഷന്‍ സുരതത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ക്കു മുമ്പേ സ്ത്രീക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടും.

തേന്‍, നെയ്യ്, അകത്തിഇലയുടെ ചാറ് ഇവയില്‍ പൊന്‍കാരം ഇടിച്ചു ചേര്‍ത്ത് ലിംഗത്തില്‍ പുരട്ടി ഭോഗിച്ചാലും സ്ത്രീക്ക് വേഗം രതിമൂര്‍ച്ഛയുണ്ടാകും.

ശീഘ്രസ്ഖലനം ഒഴിവാക്കാന്‍

സ്ത്രീക്ക് രതിസുഖം ഏറെ നേരം നീണ്ടുനില്‍ക്കണമെന്നുണ്ടെങ്കില്‍ അവളുടെ പുരുഷന് ശീഘ്രസ്ഖലനമുണ്ടാവാന്‍ പാടില്ല. അതിനുള്ള ചില വഴികളിതാ:

കുരുമുളക്, കറുത്ത ഉമ്മത്തിന്‍കായ്, പിപ്പലി, പാച്ചൊറ്റി, തേന്‍ ഇവ ചേര്‍ത്ത് ലിംഗത്തില്‍ പുരട്ടുക.

മുക്കുറ്റിവേര്, പശുവിന്‍പാലിലോ ചതുരക്കള്ളിയുടെ പാലിലോ അരച്ച് സ്വപാദത്തില്‍ പുരട്ടുക.

വന്‍കൊന്ന, രസം, കര്‍പ്പൂരം എന്നിവ സമാംശം എടുത്ത് തേനില്‍ കുഴച്ച് നാഭിയില്‍ പുരട്ടുക.

വിരക്തി മാറാന്‍

ലൈംഗികാഭിവാഞ്ഛ കുറഞ്ഞ സ്ത്രീകള്‍ പൊതുവെ ദാമ്പത്യജീവിതത്തില്‍ കലഹത്തിന് കാരണക്കാരാകാറുണ്ട്. ഇത്തരക്കാരെ ഉത്തേജിതരാക്കുന്നതിനുള്ള ചില യോഗങ്ങള്‍ ഇതാ:

ആറ് കഴഞ്ച് പാല്‍മുതുക്കിന്‍ കിഴങ്ങ് അരച്ച് നെയ്യും പാലും ചേര്‍ത്ത് കഴിക്കുക.

പാല്‍മുതുക്കിന്‍ചൂര്‍ണം പാല്‍മുതുക്കിന്‍ നീരില്‍ ഭാവന ചെയ്ത് (തണലത്തുണക്കി) തേനും നെയ്യും ചേര്‍ത്തു കഴിക്കുക.

കായം നെയ്യില്‍ വറുത്തുപൊടിച്ച് പാലില്‍ കലക്കി കാച്ചി കഴിക്കുക.

നായ്‌ക്കൊരണപ്പരിപ്പ്, വയല്‍ചുള്ളിയരി ഇവ പൊടിച്ച് കറന്ന ചൂടോടുകൂടിയ പാലില്‍ കഴിക്കുക.

ആട്ടിന്‍പാല്‍, പശുവിന്‍പാല്‍, എരുമപ്പാല്‍, ഒട്ടകത്തിന്‍പാല്‍ (ഇതില്ലെങ്കില്‍ നാളികേരപ്പാലും പതിവുണ്ട്) എന്നിവ യോജിപ്പിച്ച് രണ്ടു കാലിലും തേച്ചശേഷം സംഭോഗത്തില്‍ ഏര്‍പ്പെടുക.

(മേല്‍പറഞ്ഞ യോഗങ്ങള്‍ സ്ത്രീകളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും പുരുഷന്മാര്‍ക്കും പ്രയോഗിക്കാവുന്നതാണ്. അതായത് ഈ ഔഷധം ദമ്പതികളില്‍ ഒരാള്‍ ലേപനം ചെയ്താല്‍ മറ്റേ ആള്‍ 'ക്ഷീണിക്കു'മെന്ന് ആചാര്യന്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്! ഏത് ഔഷധപ്രയോഗവും വൈദ്യനിര്‍ദ്ദേത്തോടെ മാത്രമേ ആകാവൂ എന്നോര്‍ക്കുക.)

ആരോഗ്യക്കര്‍ക്കടകം
പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
മഴക്കാലത്തെ ഭക്ഷണം
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
സംഭാരം കുടിക്കാം; ദേഹം തണുപ്പിക്കാം



സംഭാരം കുടിക്കാം; ദേഹം തണുപ്പിക്കാം

കടുത്ത വേനല്‍ച്ചൂടിനെ അതിജീവിക്കാന്‍ ഭാരതീയ ചികിത്സാവിധിയായ ആയുര്‍വേദത്തില്‍ കൃത്യമായ പ്രതിവിധികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരമ്പരാഗതമായി നമ്മുടെനാട്ടില്‍ നിലനിന്ന ഭക്ഷണരീതിയുമായി ഇത് അടുത്തുബന്ധപ്പെട്ടിരിക്കുന്നു. വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ഉത്തമ പാനീയമാണ് സംഭാരം.

നേര്‍പ്പിച്ച മോരില്‍ ഇഞ്ചി, ഉപ്പ്, പച്ചമുളക് എന്നിവ ചേര്‍ത്താണ് സംഭാരം തയ്യാറാക്കേണ്ടത്. കറിവേപ്പിന്റെ ഇലയും ചെറുനാരകത്തിന്റെ ഇലയും ആവശ്യത്തിന് ചേര്‍ത്താല്‍ കൂടുതല്‍ നന്ന്. ഇഞ്ചി, പച്ചമുളക്, കറിവേപ്പില തുടങ്ങിയവ നന്നായി കഴുകിച്ചതച്ച് ചേര്‍ക്കണം. എന്നാല്‍, പനിയുള്ളവരും കഫപ്രകൃതമുള്ളവരും മോര് ഒഴിവാക്കണം.

മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവ ചതച്ചിട്ട് തിളപ്പിച്ച് തണുപ്പിച്ചെടുത്ത വെള്ളം ദാഹിക്കുമ്പോള്‍ കുടിക്കാം. ദഹനം വര്‍ധിപ്പിക്കാനും പനിപോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ കുറയ്ക്കാനും ഇത് ഉത്തമമാണ്.

ജീരകവെള്ളം നല്ലൊരു ദാഹശമനിയാണ്. ഇതും ദഹനത്തെ വര്‍ധിപ്പിക്കും. എന്നാല്‍, മലബന്ധമുള്ളവര്‍ ഇത് ഒഴിവാക്കണം. വേനല്‍ക്കാലത്ത് കനത്ത ചൂടില്‍ മൂത്രച്ചൂട് അനുഭവപ്പെടുന്നവര്‍ ഏറെയാണ്. ഞെരിഞ്ഞില്‍ ചതച്ച് കിഴികെട്ടിയോ, ബാര്‍ലി, ചെറുപൂള, തഴുതാമ, മുള്ളന്‍ചീര ഇവ പ്രത്യേകമായോ ഒന്നിച്ചോ വെള്ളത്തിലിട്ട് ആ വെള്ളം കുടിക്കാം.

തേങ്ങാവെള്ളമോ, കരിക്കിന്‍വെള്ളമോ ധാരാളം കുടിക്കുന്നത് വേനല്‍ക്കാലത്ത് നല്ലതാണ്. പ്രമേഹരോഗമുള്ളവര്‍ ഇത് അധികം കുടിക്കരുത്. മലര്‍വറുത്ത് ഒരു കഷണം ചുക്കും ചതച്ചിട്ട് ഉപ്പും ചേര്‍ത്ത് വെള്ളം ചൂടാക്കിയെടുത്താല്‍ അതിസാര രോഗികള്‍ക്ക് കുടിക്കാന്‍ വളരെനല്ലതാണ്. ആയുര്‍വേദത്തിന്റെ ഒ.ആര്‍.എസ്. പാനീയമാണിത്.

നാരങ്ങാവെള്ളം കുടിക്കുന്നത് ദാഹം ശമിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. എന്നാല്‍ കഫക്കെട്ട് അലട്ടുന്നവര്‍ നാരങ്ങാവെള്ളം പഞ്ചസാരയിട്ട് ഉപയോഗിക്കുന്നതിന് പകരം തേന്‍ ചേര്‍ത്ത് കുടിക്കണം.

മല്ലിവെള്ളം ത്രിദോഷ ശമനിയായതിനാല്‍ ഏതു കാലാവസ്ഥയിലും ഏതുപ്രായക്കാര്‍ക്കും എപ്പോഴും ഉപയോഗിക്കാം. തുളസി ഇട്ട വെള്ളമോ ചുക്കുവെള്ളമോ കുടിക്കുന്നതും നല്ലതാണ്. നാല്‍പ്പാമരത്തിന്റെ (അത്തി, ഇത്തി, അരയാല്‍, പേരാല്‍) തൊലി ഉണക്കി ചതച്ചിട്ട് ചൂടാക്കിയ വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് കുളിര്‍മ നല്‍കും. വേപ്പിന്റെ ഇലയിട്ട വെള്ളം തിളപ്പിച്ച് ആറിക്കഴിയുമ്പോള്‍ കുളിക്കാന്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

വേനലില്‍ ഉപയോഗിക്കാന്‍ ഏറ്റവും നല്ല പഴമാണ് മാതളനാരങ്ങ. അതിസാരം, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്കും ഇത് ഏറെ ഗുണംചെയ്യും. മുന്തിരിങ്ങ, നെല്ലിക്ക എന്നിവയുടെ നീര് കുടിക്കാം. പച്ചക്കറികള്‍ അടങ്ങിയ സാലഡ്, മോര് എന്നിവ ഭക്ഷണരീതിയില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. എരിവും പുളിയും കുറയ്ക്കണം. വാഴക്കൂമ്പ്, തഴുതാമ, ചേന, വെള്ളരിക്ക, കുമ്പളങ്ങ എന്നിവ കൂടുതല്‍ ഉപയോഗിക്കണം. കദളിപ്പഴവും വേനല്‍ച്ചൂടിന്റെ ആഘാതംകുറയ്ക്കും. ചുവന്നുള്ളി, സവാള എന്നിവ ആഹാരത്തില്‍ കൂടുതല്‍ ചേര്‍ക്കുന്നത് ചൂട് ശമിപ്പിക്കും.

വെള്ളം കുടിക്കേണ്ട രീതിയും ആയുര്‍വേദത്തില്‍ വ്യക്തമാക്കുന്നുണ്ട്. മരുന്ന് ഏതായാലും അത് ഒരു പലം (60 ഗ്രാം) എടുത്ത് (ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ സമം ചേര്‍ത്ത് ഒരു പലം) നാല് ഇടങ്ങഴി വെള്ളത്തില്‍ തിളപ്പിച്ച് രണ്ടിടങ്ങഴിയായി വറ്റിച്ചശേഷം വേണം കഴിക്കേണ്ടത്. ഇത് ഒരു ദിവസംകൊണ്ട് കുടിച്ചുതീര്‍ക്കാം. ഓരോ ദിവസത്തേക്കും പുതിയത് ഉണ്ടാക്കണം. തണുപ്പുവേണ്ടവര്‍ക്ക് കൂജയില്‍വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം. വെള്ളം ശുദ്ധമാക്കാനും മാര്‍ഗ്ഗമുണ്ട്. ഇതിനായി തലേന്നുതന്നെ വെള്ളത്തില്‍ തെറ്റാമ്പരലോ, അല്ലെങ്കില്‍ ആലമോ ഇട്ടുവച്ച് പിറ്റേന്ന് ആ വെള്ളം ഊറ്റി മരുന്നിട്ട് തിളപ്പിച്ച് ഉപയോഗിക്കാം.

പ്രമേഹരോഗികള്‍ക്ക് പൊന്‍കരണ്ടിവേരും കരിങ്ങാലിക്കാതലും ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. രാമച്ചമോ പതിമുകമോ ഇട്ട് വെന്ത വെള്ളം കുടിക്കുന്നത് ഉഷ്ണകാലത്ത് വളരെ നല്ലതാണ്.

അമിത കൊഴുപ്പുള്ളവര്‍ വേങ്ങാക്കാതല്‍ വെന്ത വെള്ളം കുടിക്കുന്നത് ഉത്തമമാണെന്നും കോട്ടയം ജില്ലാ ആയുര്‍വ്വേദ ആസ്​പത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. രതി ബി. ഉണ്ണിത്താന്‍ പറഞ്ഞു.

ആരോഗ്യക്കര്‍ക്കടകം
പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
മഴക്കാലത്തെ ഭക്ഷണം
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍



കുട്ടികളുടെ ബുദ്ധിശക്തി

കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ കഴിവു നിര്‍ണയിക്കുന്നതില്‍ പാരമ്പര്യം, ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും പ്രത്യേകതകള്‍ എന്നിവയ്ക്ക് നിര്‍ണായക പങ്കാണുള്ളത്. അച്ഛനമ്മമാരുടെ രൂപം, ശബ്ദം, സംഭാഷണരീതി, നടക്കുന്ന രീതി എന്നീ ബാഹ്യലക്ഷണങ്ങള്‍ പകര്‍ന്നു ലഭിക്കുന്നതുപോലെ ആന്തരികമായ സ്വഭാവവിശേഷങ്ങളും അവരിലേക്ക് പകരുന്നുണ്ട്. കലാപരമായ വാസനകള്‍, സ്വഭാവഗുണങ്ങള്‍, ബുദ്ധിശക്തി തുടങ്ങി പലകാര്യങ്ങളും ശിശുക്കള്‍ മാതാപിതാക്കളെയും ചിലപ്പോള്‍ മറ്റു പൂര്‍വികരെയും അനുസരിക്കുന്നത് പാരമ്പര്യസ്വഭാവം കൊണ്ടാണ്.

മാതാപിതാക്കളുടെ സംയോഗസമയം തുടങ്ങി ശിശുവിന് പ്രായമാകുന്നതുവരെയുള്ള പല കാര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ജനിച്ചുവളരുന്ന പരിതസ്ഥിതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭിണിയായ സ്ത്രീകളുടെ ബാഹ്യവും ആന്തരികവുമായ അവസ്ഥകള്‍, പ്രസവസമയത്തെ വിഘ്‌നങ്ങള്‍, മറ്റു വിഷമതകള്‍, തുടര്‍ന്നു ശിശുവിന് നേരിടേണ്ടിവരുന്ന കാലദേശാവസ്ഥകള്‍, സംരക്ഷണ സമ്പ്രദായങ്ങള്‍, വിദ്യാഭ്യാസ രീതികള്‍ എന്നിവയും ജനിച്ചു വളരുന്ന സാഹചര്യങ്ങളില്‍ പെടുന്നു.

ഗര്‍ഭിണിയുടെ ആഹാരരീതികളും ഗര്‍ഭസമയത്തെ മാനസിക വികാരങ്ങളും വിക്ഷോഭങ്ങളും ശിശുവിനെ ബാധിക്കുന്നു. പോഷകാഹാര ന്യൂനതകള്‍ മാതാവിനുണ്ടായാല്‍ ശിശുവിന്റെ ശാരീരിക-മാനസിക വളര്‍ച്ചയെ അതു ദോഷകരമായി ബാധിക്കും. തീക്ഷ്ണവികാരങ്ങള്‍ ഗര്‍ഭിണിക്കുണ്ടായാല്‍ അത് വിഷമകരമായ നിലയില്‍ ഗര്‍ഭാശയത്തെ സങ്കോചിപ്പിക്കുകയും ഗര്‍ഭസ്ഥശിശുവിന് ലഭിക്കേണ്ട പോഷണത്തിനു ന്യൂനത വരുത്തി കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും മാനസികശക്തിക്കും ക്ഷീണം വരുത്തുകയും ചെയ്യും. പ്രസവസമയത്തെ ആഘാതങ്ങള്‍, ശസ്ത്രജന്യമായ ക്ഷതങ്ങള്‍ എന്നിവ ശിശുവിന്റെ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും. മാതാവിനുണ്ടാകുന്ന അന്തര്‍ ഗ്രന്ഥിവൈകല്യങ്ങള്‍ (തൈറോയ്ഡ് തുടങ്ങിയവ) അവര്‍ക്കു ജനിക്കുന്ന കുഞ്ഞിന്റെ ബുദ്ധിപരമായ കഴിവിനെ ദോഷകരമായി ബാധിക്കും.

ജനനാനന്തര പരിതസ്ഥിതികള്‍ക്ക്, അതായത് ശിശുവളരുന്ന സാഹചര്യം, മാതാപിതാക്കളുടെ ശ്രദ്ധ, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങിയവയ്ക്കും കുഞ്ഞിന്റെ ബുദ്ധിപരമായ കഴിവില്‍ സ്വാധീനം ചെലുത്താനാകും. മാതാപിതാക്കളുടെ സാമുദായിക നിലയും തൊഴിലും ശിശുവിന്റെ മാനസികഭാവങ്ങളെ ബാധിക്കുന്നുണ്ട്.

ശിശുക്കളുടെ ബുദ്ധിവികാസത്തിനും മാനസികോന്നമനത്തിനും ശരിയായ ഇന്ദ്രിയസംവേദനം ആവശ്യമാണ്. ആദ്യമായി ഇന്ദ്രിയങ്ങള്‍ക്ക് അനുഭവവേദ്യമായ ശേഷമേ, അറിവ് മനസ്സിലേക്കു പ്രവേശിക്കുകയുള്ളൂ. വൈകല്യങ്ങളൊന്നുമില്ലാത്ത ജ്ഞാനേന്ദ്രിയങ്ങള്‍ -കണ്ണ്, മൂക്ക്, ചെവി, നാക്ക്, ത്വക്ക് എന്നിവ - സൂക്ഷ്മതയോടെ കര്‍മക്ഷമമായ ശിശുവിന്റെ ബുദ്ധി യഥാസമയം സമ്പുഷ്ടമാകും. ജ്ഞാനേന്ദ്രിയങ്ങളെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ആവശ്യമായ ശ്രദ്ധയും താത്പര്യവും അവരിലുണ്ടാകാനുള്ള പരിശീലനം ശിശുവിന് യഥാസമയം നല്‍കണം. അങ്ങനെയായാല്‍ ശരിയായ ബുദ്ധിവികസനം ശിശുവിലുണ്ടാകും. മൂന്നു വയസ്സുമുതല്‍ ഏഴ് വയസ്സുവരെയാണ് ഇന്ദ്രിയ ശിക്ഷണത്തിനു ഏറ്റവും അനുയോജ്യമായ ഘട്ടം.

ഭാഷയില്‍ നിന്നാണല്ലോ മനസ്സിന്റെ സ്വഭാവം ഗ്രഹിക്കുവാന്‍ എളുപ്പത്തില്‍ കഴിയുന്നത്. പ്രായമായവര്‍ ശിശുക്കളുടെ കൊഞ്ചലുകളും അബദ്ധോച്ചാരണങ്ങളുംആവര്‍ത്തിച്ചുകൊണ്ട് അവരോട് സംസാരിക്കുന്നത് കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ വികാസത്തിനു തടസ്സമുണ്ടാക്കുമെന്നോര്‍ക്കുക. കുട്ടികള്‍ കേള്‍ക്കെ ആദ്യമേ തന്നെ സ്ഫുടവും വ്യക്തവുമായ പദങ്ങള്‍ ഉച്ചരിക്കണം.

മുന്‍കൂട്ടി പ്ലാന്‍ ചെയ്തു പഠിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. വെറുതെ പുസ്തകത്തിലൂടെ കണ്ണോടിക്കുന്നതിലര്‍ഥമില്ല. സജീവമായ വായനയാണാവശ്യം. സ്വയം ചോദ്യം ചോദിക്കുകയും അതിനുത്തരം പറയാന്‍ കഴിയുകയും ചെയ്യുന്ന രീതിയിലായിരിക്കണം വായിക്കേണ്ടത്.

കുട്ടികളെ അവര്‍ സന്തോഷത്തോടെ ആസ്വദിച്ചു വരുന്ന പരിപാടികളില്‍ നിന്നും പരീക്ഷയുടെ പേരില്‍ നിര്‍ബന്ധപൂര്‍വം പിന്തിരിപ്പിക്കാന്‍ പാടില്ല. പകരം അവയൊക്കെ ഒന്നു ക്രമപ്പെടുത്താന്‍ ഉപദേശിക്കാം. കുട്ടി ശരിയായി ഉറങ്ങുന്നുണ്ടെന്നുറപ്പ് വരുത്തുകയും വേണം.

മറ്റുകുട്ടികളുടെ മാനസിക നിലവാരവും ബുദ്ധിശക്തിയുമായി നിങ്ങളുടെ കുട്ടിയെ ഒരിക്കലും താരതമ്യപ്പെടുത്തരുത്. വികാരപരമായ ഒരു പിന്തുണ തീര്‍ച്ചയായും നിങ്ങളില്‍ നിന്നും കുട്ടിക്കുണ്ടാകാന്‍ ശ്രദ്ധിക്കണം. ഭയമകറ്റി കാര്യങ്ങളെ നിസ്സാരമായി കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിവുണ്ടാകുംവിധം പോഷകസമൃദ്ധമായ ആഹാരത്തിലൂടെ അവരുടെ ആരോഗ്യം സംരക്ഷിക്കപ്പെടണം. പോഷകമൂല്യം ഉറപ്പുവരുത്തപ്പെട്ടിട്ടുള്ള ആഹാര, പാനീയങ്ങള്‍ അവര്‍ക്കു നല്‍കണം എന്നുകരുതി അമിതഭക്ഷണം ഒഴിവാക്കുകതന്നെ വേണം. തവിട്, നാര് എന്നിവ ധാരാളമായി ഭക്ഷണത്തിലുണ്ടാകണം. ഇലക്കറികളും പച്ചക്കറികളും കലര്‍ന്ന വൈവിധ്യമേറിയ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കണം.

മുന്‍പുള്ളതും ഇപ്പോഴത്തേതുമായ കുട്ടിയുടെ പെര്‍ഫോമന്‍സ് കണ്ടറിഞ്ഞ് അതിനനുസരിച്ചുള്ള പ്രതീക്ഷ മാത്രമേ കുട്ടിയെക്കുറിച്ച് മാതാപിതാക്കള്‍ വെച്ചുപുലര്‍ത്താവൂ.

വീട്ടിലിരിക്കുമ്പോള്‍ പഠിത്തത്തെക്കുറിച്ചും പരീക്ഷയെക്കുറിച്ചും കൂടെക്കൂടെ ഓര്‍മിപ്പിച്ചും പഠിക്കാന്‍ കടുത്ത സമ്മര്‍ദമേല്പിച്ചും കുട്ടിയെ കടുത്ത മനഃസംഘര്‍ഷത്തിലാക്കുന്നതില്‍ മാതാപിതാക്കള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നോര്‍ക്കുക. മിക്ക രക്ഷാകര്‍ത്താക്കളും ഇതവരുടെ കടമയായാണ് കാണുന്നത്.

പരീക്ഷയടുക്കുന്തോറും കുട്ടികളുമായി കൂടുതല്‍ സമയം ഉല്ലാസപ്രദമായി ചെലവഴിക്കാനും അവരുടെ മനഃസംഘര്‍ഷം ലഘൂകരിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

ഡോ.കെ.മുരളീധരന്‍ പിള്ള

തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍



മുഖലേപം ഉപയോഗിക്കുമ്പോള്‍

വെളുത്തു മിനുത്ത മുഖം എല്ലാവരുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ മോഹമാണ്. ഈ ആഗ്രഹത്തെ ചൂഷണം ചെയ്തുകൊണ്ടാണ് ഫേസ്‌ക്രീമുകള്‍ (മുഖലേപങ്ങള്‍) വിപണിയില്‍ തള്ളിക്കയറ്റം നടത്തുന്നത്. ഇവയില്‍ത്തന്നെ ആയുര്‍വേദിക് ക്രീമുകള്‍ക്ക് പ്രിയം കൂടുതലാണ്. എന്നാല്‍, ഇവയുടെ ഉപയോഗത്തിന് ആയുര്‍വേദത്തില്‍ പറയുന്ന യഥാര്‍ഥ മുഖലേപവുമായി യാതൊരു ബന്ധവും ഇല്ല. മാത്രമല്ല ഇവ ആയുര്‍വേദ തത്ത്വങ്ങള്‍ക്ക് വിപരീതവുമാണ്.

നിലവില്‍ ഉപയോഗിക്കുന്ന മിക്ക ക്രീമുകളിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ക്രീമുകള്‍ മുഖത്തു പുരട്ടുന്നത് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നു. ഇതുമൂലം ചിലര്‍ക്ക് മുഖത്ത് കുരുക്കള്‍, ചുട്ടുനീറ്റല്‍, കറുപ്പുനിറം എന്നിവ ഉണ്ടാകുന്നുണ്ട്. ചെറുപ്രായത്തില്‍ ഇത്തരം ക്രീമുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്, മധ്യവയസ്സില്‍ മുഖത്ത് കറുപ്പുനിറം ഉണ്ടാക്കുന്നതായി അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം മുഖലേപങ്ങള്‍ തൊലിയുടെ ഉപരിതലത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. അതാണ് നിറംമാറ്റം വരുന്നതിനു നിദാനം. ഇതിന്റെ ഫലമായി തൊലിയുടെ സാധാരണ രോഗപ്രതിരോധശേഷി ഇല്ലാതാകും. ഇതു രോഗബാധ എളുപ്പമാക്കുന്നു. മുഖത്തു കുരുക്കള്‍, കറുത്തപാടുകള്‍, പഴുപ്പ് തുടങ്ങി കാന്‍സര്‍വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുറം തൊലി നശിക്കന്നതുകൊണ്ട് വെയിലുകൊണ്ടാല്‍ പൊള്ളലും ചുവപ്പുനിറവും കുരുക്കള്‍ എന്നിവയും ഉണ്ടാകുന്നു. ക്രീമുകളില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും സൂര്യപ്രകാശം തട്ടുമ്പോള്‍ കറുത്ത നിറമായി മാറുന്നതാണ്.


യഥാര്‍ഥ മുഖലേപം തൊലിയുടെ രോഗപ്രതിരോധശേഷി കൂട്ടുന്നതായിരിക്കണം. രക്തചംക്രമണം ശരിയാക്കുന്നതും ആയിരിക്കണം. ആയുര്‍വേദത്തില്‍ വിധിക്കുന്ന മുഖലേപത്തിന്റെ ശാസ്ത്രീയത ഇതാണ്. അതു മനസ്സിലാക്കി വേണം മുഖലേപം ഉപയോഗിക്കേണ്ടത്.

തൊലി രണ്ടുവിധമുണ്ട്. വരണ്ടത്, എണ്ണമയമുള്ളത് എന്നിങ്ങനെ. ഇതു രണ്ടുമല്ലാത്ത സാധാരണ ചര്‍മവും കാണപ്പെടുന്നു.
ആഹാരത്തിന്റെ സ്വഭാവമനുസരിച്ച് ത്വക്കിനു മാറ്റം ഉണ്ടാകും. അതുപോലെ കാലാവസ്ഥയ്ക്കനുസരിച്ചും തൊലിയില്‍ വ്യത്യാസം
കാണപ്പെടും. അതുകൊണ്ട് തൊലിയുടെ സ്വഭാവത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള ഔഷധം വേണം മുഖത്ത് ലേപനം ചെയ്യാന്‍.

ആയുര്‍വേദത്തില്‍ മൂന്നുവിധത്തില്‍ മുഖലേപം പറയുന്നുണ്ട്.

1. ദോഷത്തെ ശമിപ്പിക്കുന്നത്:- ഇതു മുഖത്തുണ്ടാകുന്ന രോഗങ്ങള്‍ക്കനുസരിച്ച് യുക്തമായ ഔഷധങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്.

2. വിഷശമനം:- അന്തരീക്ഷ മലിനീകരണം മൂലം മുഖത്ത് പലവിധ വിഷവസ്തുക്കളും അടിഞ്ഞുകൂടി പലവിധ ഉപദ്രവങ്ങളും ഉണ്ടാക്കും. അതുപോലെ സോപ്പുകള്‍, ക്രീമുകള്‍ എന്നിവയുടെ അത്യുപയോഗം പല വിഷവികാരങ്ങളും ഉണ്ടാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ വിഷശമനമായ ഔഷധങ്ങള്‍ കൊണ്ട് മുഖത്തു ലേപനം ചെയ്യാം.

3. വര്‍ണം ഉണ്ടാക്കുന്നത്:- മുഖത്തിനു മിനുസവും തിളക്കവും ഉണ്ടാക്കുന്ന ഔഷധങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്.

ഇത്തരത്തില്‍ നിറമുണ്ടാക്കുന്ന പല ഔഷധങ്ങളും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ചും ശരീരപ്രകൃതിക്കനുസരിച്ചും വേണം ലേപന ഔഷധങ്ങള്‍ തിരഞ്ഞെടുക്കാന്‍. ചൂടോടുകൂടിയും തണുപ്പിച്ചും ലേപനം ചേയ്യേണ അവസ്ഥകള്‍ ഉണ്ട്. രോഗാവസ്ഥയില്‍ ഒരു സെന്റിമീറ്റര്‍ കനത്തില്‍ വേണം ലേപനം ചെയ്യാന്‍. വിഷശമനത്തിനായി നാലിലൊന്ന് സെ.മീ. കനത്തിലും നിറം ലഭിക്കാന്‍ മൂന്നിലൊന്നു സെ.മീ. കനത്തിലും ലേപനം ചെയ്യുന്നു.


ഔഷധങ്ങള്‍ യുക്തമായ ദ്രവത്തില്‍ അരച്ചുവേണം ലേപനം ചെയ്യാന്‍. മരുന്നുകള്‍ തരി ഒട്ടുമില്ലാതെ സൂക്ഷ്മമായി അരയ്ക്കണം. ശുദ്ധജലം, പനിനീര്‍, പാല്‍, മോര്, വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, തേന്‍ എന്നിവയാണ് സാധാരണ ചേര്‍ക്കാന്‍ വിധിക്കുന്ന ദ്രവ്യങ്ങള്‍. ഇവ അവസ്ഥാനുസരണം ഉപയോഗച്ചാല്‍ യഥാര്‍ഥ ഫലം ലഭിക്കും. ഏലാദി ചൂര്‍ണം, മുഖദൂഷികാദി ലേപം, ത്രിഫല ചൂര്‍ണം, നാല്പാമരാദി ചൂര്‍ണം എന്നിവ സാമാന്യമായി ലേപനത്തിന് ഉപയോഗിക്കുന്ന ഔഷധങ്ങളാണ്.
ഋതുക്കള്‍ക്കനുസരിച്ചുള്ള മുഖലേപം


മഞ്ഞുകാലം, മഴക്കാലം, ചൂടുകാലം എന്നിവയുടെ മാറ്റത്തിനനുസരിച്ച് ആറ് ഋതുക്കള്‍ ഉണ്ട്. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിവയാണ് അവ. ഋതുക്കള്‍ക്കനുസരിച്ച് അന്തരീക്ഷത്തില്‍ മാറ്റം കാണപ്പെടും. അതനുസരിച്ച് ചര്‍മത്തിനും വ്യത്യസ്തത അനുഭവപ്പെടും. അതിനാല്‍ ഋതുക്കള്‍ക്കനുസരിച്ചുള്ള ചര്‍മസംരക്ഷണം വേണ്ടിവരുന്നു. ആയുര്‍വേദത്തില്‍ ഓരോ ഋതുവിലും പ്രത്യേകം പ്രത്യേകം മുഖലേപം വിധിക്കുന്നുണ്ട്. ഈ ലേപങ്ങള്‍ വളരെ ഫലപ്രദവും ആണ്.

ശിശിരകാലം:- (മകരം, കുംഭം മാസം): ഈ സമയത്ത് കണ്ടകാരി വേര്, കറുത്ത എള്ള്, മരമഞ്ഞള്‍ തൊലി, തൊലികളഞ്ഞ യവം എന്നിവ യുക്തമായ ദ്രവ്യത്തില്‍ അരച്ച് മുഖത്ത് ലേപനം ചെയ്യാം.
വസന്തകാലം:- (മീനം-മേടം): ഈ കാലത്ത് ദര്‍ഭവേര്, ചന്ദനം, രാമച്ചം, നെന്മേനി വാക, ശതകുപ്പ, പച്ചരി എന്നിവ ചേര്‍ത്ത് ലേപനത്തിന് ഉപയോഗിക്കുന്നു.
ഗ്രീഷ്മകാലം:- (എടവം-മിഥുനം): ആമ്പല്‍ക്കിഴങ്ങ്, ചെങ്ങെഴുനീര്‍ കിഴങ്ങ്, സൗഗന്ധിക പുഷ്പം, കറുക, ഇരട്ടിമധുരം, ചന്ദനം എന്നിവ ചേര്‍ത്ത് ലേപനം ആവാം.
വര്‍ഷകാലം:- (കര്‍ക്കടകം-ചിങ്ങം): ഈ ഋതുവില്‍ ചന്ദനം, എള്ള്, രാമച്ചം, ജടാമാഞ്ചി, തകര, പതിമുഖം എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.
ശരത്കാലം:- (കന്നി-തുലാം): ഈ സമയത്ത് താലീസപത്രം, പൊട്ടപ്പുല്ല്, പുണ്ഡരികക്കരിമ്പ്, ഇരട്ടിമധുരം, കുശപ്പുല്ല്, ആറ്റുദര്‍ഭ, തകര, അകില്‍ എന്നിവ ഫലപ്രദമാണ്.
ഹേമന്തകാലം:- (വൃശ്ചികം-ധനു): ഇക്കാലത്തേക്കായി ലന്തപ്പരിപ്പ്, ആടലോടകവേര്, പാച്ചൊറ്റിത്തൊലി, വെളുത്ത കടുക് എന്നിവ വിധിക്കുന്നു.


കാലാവസ്ഥയ്ക്കനുസരിച്ച് മേല്പറഞ്ഞ ഔഷധങ്ങള്‍ നന്നായി അരച്ച് മുഖത്ത് ലേപനം ചെയ്യണം. ലേപം ഉണങ്ങിപ്പിടിക്കുന്നതിനു മുന്‍പുതന്നെ എടുത്തുകളയണം. അല്ലെങ്കില്‍ ഇടയ്ക്കിടെ നനച്ചുകൊണ്ടിരിക്കണം. ഏകദേശം 10 മിനിറ്റുനേരം ലേപം മുഖത്തു നിര്‍ത്തിയാല്‍ മതി. ഇതു നീക്കം ചെയ്യുന്നത്, പാലുകൊണ്ടോ മറ്റു ദ്രവങ്ങളെക്കൊണ്ടോ നനച്ചുവേണം. തുടര്‍ന്ന് മുഖത്ത് വെളിച്ചെണ്ണ തേച്ച് തിരുമ്മി കഴുകിക്കളയണം. മുഖലേപനം ചെയ്യുന്ന ദിവസങ്ങളില്‍ പകല്‍ ഉറങ്ങരുത്. തീയിന്റെ ചൂട്, വെയില്‍ എന്നിവയും ഏല്ക്കരുത്. അധികം സംസാരിക്കുക, ദേഷ്യപ്പെടുക, വ്യസനിക്കുക എന്നിവ പാടില്ലാത്തതാണ്. കാരണം അതുകൊണ്ട് മുഖത്ത് രക്തചംക്രമണം വ്യത്യാസപ്പെടുകയും വിപരീതഫലം ഉണ്ടാവുകയും ചെയ്യും. ജലദോഷം, ദഹനക്കേട്, കടുത്ത വേദന എന്നിവ ഉള്ളവര്‍, ഉറക്കമൊഴിച്ചിരിക്കേണ്ടിവരുന്നവര്‍, മൂക്കില്‍ മരുന്നുറ്റിക്കുന്നവര്‍ തുടങ്ങിയവര്‍ ഈ സമയത്ത് മുഖലേപം പ്രയോഗിക്കരുത്.

ഗുണങ്ങള്‍: ശരിയായി മുഖലേപം ഉപയോഗിച്ചാല്‍ അകാലത്തിലുള്ള ജരാനരകള്‍, കരിമുഖം, തിമിരരോഗം, മുഖത്തുണ്ടാകുന്ന പാടുകള്‍ എന്നിവ ഇല്ലാതാകും. കണ്ണിനു കാഴ്ചശക്തി വര്‍ധിക്കും. മുഖം എല്ലായേ്പാഴും പ്രസന്നവും മിനുസമുള്ളതും താമരപ്പൂപോലെ മനോജ്ഞവും ആയിരിക്കും. ശാസ്ത്രീയമായുള്ള മുഖലേപനത്തോടൊപ്പം, ധാരാളം വെള്ളം കുടിക്കുകയും പോഷകപ്രധാനവും സാത്വികവുമായ ആഹാരം ശീലിക്കുകയും വേണം. സര്‍വോപരി മാനസികമായ ശാന്തതയും സന്തോഷവും മുഖത്തിന് ആരോഗ്യവും സൗന്ദര്യവും ഉണ്ടാകും. മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ.

ഡോ. ശ്രീകൃഷ്ണന്‍,

ആയുര്‍വേദ കോളേജ്,
കോട്ടക്കല്‍-676501.

ആരോഗ്യക്കര്‍ക്കടകം
പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
മഴക്കാലത്തെ ഭക്ഷണം
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍



ദിവ്യൗഷധങ്ങള്‍ വീട്ടിലുണ്ടാക്കാം

സ്ത്രീകള്‍ക്ക് ലൈംഗികാരോഗ്യം പ്രദാനം ചെയ്യുന്ന നിരവധി ആയുര്‍വേദൗഷധങ്ങളുണ്ട്. അവയില്‍ ചിലവ വീട്ടില്‍ നിര്‍മ്മിക്കാനുള്ള യോഗമിതാ. ഏതൗഷധവും വൈദ്യനിര്‍ദ്ദേശപ്രകാരമേ ഉപയോഗിക്കാവൂ.

പഞ്ചജീരകഗുഡം

ജീരകം, അടക്കാമണിയന്‍വേര്, കൊത്തമ്പാലയരി, ശതകുപ്പ, ദേവതാരം, കുറാശാണി, കരിംജീരകം, കായം, പച്ചില, പൊന്നാരിവീരല്‍, തിപ്പലി, കാട്ടുതിപ്പലിവേര്, അയമോദകം, പെരുഞ്ചീരകം, കൊടുവേലിക്കിഴങ്ങ്, ഇവയോരോന്നും അര പലം (30 ഗ്രാം) വീതം കുഴിമുത്തങ്ങാ, ചുക്ക്, കൊട്ടം, കുറാശാണി ഇവ ഓരോന്നും രണ്ടു പലം വീതം പൊടിച്ച് (120 ഗ്രാം) ശര്‍ക്കര അര തുലാം (5 കി.ഗ്രാം) രണ്ടുനാഴി പശുവിന്‍ നെയ്യ്, ഒരു ഇടങ്ങഴി പാല്‍ ഇവ എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് ചെറുതീയില്‍ പാകംചെയെ്തടുക്കുക.

15 ഗ്രാം വീതം കാലത്തും വൈകീട്ടും കഴിക്കുക.
ഈ ഔഷധം പ്രസവിച്ചിരിക്കുന്നവര്‍ക്കും ഗര്‍ഭിണിയാകാനാഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ശരീരം തടിക്കും. ഇരുപതു വിധം യോനീരോഗങ്ങളും മാറും. വിയര്‍പ്പുദുര്‍ഗന്ധത്തിനും ഫലപ്രദമാണ്. ഈ ഔഷധം ഉപയോഗിച്ചാല്‍ സ്ത്രീകള്‍ തടിച്ചുയര്‍ന്ന മുലയോടുകൂടിയവരും താമരയിതളുപോലെ നീണ്ട കണ്ണോടുകൂടിയവരും തടിച്ച നിതംബം മൂലം അരയന്നത്തെപ്പോലെ നടക്കുന്നവളുമായിത്തീരുമെന്ന് ശാസ്ത്രം. ഇവര്‍ക്ക് അസാധാരണ ആരോഗ്യവുമുണ്ടാകും. തലമുടി വളരും. നരയ്ക്കുകയുമില്ല.

തങ്കഭസ്മം

60 ഗ്രാം തങ്കപ്പൊടി 150 മില്ലി ലിറ്റര്‍ ചെറുചീരനീരില്‍ ഇട്ട് മൂന്ന് ദിവസം ഭാവനചെയ്യുക. പിന്നീട് കഴുകിയെടുത്ത് 300 മില്ലിലിറ്റര്‍ പന്നപുള്ളടി നീറ്റിലരച്ച് വറ്റിയാല്‍ ചെറിയ വില്ലകള്‍ ആക്കി നിഴലില്‍ ഉണക്കി വില്ല മേല്‍ക്കുമേല്‍ കയറാതെ ചെരാതില്‍ വെച്ച് അടച്ച് ശീലമണ്‍ചെയ്ത് ഉണക്കി ഗജപുടം ചെയ്യുക. ആറിയാല്‍ എടുത്ത് പൊളിച്ച് നോക്കുക. നേരിയ റോസ് നിറമായി കണ്ടാല്‍ എടുത്ത് പൊടിച്ച് സൂക്ഷിക്കുക. ശരിക്ക് ഭസ്മമായില്ലെങ്കില്‍ മേല്‍പ്രകാരം പന്നപ്പുള്ളടിനീറ്റിലരച്ച് വീണ്ടും സ്ഫുടം ചെയ്യണം.

വൃദ്ധരായവര്‍ക്ക് യൗവനം ലഭിക്കും. ഇന്ദ്രിയങ്ങള്‍ക്ക് പ്രത്യേകിച്ച് ലൈംഗിക ഇന്ദ്രിയങ്ങള്‍ക്ക് ശക്തി ലഭിക്കും. ഗര്‍ഭിണികള്‍ ഉപയോഗിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് നിറവും ബുദ്ധിയും ലഭിക്കും. 30 മില്ലിഗ്രാം മുതല്‍ 100 മില്ലിഗ്രാം വരെ നെയ്യ്, പാല്‍, പഞ്ചസാര എന്നിവയില്‍ ചേര്‍ത്ത് കഴിക്കുക.

ശ്വദംഷ്ട്രേക്ഷുരാദി കഷായം

ഞെരിങ്ങില്‍, വയല്‍ചുള്ളിക്കുരു, ഉഴുന്ന്, നായ്ക്കുരണപ്പരിപ്പ്, ശതാവരിക്കിഴങ്ങ് ഇവയോരോന്നും 12ഗ്രാം വീതം ചെറുതായി അരിഞ്ഞ് ചതച്ച് ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് ഒരു നാഴിയാക്കി ഉരിവീതം എടുത്ത് ചൂടാക്കി കാലത്തും അപ്രകാരം വൈകുന്നേരവും കഴിക്കുക. വൈദ്യനിര്‍ദ്ദേശപ്രകാരം മേമ്പൊടി ചേര്‍ത്തുകഴിക്കാം.
സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന വികാരമില്ലായ്മ, വന്ധ്യത, ഒരു കുട്ടി ജനിച്ചശേഷം രണ്ടാമത് ഗര്‍ഭം ധരിക്കായ്ക (കാകവന്ധ്യത്വം), ഉല്‍പാദന ഇന്ദ്രിയങ്ങള്‍ക്ക് ബലം കുറയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അതീവ ഗുണപ്രദം.

ശതാവരീഗുളം

ശര്‍ക്കര 32 പലം (1.920കി.ഗ്രാം) ശതാവരിക്കഴങ്ങിന്‍ നീര് രണ്ട് ഇടങ്ങഴി, നെയ്യ് രണ്ട് നാഴി) ഇവ ഒരുമിച്ച് ചേര്‍ത്ത് ചെറുതീയില്‍ പാകമാക്കി, ലേഹപാകമായാല്‍ ചുക്ക്, ഏലത്തരി, നിലപ്പനക്കിഴങ്ങ്, പാടക്കിഴങ്ങ്, ഞെരിഞ്ഞില്‍, നറുനീണ്ടിക്കിഴങ്ങ്, പാല്‍വള്ളിക്കിഴങ്ങ്, താര്‍താവല്‍ വേര്, കീഴാര്‍നെല്ലിവേര്, പാല്‍മുതുക്കിന്‍ക്കിഴങ്ങ്, തിപ്പലി, ഇരട്ടിമധുരം, കന്മദം ഇവ ഒന്നര കഴിഞ്ച് (90 ഗ്രാം) വീതം നേര്‍ക്കെപൊടിച്ചതും ഉരി കൂവനൂറും രണ്ടു പലം (120 ഗ്രാം) പഞ്ചസാരയും ചേര്‍ത്തിളക്കി പാകമാക്കി ഇറക്കി ഒരു പാത്രത്തിലാക്കി അടച്ചുകെട്ടി ഏഴുദിവസം നെല്ലില്‍ മൂടിവെക്കുക. പിന്നീട് എടുത്ത് അഗ്നിബലം അനുസരിച്ച് മാത്രയില്‍ കഴിക്കുക. 20ഗ്രാം വീതം രാത്രി അത്താഴപുറമെ കഴിക്കുകയാണ് പതിവ്. യോനീരോഗങ്ങളും, ആര്‍ത്തവദോഷങ്ങളും അസ്ഥിസ്രാവവും രക്തസ്രാവവും മാറും.

വിശൈ്വലാദിചൂര്‍ണ്ണം

ചുക്ക്, ഏലത്തരി, തിപ്പലി, നിലപ്പനക്കിഴങ്ങ്, ഞെരിഞ്ഞില്‍, കുവനൂറ് ഇവപൊടിച്ച് പഞ്ചസാര ചേര്‍ത്ത് തേനില്‍കുഴച്ച് കഴിക്കുക; അഞ്ചു ഗ്രാം വീതം രണ്ടുനേരം.

യോനിയില്‍ നിന്നുള്ള രക്തസ്രാവം മാറും. ലൈംഗികവികാരം ഉണരും. പ്രായമായാലും ലൈംഗികസുഖം അനുഭവിയ്ക്കാനാകും. ശരീരം എണ്ണമയമുള്ളതും ഭംഗിയുള്ളതുമായിത്തീരും. ഈ പൊടി സേവിച്ചാല്‍ കാമദേവന്‍ ആ സ്ത്രീയെ ബാധിക്കും എന്നാണ് പറയപ്പെടുന്നത്. അഞ്ചമ്പന്റെ അസ്ത്രം ശരീരത്തില്‍ പതിച്ചപോലെ വെറളിപിടിക്കുമെന്ന് കവിവാക്യം

പ്രവാള ഭസ്മം

240 ഗ്രാം പവിഴക്കൊമ്പ്, 120 ഗ്രാം എരുക്കിന്‍ പാലില്‍ ഭാവനചെയ്ത് പൊടിച്ച് 30 ചെറുനാരങ്ങാനീരില്‍ അരച്ച് വില്ലയാക്കി ഉണക്കി ചട്ടിയില്‍ ആക്കി അടച്ച് ശീലമണ്‍ ചെയ്ത് ഗജപുടം ചെയ്യുക. സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന രക്തം പോക്കിനും അസ്ഥിസ്രാവത്തിനും ഫലംചെയ്യും. ആരോഗ്യം ഉണ്ടാകും. ധാതുപുഷ്ടി വര്‍ദ്ധിക്കുന്നതോടൊപ്പം ലൈംഗികോത്തേജനം കൂടുകയും ചെയ്യും. മാത്ര: 400 മില്ലീഗ്രാം മുതല്‍ 1ഗ്രാം വരെ തേനില്‍ കഴിക്കുക. ചെറിയ പഥ്യംമതി.

- കെ.ആര്‍.ആര്‍



മഴക്കാല ജീവിതചര്യ

മഴക്കാലമെത്തി. പകര്‍ച്ചപ്പനി ഭീതിവിതച്ചു കടന്നുപോയ കഴിഞ്ഞകാലങ്ങളിലെ ദുരനുഭവങ്ങള്‍ ഇന്നും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഉചിതമായ ചില തയ്യാറെടുപ്പുകളിലൂടെ മഴക്കാലത്തെ രോഗഭീതി ഒഴിഞ്ഞ കാലമാക്കാന്‍ നമുക്കാകും. ഇതിനു വേണ്ടതാകട്ടെ കൃത്യസമയത്തുള്ള ഋതുചര്യാപാലനമാണ്.

ആയുര്‍വേദശാസ്ത്രപ്രകാരം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ഗണ്യമായി കുറഞ്ഞിരിക്കുന്ന കാലമാണ് മഴക്കാലം. ദഹനവ്യവസ്ഥയ്ക്കും മറ്റനുബന്ധ ശരീരവ്യവസ്ഥകള്‍ക്കും ഉണ്ടാകുന്ന വര്‍ഷകാലകൃതമായ മാറ്റങ്ങളാണ് രോഗസാധ്യതയെ വര്‍ധിപ്പിക്കുന്നത്. ഒപ്പം മലിനമാക്കപ്പെടുന്ന പരിസ്ഥിതിയും കുടിവെള്ളവും കൂടിച്ചേരുമ്പോള്‍ കേരളം 'കിടപ്പിലാകുന്നു'.

ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ ബാഹ്യകാരണങ്ങളായ രോഗാണുക്കളുമായുള്ള സമ്പര്‍ക്കം പലതരം സാംക്രമിക രോഗങ്ങള്‍ക്കും കാരണമാകുന്നു. കുട്ടികള്‍, പ്രായമായ വ്യക്തികള്‍, മറ്റസുഖങ്ങള്‍കൊണ്ട് ക്ഷീണിച്ചിരിക്കുന്നവര്‍ എന്നിവരിലാണ് മുകളില്‍പ്പറഞ്ഞ ഋതുചര്യാരോഗങ്ങള്‍ നാശംവിതയ്ക്കുന്നത്. വിവിധതരം പനികള്‍, ഛര്‍ദ്ദി, വയറിളക്കം, വാതസംബന്ധിയായ സന്ധിരോഗങ്ങള്‍ എന്നിവയാണ് മഴക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടവ. വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന രോഗപ്രതിരോധ ശക്തിയുമാണ് പ്രധാന വില്ലന്മാര്‍. അതുകൊണ്ടുതന്നെ പ്രതിരോധത്തിലും പ്രതിവിധിയിലും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഉചിതമായ ആയുര്‍വേദ ഔഷധങ്ങള്‍ സേവിച്ച് വയറിളക്കി ശുദ്ധിവരുത്തുക എന്നതാണ് ആദ്യപടി. ചയാപചയ പ്രക്രിയയുടെ ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഇപ്രകാരമുള്ള ശരീരശോധനയിലൂടെ നിര്‍ഹരിച്ചശേഷം ലഘുവായതും ദഹിക്കുവാന്‍ എളുപ്പമുള്ളതുമായ ആഹാരമാണ് ഉപയോഗിക്കേണ്ടത്.

ഔഷധക്കഞ്ഞികള്‍ എല്ലാംതന്നെ സന്ദര്‍ഭാനുസരണം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രത്യേകതരം സൂപ്പുകള്‍ മാംസരസങ്ങള്‍ ഇവയെല്ലാംതന്നെ ഈ കാലഘട്ടത്തില്‍ വളരെ ഫലപ്രദമാണ്. മഴക്കാലത്ത് ദഹനവ്യവസ്ഥയെ കര്‍മക്ഷമമാക്കി നിലനിര്‍ത്തുവാന്‍വേണ്ടി പഞ്ചകോലചൂര്‍ണംപോലെയുള്ള ഔഷധങ്ങള്‍ ഇട്ടു സംസ്‌കരിച്ച ആഹാരം ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ഇതിനോടൊപ്പംതന്നെ രോഗപ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുന്ന ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്‍ണം തുടങ്ങിയവയും നിശ്ചിതകാലം സേവിക്കേണ്ടതുണ്ട്.

ആഭ്യന്തരമായ മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ക്കൊപ്പം എണ്ണതേപ്പ്, വിയര്‍പ്പിക്കല്‍ തുടങ്ങിയവ അനുഷ്ഠിക്കുന്നത് വാതസംബന്ധമായ സന്ധിരോഗങ്ങളുടെ കാഠിന്യത്തെ കുറയ്ക്കുന്നു. ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ് ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്ത വെള്ളംകൊണ്ടുള്ള കുളിയും വാതരോഗങ്ങള്‍ക്ക് ഹിതകരമാണ്.

മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം തുടങ്ങിയ ഔഷധങ്ങള്‍ ഇട്ടു തിളപ്പിച്ച പാനീയമാണ് ഗുണകരം. വൈകുന്നേരങ്ങളില്‍ വീടും പരിസരവും അണുവിമുക്തമാക്കാനുതകുന്ന ആയുര്‍വേദ ഔഷധങ്ങള്‍കൊണ്ടു നിര്‍മിച്ച ധൂപനചൂര്‍ണങ്ങള്‍ പ്രയോഗിക്കുന്നതും നല്ലതാണ്. ജൈവ കൊതുകുനാശിനികള്‍ ഏറെ സുരക്ഷിതമാണ്. പുകയില കഷായത്തില്‍ വേപ്പെണ്ണയും കര്‍പ്പൂരവും ചേര്‍ത്ത് തയ്യാറാക്കുന്ന ഇത്തരം കൊതുകുനാശിനികള്‍ കൊതുകിന്റെ വംശവര്‍ധനയെ കാര്യക്ഷമമായി തടയുന്നു.

ഡോ. എസ്. ഗോപകുമാര്‍

ലക്ചറര്‍, ഗവ. ആയുര്‍വേദ കോളേജ്,
തിരുവനന്തപുരം



ബുദ്ധിശക്തി വര്‍ധിക്കാന്‍ ആയുര്‍വേദം

മുത്തിള്‍:
ബുദ്ധിവികാസത്തിനുപയോഗയോഗ്യമായ ഒരൗഷധ സസ്യമാണ് മുത്തിള്‍. 'കുടങ്ങല്‍' എന്നാണിത് പൊതുവേ അറിയപ്പെടുന്നത്. ബുദ്ധിസാമര്‍ഥ്യം, ഗ്രഹണശക്തി, ഓര്‍മശക്തി, ഏകാഗ്രത എന്നിവയ്ക്ക് ഇത് വളരെ നല്ലതാണ്. മുത്തിള്‍ ചേര്‍ന്ന ധാരാളം ഔഷധങ്ങള്‍ ആയുര്‍വേദത്തിലുണ്ട്.

ബ്രഹ്മി:

ബുദ്ധിശക്തിയും മേധാശക്തിയും വര്‍ധിപ്പിക്കുന്ന ബ്രഹ്മി ആയുര്‍വേദത്തിലെ ഒരു പ്രധാന ഔഷധസസ്യമാണ്. അധികമാത്രയില്‍ സേവിച്ചാല്‍ വയറിളക്കം ഉണ്ടാക്കും. ബ്രഹ്മിനീര് നെയ്യില്‍ച്ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കിയാല്‍ ഓര്‍മശക്തിയും ധാരണാശക്തിയും വര്‍ധിക്കും. സാരസ്വതാരിഷ്ടം, ബ്രഹ്മീഘൃതം എന്നിവയില്‍ ബ്രഹ്മി ഉള്‍ക്കൊള്ളുന്നു.

ശംഖുപുഷ്പം:

കേരളത്തില്‍ ധാരാളമായി കാണുന്ന ശംഖുപുഷ്പം ബുദ്ധിവികാസത്തിന് ഏറെ സഹായിക്കും. ഉറക്കം വര്‍ധിപ്പിക്കാനും പനി കുറയ്ക്കാനും കഴിവുള്ള ഈ ഔഷധസസ്യത്തിന്റെ വേരും പൂവും ചിലപ്പോള്‍ സമൂലവും ഉപയോഗപ്പെടുത്തുന്നു. ശംഖുപുഷ്പത്തിന്റെ വേര് പച്ചയ്ക്കരച്ച് നെയ്യിലോ വെണ്ണയിലോ വെറുംവയറ്റില്‍ നല്‍കിയാല്‍ ബുദ്ധിശക്തിയും ധാരണാശക്തിയും മെച്ചപ്പെടും.

ആരോഗ്യക്കര്‍ക്കടകം
പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
മഴക്കാലത്തെ ഭക്ഷണം
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍



തലവേദനയ്ക്ക് കര്‍പ്പൂരലേപനം

തലവേദനകള്‍ 150 ഓളമുണ്ട്. ടെന്‍ഷന്‍ തലവേദന, മൈഗ്രേന്‍, കഌസ്റ്റര്‍ തലവേദന, അപകടങ്ങള്‍, മദ്യപാനം, അണുബാധകള്‍, വിവിധ രോഗങ്ങള്‍ തുടങ്ങിയവ മൂലമുള്ള തലവേദനകള്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. ടെന്‍ഷന്‍ തലവേദനയാണ് ഏറ്റവും വ്യാപകം. പുരുഷന്മാരില്‍ മൂന്നില്‍ രണ്ട് പേരും സ്ത്രീകളില്‍ നാലില്‍ മൂന്ന് പേരും ടെന്‍ഷന്‍ തലവേദന അനുഭവിക്കുന്നവരാണ്. ടെന്‍ഷനുണ്ടാകുമ്പോള്‍ മുഖം, നെറ്റി, കഴുത്ത് എന്നിവിടങ്ങളിലെ പേശികള്‍ മുറുകുന്നതാണ് ഇത്തരം തലവേദനക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്.

തലവേദനകളില്‍ ഏറ്റവും ശല്ല്യക്കാരന്‍ മൈഗ്രേനാണ്. മൈഗ്രേന്‍ കൂടുതലും സ്ത്രീകളിലാണ്. തലയിലും നെറ്റിയിലും വിങ്ങലും വേദനയും, കാഴ്ച മങ്ങുക, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയൊക്കെ മൈഗ്രേന്‍ ലക്ഷണങ്ങളാണ്. കഌസ്റ്റര്‍ തലവേദന പുരുഷന്മാരിലാണ് കൂടുതല്‍. മുഖത്തിന്റെ ഒരു ഭാഗത്തായിരിക്കും വേദന. കണ്‍പോളകള്‍ പിടയുക, കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. 15 മിനുട്ട് മുതല്‍ 3 മണിക്കൂര്‍ വരെ നീളാവുന്ന കഌസ്റ്റര്‍ തലവേദന പിന്നീട് താനേ മാറും.

ബിപി, സ്‌ട്രോക്, ശ്വാസകോശരോഗങ്ങള്‍, തലയ്ക്കുള്ളിലെ രക്തസ്രാവം, കാഴ്ച പ്രശ്‌നങ്ങള്‍, സൈനസൈറ്റിസ്, അലര്‍ജി, ഇസ്‌നോഫീലിയ തുടങ്ങിയ രോഗങ്ങളും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളും തലവേദനയുണ്ടാക്കാം.

തലവേദനക്ക് പതിവായി വേദന സംഹാരികള്‍ വാങ്ങിക്കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. സ്ഥിരമായി ലേപനൗഷധങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. സംവേദന നാഡികളില്‍ മരവിപ്പുണ്ടാക്കി താത്ക്കാലികാശ്വാസം നല്‍കുന്ന ഇവ അലര്‍ജിക്കിടയാക്കാം. മഞ്ഞ്, മഴ, വെയില്‍, പുക എന്നിവ കൊള്ളുന്നതും അസമയത്ത് കുളിക്കുന്നതും ഉറക്കമിളക്കുന്നതും ഒഴിവാക്കണം. ചെറുനാരങ്ങ നീരില്‍ ചന്ദനവും കര്‍പ്പൂരവും ചാലിച്ച് നെറ്റിയിലിടുന്നത് ആശ്വാസമേകും. ചുക്ക്, കുരുമുളക്, മഞ്ഞള്‍ എന്നിവ തുല്യ അളവിലെടുത്ത് പൊടിച്ച് തുണിയില്‍ വെച്ച് തിരിയാക്കി നെയ്യില്‍ മുക്കി കത്തിച്ച് പുക ശ്വസിക്കുന്നത് സൈനസൈറ്റിസ് തലവേദനക്ക് ഫലപ്രദമാണ്. മുലപ്പാല്‍ കൊണ്ട് നസ്യം ചെയ്യുന്നതും നല്ലതാണ്. നെല്ലിക്കയുടെ തൊലി പശുവിന്‍ പാലിലരച്ച് നെറ്റിയിലിടുന്നതും ആശ്വാസം നല്‍കും.



പ്രമേഹവും ആയൂര്‍വേദവും

പ്രമേഹം നിയന്ത്രിക്കാന്‍ ആയുര്‍വേദവഴികള്‍

ആയുര്‍വേദം പ്രമേഹത്തെ ഒരു മഹാ രോഗമായിട്ടാണ് കണക്കാക്കുന്നത്. ഒരു രോഗത്തെ മഹാരോഗം എന്ന ഗണത്തില്‍ പെടുത്തുന്നത് രോഗത്തിന് മൂന്ന് പ്രത്യേകതകള്‍ ഉണ്ടാകുമ്പോഴാണ്. രോഗം ദീര്‍ഘകാലം നിലനില്‍ക്കുന്ന അവസ്ഥ, രോഗത്തിന്റെ ആന്തരിക വ്യാപ്തി, സാമ്പ്രദായിക ചികിത്സാരീതികള്‍ക്ക് വഴങ്ങാത്ത രോഗത്തിന്റെ സ്വഭാവം എന്നിവയാണത്.
പ്രമേഹത്തെക്കുറിച്ച് ഭാരതീയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിശദമായ പരാമര്‍ശമുണ്ട്.

നൂറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും രോഗത്തെക്കുറിച്ചുള്ള വിവരണങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടില്ല. പലതിനും കാലിക പ്രസക്തിയുമുണ്ട്.

പ്രമേഹം എന്ന പേര് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. കൂടുതലായി മൂത്രം പോവുക എന്ന അവസ്ഥയെയാണ് ഈ പദം സൂചിപ്പിക്കുന്നത്. ഇന്ന് പ്രമേഹം എന്ന പേരില്‍ അംഗീരിച്ചിട്ടുള്ള ഡയബെറ്റിസ് മെലിറ്റസ് എന്ന രോഗം ആയുര്‍വേദത്തിലെ മധുമേഹമാണ്. ഇതിനുപുറമേ 19 തരം പ്രമേഹത്തെകൂടി ആയുര്‍വേദത്തില്‍ വിവരിച്ചിട്ടുണ്ട്. എല്ലാ പ്രമേഹങ്ങളും ആത്യന്തികമായി മധുമേഹമായി പരിണമിക്കുന്നു എന്നതാണ് ആയുര്‍വേദസിദ്ധാന്തം.

പ്രമേഹം ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കേവലമോ ആപേക്ഷികമോ ആയ കുറവു കൊണ്ടുണ്ടാകുന്ന രോഗമാണ്. ഈ അവസ്ഥയില്‍ ശരീരത്തിന്റെ ഉപാപചയ പ്രക്രിയകള്‍ എല്ലാം തകരാറിലാകുന്നു. ദഹനരസങ്ങളും അന്തസ്രാവങ്ങളും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ദഹനരസങ്ങള്‍ ആഹാരത്തിലെ അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയെ വിശ്ലേഷിപ്പിച്ച് ആഗിരണം സുഗമമാക്കുന്നു. ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍, സൊമാറ്റോസ്റ്റാറ്റിന്‍ എന്നീ ഹോര്‍മോണുകളാണ് പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് നിശ്ചിത അനുപാതത്തില്‍ ക്രമീകരിക്കുന്നത് ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലമാണ്.


ജൈവപ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നു

ഇത്തരം ഹോര്‍മോണുകള്‍, ദഹനരസങ്ങള്‍ എന്നിവയെ ശരീരാന്തര്‍ഗതമായ ഒരഗ്നിസമുച്ചയമായാണ് ആയുര്‍വേദം കാണുന്നത്. ജഠരാഗ്നി, ധാത്വാഗ്നി, ഭൂതാഗ്നി എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
പാകപരിണാമപ്രക്രിയ , ഊര്‍ജവിനിയോഗം എന്നീ ജൈവപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകുന്ന തകരാറുകളാണ് പ്രമേഹരോഗത്തിന് വഴിയൊരുക്കുന്നത്. ഇതിന് അടിസ്ഥാനകാരണം ശരീരാന്തര്‍ഗതമായ അഗ്നിസമുച്ചയത്തിന്റെ പ്രവര്‍ത്തനവൈകല്യമാണ്.

ഇതുകാരണം കഫം, മേദസ്സ് മുതലായ ധാതുക്കള്‍ക്ക് ദുഷ്ടിവരികയാണ് പ്രമേഹത്തില്‍ സംഭവിക്കുന്നത്. ഊര്‍ജദായകമായ പദാര്‍ഥങ്ങള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു. തത്ഫലമായി ഓജസ്സ് കുറയും. ഒട്ടേറെ ശാരീരിക മാനസിക വ്യഥകള്‍ അനുഭവപ്പെടും. ആയുര്‍വേദശാസ്ത്രപ്രകാരം പ്രമേഹത്തിന് കാരണമായ വൈകല്യങ്ങള്‍ കേവലം പാന്‍ക്രിയാസ് (ആഗ്നേയഗ്രന്ഥി) എന്ന അവയവത്തില്‍ മാത്രം ഒതുങ്ങുന്നില്ല. വൃക്ക, ഹൃദയം, മസ്തിഷ്‌ക്കം എന്നീ മര്‍മ്മസ്ഥാനങ്ങളെക്കൂടി ഇത് ബാധിക്കുന്നുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ പ്രമേഹരോഗികളില്‍ ആദ്യമേ ദര്‍ശിക്കാനാവും. രോഗങ്ങളുടെ അനുബന്ധമായി പ്രമേഹം ഉണ്ടാകാമെന്ന് ആയുര്‍വേദത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രത്യേകതരം അര്‍ശസ് ഉള്ളവര്‍ക്ക് കാലക്രമേണ പ്രമേഹം ഉണ്ടാകാം.

ആരോഗ്യക്കര്‍ക്കടകം
പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
മഴക്കാലത്തെ ഭക്ഷണം
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍



ആയുര്‍വേദത്തിലെ ആഹ്ലാദവഴികള്‍

ബ്രഹ്മാവിന്റെ സൃഷ്ടികളില്‍ ഏറ്റവും ഉല്‍ക്കൃഷ്ടം സ്ത്രീയാണെന്നാണ് സങ്കല്‍പം. പുരുഷന്റെ ചാലകശക്തിയായും കുടുംബത്തിന്റെ മാര്‍ഗദീപമായുമാണ് സ്ത്രീയെ കാണുന്നത്. നള-ദമയന്തിയും ശിവ-പാര്‍വതിയും പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും ഉദാത്ത സങ്കല്‍പങ്ങളായി നിലകൊള്ളുമ്പോഴും, തുടക്കത്തിലേ തകരുന്ന ദാമ്പത്യ ബന്ധങ്ങളുടെയും കാമവെറിക്കായി വിവസ്ത്രയാക്കപ്പെടുന്ന സ്ത്രീകളുടെയും കഥകളാണ് ആധുനിക സമൂഹത്തിനു പറയാനുള്ളത്. വിവാഹത്തിനു തൊട്ടുപിറകെയുള്ള വിവാഹമോചനങ്ങളും ഭര്‍ത്താവിനെയും കുട്ടികളേയുമുപേക്ഷിച്ച് കാമുകനോടൊപ്പം പോകുന്ന ഭര്‍ത്തൃമതികളും ഇപ്പോള്‍ വാര്‍ത്തയല്ലാതായിട്ടുണ്ട്.
തകരുന്ന ദാമ്പത്യത്തിനും ലൈംഗികതയ്ക്കും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യകരമായ ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത പല തെറ്റുധാരണകള്‍ക്കും ഇടയാക്കാറുണ്ട്. കിടപ്പുമുറികളില്‍ നിന്നുത്ഭവിക്കുന്ന മുറുമുറുപ്പുകള്‍ പിന്നീട് കോടതിമുറികള്‍ വരെ എത്തി വിവാഹമോചനത്തില്‍ കലാശിച്ച അനുഭവങ്ങളുമേറെയുണ്ട്.

ആരോഗ്യ ലൈംഗികത

സന്തുഷ്ടമായ ജീവിതത്തിന് ആരോഗ്യകരമായ ലൈംഗികതയാണ് ആയുര്‍വേദം അനുശാസിക്കുന്നത്. ഇതില്‍ സ്ത്രീ ലൈംഗികതയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സംതൃപ്ത ലൈംഗികജീവിതത്തിന് പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കേണ്ടത് സ്ത്രീയാണ്. ലൈംഗികമായി പുരുഷനെ ഉത്തേജിപ്പിക്കുന്നത് സ്ത്രീയാണെന്നതിനാലാണിത്. ബാഹ്യസൗന്ദര്യം മാത്രമല്ല സ്ത്രീയുടെ ചലനതാളവും ശബ്ദവും എന്തിനേറെ ഗന്ധംപോലും പുരുഷനെ മദോന്മത്തനാക്കുന്നു.

ആയതുകൊണ്ട് അവ സംരക്ഷിക്കേണ്ടത് ലൈംഗികസംതൃപ്തിക്ക് അത്യാവശ്യമാണ്. സ്ത്രീപുരുഷ ബീജങ്ങളുടെ അളവും ഗുണവും പ്രവര്‍ത്തനശേഷിയും പരിപോഷിപ്പിക്കുന്നതിനാവശ്യമായ ഔഷധങ്ങളും ആഹാരവും നിത്യജീവിതത്തില്‍ ശീലമാക്കണമെന്ന് അഷ്ടാംഗങ്ങളില്‍ ഒന്നായ വാജീകരണ ശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നു.

ലൈംഗിക പ്രശ്‌നങ്ങള്‍

ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മയാണ് ലൈംഗികപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നത്. നിര്‍വികാരത, താല്‍പര്യക്കുറവ്, രതിമൂര്‍ച്ഛാഹാനി, കൃച്ഛ്രമൈഥുനം, യോനിസങ്കോചം എന്നിവയാണ് മുഖ്യമായും സ്ത്രീകളില്‍ കാണുന്ന ലൈംഗികപ്രശ്‌നങ്ങള്‍. ലൈംഗിക കാര്യങ്ങള്‍ പാപമാണെന്ന ചിന്തയും അതില്‍ നിന്നുണ്ടാകുന്ന ഭയവുമാണ് നിര്‍വികാരതയ്ക്കും രതിമൂര്‍ച്ഛാഹാനിക്കുമെല്ലാം മുഖ്യഹേതു. ബാല്യത്തിലെ സ്നേഹരാഹിത്യവും സ്വയം സങ്കല്‍പിച്ചെടുക്കുന്ന അബദ്ധധാരണകളും ഇതിന് ആക്കം കൂട്ടുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവിക്കേണ്ടിവരുന്നത് പിന്നീട് താല്‍പര്യക്കുറവിന് കാരണമായേക്കാം. താല്‍പര്യമില്ലാത്തപ്പോഴും ഏതെങ്കിലും രോഗബാധയുള്ളപ്പോഴും വേദന അനുഭവപ്പെടും. സംഭോഗം സാധ്യമല്ലാത്തവിധം യോനി ചുരുങ്ങുന്ന അവസ്ഥയാണ് യോനീസങ്കോചം. ഭയവും രോഗബാധയും വ്രണങ്ങളുമാണ് അതിന് പ്രധാന കാരണങ്ങള്‍. ജന്മവൈകല്യങ്ങള്‍ മൂലവും സംഭവിക്കാം.
ശരീരവും മനസ്സും ഒന്നാകുമ്പോള്‍ മാത്രമേ ലൈംഗികത ആസ്വാദ്യവും അനുഭവവേദ്യവുമാകൂ. ഔഷധപ്രയോഗങ്ങളിലൂടെ ആകാരസൗഷുവം നിലനിര്‍ത്താനാകും. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവിലൂടെ മാനസിക പിരിമുറുക്കത്തേയും ഭയത്തേയും അകറ്റിനിര്‍ത്താനുമാകും.

പൊടിക്കൈകള്‍

ലൈംഗികപ്രശ്‌നങ്ങള്‍ മാറാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന ചില പൊടിക്കൈകള്‍ ഇതാ:

അശ്വഗന്ധം, പാല്‍മുതുക്കിന്‍കിഴങ്ങ്, ഇരട്ടിമധുരം ഇവ പൊടിച്ച് പാലില്‍ തിളപ്പിച്ച് ദിവസവും കഴിക്കുന്നത് സൈ്ത്രണവികാരങ്ങളെ ഉദ്ദീപിപ്പിക്കും.

ഒരു ടീസ്​പൂണ്‍ ത്രിഫലപൊടി പശുവിന്‍പാലില്‍ തിളപ്പിച്ച് പഞ്ചസാരയിട്ട് രാത്രി കഴിക്കുന്നത് മൈഥുനസുഖം കൂട്ടും.

ചന്ദനം പുരട്ടുന്നതും പാല്‍ക്കഷായം സേവിക്കുന്നതും കാമോദ്ദീപകമാണ്.

ഞാഴല്‍പൂവ്, തൊട്ടാവാടി, വയമ്പ്, മഞ്ഞള്‍ എന്നിവ സമം അരച്ച് പശുവിന്‍ നെയ്യ്, എരുമനെയ്യ്, എള്ളെണ്ണ എന്നിവ ചേര്‍ത്ത് കാച്ചിയരിച്ച് സ്തനങ്ങളില്‍ പുരുട്ടുന്നത് സ്തനങ്ങള്‍ ദൃഢമാക്കും.

കൊട്ടം, കുറുന്തോട്ടി, വയമ്പ് സമമെടുത്ത് വെള്ളം തൊട്ടരച്ച് പുതുവെണ്ണയില്‍ ചാലിച്ച് തുടര്‍ച്ചയായി സ്തനങ്ങളില്‍ പുരട്ടുന്നതും സ്തനദാര്‍ഢ്യം ഉണ്ടാക്കും.

ശതാവരിക്കിഴങ്ങ് കഴുകി പാലില്‍ കാച്ചി കഴിക്കുന്നത് ഗര്‍ഭാശയസ്രവങ്ങള്‍ ഭേദമാക്കുന്നതിന് വളരെ ശ്രേഷുമാണ്.

അമുക്കുരം, ശതാവരി, ജീവനീയ ഗണൗഷധങ്ങള്‍ എന്നിവയുടെ ഉപയോഗം ജരാനരങ്ങള്‍ അകറ്റുന്നതിന് സഹായിക്കും.

വാജീകരണപ്രയോഗങ്ങള്‍, പഞ്ചകര്‍മ ചികിത്സ എന്നിവ യൗവ്വനം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

ചില ചിട്ടകള്‍

സംതൃപ്ത ലൈംഗികജീവിതത്തിന് പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളെക്കുറിച്ച് അഷ്ടാംഗഹൃദയത്തില്‍ പരാമര്‍ശങ്ങളുണ്ട്.

പരസ്ത്രീകളെയും ഇഷ്ടമില്ലാത്തവളെയും ഗര്‍ഭിണികളെയും ഒഴിവാക്കണം.

ഗുരുഭവനം, ദേവാലയം, രാജഗൃഹം, ആല്‍ത്തറ, ചുടുകാട് എന്നീ സ്ഥലങ്ങളും വാവ്, സംക്രാന്തി ദിവസങ്ങളും മൈഥുനം ഒഴിവാക്കണം.

നിറയെ ഭക്ഷണം കഴിച്ച ശേഷവും കലശലായ വിശപ്പും ദാഹവും ഉള്ളപ്പോഴും രോഗാവസ്ഥയിലും സംഭോഗം പാടില്ല.

ശരീരബലം പ്രകൃത്യാ വര്‍ദ്ധിക്കുന്ന ഹേമന്തകാലമാണ് ഇതിന് ഏറ്റവും അനുയോജ്യമായത്.

ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ഇമ്പം തരുന്ന പരിസരവും ശ്രേഷുമാണ്.

ഹേമന്തത്തില്‍ കാമമുള്ളിടത്തോളം കേളിയാകാമെന്നാണ് ചൊല്ല്. വസന്തത്തിലും ശരത്തിലും മൂന്നു ദിവസത്തിലൊരിക്കലാണ് അഭികാമ്യം. വര്‍ഷത്തിലും ഗ്രീഷ്മത്തിലും മാസത്തില്‍ രണ്ടു തവണയും ആകാം.

സംഭോഗവേളയില്‍ സ്ത്രീ മലര്‍ന്നുകിടക്കുന്നതാണ് ഗര്‍ഭധാരണത്തിന് ഏറ്റവും നല്ലത്. ഈ അവസ്ഥയില്‍ വാതപിത്തകഫങ്ങള്‍ (ത്രിദോഷങ്ങള്‍) സമാവസ്ഥയില്‍ വരുന്നു.

സ്ത്രീ കമിഴ്ന്നുകിടക്കുമ്പോള്‍ വായു ബലവാനായി യോനീപീഡ ഉണ്ടാക്കും. ഇത് ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുന്നു. വലതുവശം ചരിഞ്ഞ് കിടക്കുന്നത് കഫം സ്രവിച്ച് ഗര്‍ഭാശയത്തെ മറയ്ക്കുന്നതിന് കാരണമാകുന്നു. ഇടതുവശത്തേക്ക് ചരിഞ്ഞ് കിടക്കുമ്പോള്‍ പിത്തം രക്തത്തെയും ശുക്ലത്തെയും ദുഷിപ്പിക്കുന്നു. മൈഥുനാനന്തരം സ്ത്രീ തണുത്ത വെള്ളം കൊണ്ട് കുളിക്കുന്നത് ഗര്‍ഭസ്ഥിരതയ്ക്ക് നല്ലതാണ്.

വിധിപ്രകാരമുള്ള മൈഥുനം, ഓര്‍മ ധാരണാശക്തി, ആയുസ്സ്, ആരോഗ്യം ശരീരപുഷ്ടി, ഇന്ദ്രിയശക്തി, മാനസികോല്ലാസം എന്നിവ വര്‍ദ്ധിപ്പിക്കും. മറിച്ചായാല്‍ ആരോഗ്യഹാനിയും നിരാശതയുമായിരിക്കും ഫലം.

ഡോ. റോസ് മേരി വില്‍സണ്‍

ചീഫ് ഫിസിഷ്യന്‍,
കണ്ടംകുളത്തി ആയുര്‍വേദ
ഹോസ്​പിറ്റല്‍, വലിയപറമ്പ്,
മാള, തൃശൂര്‍

ആരോഗ്യക്കര്‍ക്കടകം
പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
മഴക്കാലത്തെ ഭക്ഷണം
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍



അനപത്യതയില്‍ നിന്ന്‌മോചനം

വിവാഹാനന്തരം ദാമ്പത്യജീവിതത്തില്‍ എല്ലാവരും പ്രതീക്ഷിക്കുന്ന വലിയ സൗഭാഗ്യമാണല്ലോ സത്സന്താനലബ്ധി. സ്ത്രീപുരുഷന്മാരുടെ സമ്യക്കായ യോഗം, അഥവാ ശരിയായ കൂടിച്ചേരല്‍ ഗര്‍ഭധാരണത്തിലേക്കും പ്രസവത്തിലേക്കും നയിക്കുന്നു. ചുരുക്കം ചിലര്‍ക്ക് ഈ സന്താനലബ്ധി ഉണ്ടായില്ലെന്നു വരാം. താല്‍ക്കാലികമായ ചില തടസ്സങ്ങള്‍ കൊണ്ട് ചിലര്‍ക്ക് ഗര്‍ഭധാരണത്തിനു വിഷമം വരാറുണ്ട്. ആയുര്‍വേദത്തില്‍ ഇതിന് അനപത്യത എന്നു പറയുന്നു.
ശരിയായ കാരണം കണ്ടെത്തിയാല്‍ ഒട്ടുമിക്ക അനപത്യതാ പ്രശ്‌നങ്ങളും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും.


അനപത്യതാ ചികിത്സയില്‍ സ്ത്രീപുരുഷന്മാരുടെ പങ്ക് തുല്യമാണ്. ദമ്പതികള്‍ ഒരുമിച്ചാണ് ഇതില്‍ പങ്കെടുക്കേണ്ടത്. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഭാഗത്തു നിന്നുണ്ടാകുന്ന ആധ്യാത്മികവും ആധിഭൗതികവും ആധിദൈവികവുമായ കാരണങ്ങള്‍ അനപത്യതയിലേക്കു നയിക്കാം എന്നു ആചാര്യന്മാര്‍ പറയുന്നു.

ശുദ്ധേ ശുക്ലാര്‍ത്തവേ
സത്വഃ സ്വകര്‍മ ക്ലേശ ചോദിത
ഗര്‍ഭസമ്പദ്യതേ
യുക്തിവശാല്‍ അഗ്നിരാവരണൗ

എന്നാണ് ഗര്‍ഭധാരണത്തെക്കുറിച്ചു പറയുന്നത്. കടയുന്ന അരണിയില്‍ നിന്ന് അഗ്നി ഉണ്ടാവുന്നതുപോലെയാണ് ഗര്‍ഭധാരണം സാധിക്കുന്നത് എന്നര്‍ത്ഥം. അതിന് ശുക്ലാര്‍ത്തവങ്ങള്‍ക്കു ശുദ്ധി ഉണ്ടായിരിക്കണം എന്നു മാത്രം.
അനുയോജ്യമായ കാലാവസ്ഥയില്‍, ശരിയായ കാലത്ത്, ഭംഗിയായി ഉഴുതൊരുക്കിയ ഫലഭൂയിഷുമായ മണ്ണില്‍ വിത്തു വിതയ്ക്കുംപോലെയാണ് വിവാഹാനന്തരം പുത്രോത്പാദനത്തിനു വേണ്ടി ശ്രമിക്കുന്നത് എന്ന് ആചാര്യന്മാര്‍ പറയുന്നു. ഉത്തമസന്താനത്തെ ലഭിക്കണമെങ്കില്‍ പിതാവിന്റെ ബീജവും മാതാവിന്റെ ആര്‍ത്തവവും അണ്ഡവും ഗര്‍ഭാശയവുമെല്ലാം തികഞ്ഞ ശുദ്ധിയുള്ളവ ആയിരിക്കണം. ഈ ബീജശുദ്ധിയും ആര്‍ത്തവശുദ്ധിയും ഉറപ്പാക്കലാണ് ആയുര്‍വേദത്തിലെ അനപത്യതാ ചികിത്സയില്‍ സര്‍വപ്രധാനം.

ആയുര്‍വേദത്തിലെ എട്ടംഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വൃഷ്യചികിത്സ അഥവാ വാജീകരണ ചികിത്സ. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഈ ചികിത്സകള്‍ സഹായിക്കുന്നു. ജീവനീയഘൃതംപോലെ ഏറെ ഫലപ്രദമായ നിരവധി ഔഷധങ്ങള്‍ ആയുര്‍വേദത്തില്‍ വിവരിക്കുന്നുണ്ട്.

പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍

പുരുഷന്മാരെ ബാധിക്കുന്ന പല പ്രശ്‌നങ്ങളും അനപത്യതയ്ക്കു കാരണമാകാറുണ്ട്. ബീജവൈകല്യങ്ങള്‍, ബീജങ്ങളുടെ അഭാവം, വെരിക്കോസില്‍, ഷണ്ഡത, ധ്വജഭംഗം, അല്ലെങ്കില്‍ സിരാഗ്രന്ഥി തുടങ്ങി പല കാരണങ്ങള്‍കൊണ്ട് പുരുഷന്മാരില്‍ അനപത്യതയുണ്ടാവാം. പ്രത്യേകിച്ച് ഒരു കാരണവും കണ്ടെത്താന്‍ കഴിയാതെയും അനപത്യതയുണ്ടാവാം. കാരണം കണ്ടെത്താന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണുള്ളത്. അതിനാല്‍ അനപത്യതാ ചികിത്സയില്‍ താരതമ്യേന ദുഷ്‌കരമായത് പുരുഷപ്രശ്‌നങ്ങളാണെന്നു പറയാം. എങ്കിലും കൃത്യമായ ദോഷനിരൂപണം നടത്തി ചികിത്സിക്കുകയും പഥ്യം പാലിക്കുകയും ചെയ്താല്‍ നിര്‍ബീജശുക്ലമുള്ളവരില്‍പോലും വിരളമാണെങ്കിലും ഫലമുളവാകുന്നതായി അനുഭവമുണ്ട്.

ബീജവൈകല്യങ്ങള്‍

ഏഴു ധാതുക്കളാണ് ശരീരത്തിലുള്ളത്. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണ് ആയുര്‍വേദ സിദ്ധാന്തമനുസരിച്ചുള്ള ഏഴു ധാതുക്കള്‍. നാം കഴിക്കുന്ന ആഹാരം പരിണമിച്ച് ക്രമത്തില്‍ ഓരോരോ ധാതുക്കളായി മാറുന്നു എന്നാണ് സിദ്ധാന്തം. ഇതില്‍ അവസാനത്തെ ധാതുവാണ് ശുക്ലം. ഈ ശുക്ലത്തിലാണ് ബീജം അടങ്ങിയിരിക്കുന്നത്. കഴിക്കുന്ന ആഹാരത്തിന്റെ തകരാറുകള്‍ കൊണ്ടും ഉപാപചയ പ്രശ്‌നങ്ങള്‍ കൊണ്ടും ശുക്ലധാതുവിനു ദോഷമുണ്ടായി ബീജവൈകല്യം വരാം.

വേണ്ടത്ര ബീജങ്ങള്‍ ഇല്ലാതിരിക്കുക, ബീജങ്ങള്‍ക്ക് ശരിയായ ചലനശേഷി ഇല്ലാതിരിക്കുക തുടങ്ങിയവയാണ് പ്രധാന പ്രശ്‌നങ്ങള്‍. ബീജഭാഗങ്ങള്‍, ബീജഭാഗാവയവങ്ങള്‍ എന്നിവയെക്കുറിച്ച് ചരകാചാര്യന്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പലതരം രോഗങ്ങള്‍ കൊണ്ട് ബീജവൈകല്യം വരാം. രാജയക്ഷ്മാവ്, വാതരോഗങ്ങള്‍, അര്‍ശസ്സ്, ഗ്രഹണി തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആദ്യം ഈ രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കുകയാണു വേണ്ടത്. പലപ്പോഴും അതുകൊണ്ടുതന്നെ ബീജവൈകല്യങ്ങളും ഭേദമാകാറുണ്ട്.
ശരീരധാതുക്കളുടെ വൈകല്യങ്ങള്‍ മൂലം ബീജത്തിനു ദോഷങ്ങളുണ്ടായവരാണെങ്കില്‍ ആദ്യം ധാതുവൈകല്യങ്ങള്‍ പരിഹരിക്കണം. അതിനുശേഷമേ വാജീകരണ ചികിത്സകള്‍ ചെയ്തുതുടങ്ങാന്‍ പാടുള്ളൂ.

രോഗങ്ങള്‍

പല രോഗങ്ങളും ലൈംഗികതയെയും പ്രത്യുല്‍പാദന ശേഷിയെയും ബാധിക്കാം. വാതരോഗങ്ങള്‍, പ്രമേഹം, മൂത്രാശയ രോഗങ്ങള്‍, പിയൂഷഗ്രന്ഥി (പിറ്റിയൂറ്ററി)യെയും മറ്റും ബാധിക്കുന്ന പ്രശ്‌നങ്ങള്‍, ഹെര്‍ണിയ തുടങ്ങിയവ ഉദാഹരണം. മാനസിക പിരിമുറുക്കം, ഗുഹ്യരോഗങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും അനപത്യതയുണ്ടാവാം. അര്‍ശസ്സ് പോലുള്ള രോഗങ്ങള്‍ ലൈംഗികശേഷി കുറയ്ക്കുന്നതായി കാണാറുണ്ട്.ഇങ്ങനെ ഏതെങ്കിലും രോഗങ്ങള്‍ മൂലമാണ് അനപത്യത എന്നു മനസ്സിലാക്കിയാല്‍ ആദ്യം രോഗം ഭേദമാക്കണം. പലപ്പോഴും അതുകൊണ്ടുതന്നെ അനപത്യതാ പ്രശ്‌നവും തീര്‍ന്നേക്കും.

ധ്വജഭംഗം

ലിംഗത്തിന് ശരിയായ ഉദ്ധാരണശേഷി ഇല്ലാത്ത അവസ്ഥയാണ് ധ്വജഭംഗം. ഉദ്ധാരണശേഷി തീരെ ഇല്ലാതിരിക്കുക, ലൈംഗികബന്ധത്തിനിടെ ഉദ്ധാരണം നഷ്ടപ്പെടുക തുടങ്ങിയവയും ഇക്കൂട്ടത്തില്‍ പെടും. ശരിയായ ലൈംഗികബന്ധം സാധ്യമാകാത്തതു കൊണ്ടാണ് ഇവര്‍ക്ക് അനപത്യത അനുഭവിക്കേണ്ടിവരുന്നത്. ലൈംഗിക രോഗങ്ങള്‍, ശുചിത്വക്കുറവ്, ആഘാതങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, അമിത ലൈംഗികവേഴ്ച തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും ധ്വജഭംഗം ഉണ്ടാകാം. ബീജവൈകല്യങ്ങളില്ല എന്നു പരിശോധനയിലൂടെ മനസ്സിലാക്കിക്കഴിഞ്ഞാല്‍, ധ്വജഭംഗത്തിന് വാജീകരണ ചികിത്സ നല്‍കാം. പലപ്പോഴും അതുകൊണ്ട് അനപത്യതാ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞേക്കും.

ഷണ്ഡത്വം

വൃഷണങ്ങളില്‍ വേണ്ടവിധം ബീജോത്പാദനം നടക്കാതിരിക്കുന്ന അവസ്ഥയെയാണ് ആയുര്‍വേദത്തില്‍ ഷണ്ഡത്വം എന്നു വിളിക്കുന്നത്. വൃഷണത്തെ ബാധിക്കുന്ന രോഗങ്ങള്‍, വൃഷണവീക്കം, മുണ്ടിനീര്, അമിതമായ ചൂട്, ഗുഹ്യരോഗങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും ഷണ്ഡത്വം വരാം. ഇക്കൂട്ടത്തില്‍ ചികിത്സിച്ചു ഭേദമാക്കാനാവാത്ത പല പ്രശ്‌നങ്ങളുമുണ്ട്.
വെരിക്കോസില്‍

വൃഷണങ്ങളിലെ സിരാഗ്രന്ഥി അഥവാ വെരിക്കോസില്‍ ഒരു സാധാരണ പ്രശ്‌നമാണ്. പുരുഷന്മാരില്‍ അനപത്യതാ കാരണമായി കണ്ടെത്തുന്ന പ്രശ്‌നങ്ങളില്‍ മുക്കാല്‍പങ്കോളം വരും വെരിക്കോസില്‍. വൃഷണത്തില്‍ സിരാഗ്രന്ഥി ഉണ്ടാകുമ്പോള്‍ വൃഷണസഞ്ചി കൂടുതല്‍ തൂങ്ങിപ്പോകും. ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഞരമ്പുകള്‍ വീര്‍ത്ത് അതിലൂടെയുള്ള അധിക രക്തപ്രവാഹം മൂലം വൃഷണങ്ങളിലെ ചൂടും കൂടും. ചൂടു കൂടുമ്പോള്‍ വൃഷണ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാതാവും. ബീജോത്പാദനം കുറയുന്നത് അനപത്യതക്കു വഴിവെക്കുന്നു.

ആഹാരം, വ്യായാമം

പുരുഷന്മാരില്‍ അനപത്യതയുണ്ടാക്കുന്ന പല പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം ആഹാരരീതിയിലെ തകരാറുകളാണ്. ഇന്ന് നമ്മുടെ ഭക്ഷണത്തില്‍ ക്ഷാരത്തിന്റെ അംശം വല്ലാതെ കൂടിയിട്ടുണ്ട്. ബേക്കറി പലഹാരങ്ങള്‍, ഫാസ്റ്റ്ഫുഡ് ഇനങ്ങള്‍, ബിസ്‌കറ്റ്, ഐസ്‌ക്രീം, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയൊക്കെ ക്ഷാരപ്രധാനമാണ്. ഐസും അമോണിയയും മറ്റും ചേര്‍ത്തു സൂക്ഷിക്കുന്ന മത്സ്യമാംസങ്ങളിലും ക്ഷാരാംശം വളരെ കൂടിയിരിക്കും.

പപ്പടത്തില്‍ പോലുമുണ്ട് വേണ്ടതിലേറെ ക്ഷാരാംശം. ക്ഷാരം എന്നാല്‍ ക്ഷരിപ്പിക്കുന്നത് അതായത് നശിപ്പിക്കുന്നത് എന്നാണര്‍ഥം. പുരുഷന്റെ ലൈംഗികശേഷിയെയും താത്പര്യത്തെയുമെല്ലാം നശിപ്പിക്കുന്നതാണ് ഈ ഭക്ഷണശൈലി. ക്ഷാരം പുംസേ്താപഘാതകരമാണ് എന്ന് ആയുര്‍വേദം വ്യക്തമാക്കുന്നു. പുരുഷശേഷികള്‍ നശിപ്പിക്കുന്നത് എന്നര്‍ഥം.

ശുക്ലം 'ബഹളം ബഹു' ആണെന്നും 'മധുഗന്ധി' ആണെന്നുമാണ് പ്രമാണം. ബീജങ്ങളുടെ സമൃദ്ധിയും ചലനശേഷിയും സ്വഭാവവുമൊക്കെയാണ് ഈ പ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവയെല്ലാം തകര്‍ക്കുന്നതാണ് ക്ഷാരസ്വഭാവം. അതിനാല്‍ ക്ഷാരാംശം കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ശീലമാക്കണം.
പുതിയ 'പരിഷ്‌കാരങ്ങളും' ആധുനിക ജീവിത സമ്പ്രദായങ്ങളും വന്നതോടെ മെയ്യനങ്ങാ ജീവിതം ഒരു പൊതുരീതി ആയിക്കഴിഞ്ഞു. പ്രത്യുല്‍പാദന വ്യവസ്ഥ ഭംഗിയായി പ്രവര്‍ത്തിക്കണമെങ്കില്‍ തികഞ്ഞ ശാരീരിക, മാനസിക ആരോഗ്യം ഉണ്ടായിരിക്കണം. ദുര്‍മേദസ്സ് ഉള്ളവര്‍ക്ക് ലൈംഗിക ജീവിതം നിരാശാഭരിതമായിരിക്കും. ശരിയായ ലൈംഗികശേഷി ഉണ്ടാവുന്നതിനും താല്‍പര്യം ഉണ്ടാവുന്നതിനും ബീജോത്പാദനവും ശുക്ലോത്പാദനവുമെല്ലാം ഭംഗിയായി നടക്കാനും തികഞ്ഞ ശാരീരികാരോഗ്യം കൂടിയേ തീരൂ.

ഇമ്പമാര്‍ന്ന ദാമ്പത്യം

ദാമ്പത്യത്തിലെ പൊരുത്തവും ആഹ്ലാദങ്ങളും ഗര്‍ഭപ്രസവങ്ങളുടെ കാര്യത്തില്‍ അതിപ്രധാനമാണ്. മാനസികപ്പൊരുത്തമുള്ളവരാകണം ദമ്പതികള്‍. ലൈംഗികബന്ധ സമയത്തെ മനോഭാവവും പ്രധാനമാണ്. ലൈംഗിക ജീവിതത്തെക്കുറിച്ചൊക്കെ ധാരാളം കേട്ടിട്ടും അറിഞ്ഞിട്ടുമൊക്കെയുണ്ടാവും. എങ്കിലും ലൈംഗിക ജീവിതത്തെക്കുറിച്ച് ശരിയായൊരു കാഴ്ചപ്പാട് പലര്‍ക്കും ഉണ്ടാവാറില്ല. തെറ്റായ അറിവുകള്‍ മൂലം പലപ്പോഴും അനാവശ്യ പരിഭ്രമങ്ങളും ഉണ്ടാവും.

യാന്ത്രികമായൊരു വേഴ്ചയിലൂടെയാവരുത് ഗര്‍ഭധാരണം. അത് കുഞ്ഞിന്റെ ആരോഗ്യത്തെയും ബൗദ്ധികശേഷിയെയും പോലും ബാധിച്ചേക്കാം. കാലാവസ്ഥയ്ക്കനുസരിച്ച് ലൈംഗികശേഷിയില്‍ വ്യത്യാസമുണ്ടാവും. ലൈംഗികശേഷിക്കനുസരിച്ച് താല്‍പര്യപൂര്‍വം മാത്രം ബന്ധപ്പെടുക.

ചികിത്സ

അനപത്യതാ ചികിത്സ തേടിയെത്തുന്ന ദമ്പതികളോട് ആദ്യം തന്നെ വിശദചര്‍ച്ചകള്‍ നടത്തണം. പൊതുവായ ആരോഗ്യാവസ്ഥ, വിശപ്പ്, ദഹനം, രുചി, ശോധന തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി ചോദിച്ചറിയണം. ലൈംഗിക ജീവിതത്തിന്റെ താളം, ബന്ധപ്പെടലിന്റെ രീതി, സമ്പ്രദായം തുടങ്ങിയവയും പ്രധാനമാണ്.
ചിലപ്പോള്‍, അനപത്യതാ ചികിത്സയ്ക്കു വരുന്നവര്‍ക്ക് വാതത്തിനും മറ്റും ചികിത്സ ചെയ്യേണ്ടി വരാറുണ്ട്. ആ രോഗം ഭേദമാകുന്നതോടെ അനപത്യതാ പ്രശ്‌നവും മാറുന്നതായി കാണുന്നുണ്ട്.

ആദ്യപരിശോധനയ്‌ക്കെത്തുമ്പോള്‍ തന്നെ ശുക്ലപരിശോധന നിര്‍ദേശിക്കാറുണ്ട്. ഒന്നോ രണ്ടോ തവണ ശുക്ലപരിശോധന നടത്തുന്നത് നല്ലതാണ്. അതിന്റെ ഫലവും ശാരീരിക പരിശോധനയില്‍ നിന്നും രോഗചരിത്രത്തെക്കുറിച്ചുള്ള അറിവില്‍ നിന്നും ലഭിച്ച ധാരണകളും ചേര്‍ത്ത് ചികിത്സാക്രമം തീരുമാനിക്കാം.

ചികിത്സാ പദ്ധതി

ആദ്യം രോഗചികിത്സ നടത്തി ശരീരശുദ്ധിയും തുടര്‍ന്ന് ബീജശുദ്ധിയും വരുത്തിയ ശേഷം ബീജവര്‍ധകങ്ങളായ ചികിത്സ നല്‍കുകയാണ് പദ്ധതി.
ആദ്യം രോഗചികിത്സ. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അതു പരിഹരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിന്, രോഗങ്ങള്‍ ഭേദമാകുന്നതിനുള്ള മരുന്നുകളാണ് ആദ്യം നല്‍കുക. കഷായങ്ങളും മറ്റുമാണ് ഇതിനു വേണ്ടിവരിക. അതിനെ തുടര്‍ന്ന് ധാത്വഗ്നിമാന്ദ്യം നീക്കി ക്ഷേത്രശുദ്ധി വരുത്തണം. ഇതിന് സ്നേഹപാനത്തില്‍ തുടങ്ങി വമനം, വിരേചനം, വസ്തി തുടങ്ങിയ പഞ്ചകര്‍മ ചികിത്സകളാണു ചെയ്യേണ്ടത്. ചിലപ്പോള്‍ ഒരുതവണത്തെ ചികിത്സ കൊണ്ട് പൂര്‍ണഫലം കിട്ടിയില്ലെന്നു വരാം. ആറേഴു മാസത്തെ ഇടവേളയില്‍ മൂന്നുതവണ വരെ സ്നേഹപാനം തുടങ്ങിയ ചികിത്സകള്‍ വേണ്ടിവന്നേക്കാം. തുടര്‍ന്ന് വൈദ്യനിര്‍ദേശപ്രകാരം വാജീകരണൗഷധങ്ങള്‍ കഴിക്കാം. ഇങ്ങനെ ക്രമാനുസൃതവും ചിട്ടയോടു കൂടിയതുമായ ചികിത്സാ പദ്ധതി കൊണ്ട് അനപത്യതയ്ക്കു പരിഹാരം കാണാം.

ഡോ. ദേവന്‍ നമ്പൂതിരി

അശോകാലയം, തിരുവേഗപ്പുറ

ആരോഗ്യക്കര്‍ക്കടകം
പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
മഴക്കാലത്തെ ഭക്ഷണം
ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
ചുവന്നുള്ളിയുടെ ഔഷധഗുണങ്ങള്‍
മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍
മഞ്ഞള്‍ മാഹാത്മ്യം
ലൈംഗികസുഖത്തിന് ഗൃഹചികിത്സകള്‍



ബുദ്ധിയും ഓര്‍മയും കൂട്ടാന്‍ ആയുര്‍വേദം

കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ കഴിവ് നിര്‍ണയിക്കുന്നതില്‍ പാരമ്പര്യം, ജനിച്ചുവളരുന്ന പരിതസ്ഥിതികളുടെ പ്രത്യേകത എന്നിവയ്ക്ക് നിര്‍ണായകമായ പങ്കാണുള്ളത്. അച്ഛനമ്മമാരുടെ രൂപം, ശബ്ദം, സംഭാഷണരീതി, നടപ്പ് എന്നീ ബാഹ്യലക്ഷണങ്ങള്‍ കുഞ്ഞിന് പകര്‍ന്നുകിട്ടുന്നതുപോലെ ആന്തരമായ സ്വഭാവവിശേഷങ്ങളും മക്കളില്‍ പ്രതിഫലിക്കാറുണ്ട്. കലാവാസന, സ്വഭാവം, പെരുമാറ്റം, ബുദ്ധിശക്തി തുടങ്ങിയ പല കാര്യങ്ങളിലും ശിശുക്കള്‍ മാതാപിതാക്കളെയും ചിലപ്പോള്‍ മറ്റു പൂര്‍വികരെയും അനുകരിക്കുന്നത് പാരമ്പര്യസ്വഭാവം കൊണ്ടാണ്.
നമ്മുടെ മാനസിക ശക്തിയും സ്വഭാവ വിശേഷങ്ങളുമെല്ലാം ജനനത്തിനു മുമ്പുതന്നെ തീരുമാനിക്കപ്പെടുന്നുണ്ടെന്ന് ഇതു സംബന്ധിച്ചു നടത്തിയ ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

സാഹചര്യം പ്രധാനം

ഒരേ മാതാപിതാക്കളുടെ സന്താനങ്ങളില്‍തന്നെ സ്വഭാവത്തിലും ബുദ്ധിശക്തിയിലും മറ്റും വലിയ അന്തരം കാണുന്നുവെങ്കില്‍ അതിനു കാരണം ജനിച്ചു വളരുന്ന സാഹചര്യങ്ങളുടെ സവിശേഷതകളാണെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പരിതസ്ഥിതികള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുണ്ട്. മാതാപിതാക്കളുടെ സംയോഗ സമയം തുടങ്ങി ശിശുവിനു പ്രായമാകുന്നതുവരെയുള്ള പലകാര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പരിതസ്ഥിതികള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇവയില്‍ പ്രധാനം മാതാപിതാക്കളുടെ സംയോഗ സമയത്തെ മനഃസ്ഥിതി, ഗര്‍ഭിണിയായ സ്ത്രീയുടെ ബാഹ്യവും ആഭ്യന്തരവുമായ അവസ്ഥകള്‍, പ്രസവസമയത്തെ വിഘ്‌നങ്ങള്‍, മറ്റു വിഷമതകള്‍, തുടര്‍ന്നു ശിശുവിനു നേരിടേണ്ടിവരുന്ന കാലദേശാവസ്ഥകള്‍, സംരക്ഷണ സമ്പ്രദായങ്ങള്‍, വിദ്യാഭ്യാസ രീതികള്‍ എന്നിവയാണ്. സംയോഗസമയത്ത് പ്രസന്നമായ മനസ്സും ഈശ്വരവിശ്വാസവും പരസ്​പരം പരിപാവനമായ പ്രേമവും ഉണ്ടായിരുന്നാല്‍ ജനിക്കുന്ന ശിശു നല്ല സ്വഭാവഗുണമുള്ളവനും ബുദ്ധിശാലിയുമായിരിക്കും. നേരെമറിച്ച് മദ്യാസക്തരും മനസ്സില്‍ മലിന വികാരങ്ങള്‍ നിറഞ്ഞവരും പ്രേമരഹിതരുമായ ദമ്പതികള്‍ ബന്ധപ്പെട്ടുണ്ടാകുന്ന കുട്ടികള്‍ നീചരായിത്തീരുവാനേ സാദ്ധ്യതയുള്ളൂ.

ഗര്‍ഭിണിയുടെ ആഹാരരീതികളും മാനസിക വികാരങ്ങളും ശിശുവിനെ ബാധിക്കും. പോഷകാഹാര ന്യൂനതയുള്ളവള്‍ക്കുണ്ടാകുന്ന ശിശുവിനു ശാരീരികവും മാനസികവുമായ വളര്‍ച്ച ഉണ്ടാവില്ല. മാത്രമല്ല അവന്റെ പ്രജ്ഞാധമനികള്‍ ക്ഷീണിച്ചു പോകുകയും മാനസികമായി ശക്തിക്ഷയം സംഭവിക്കുകയും ചെയ്യും. തീക്ഷ്ണവികാരങ്ങള്‍ ഗര്‍ഭിണിക്കുണ്ടായാല്‍ അവ ഗര്‍ഭാശയത്തെ വിഷമകരമായ വിധത്തില്‍ സങ്കോചിപ്പിച്ച് ഗര്‍ഭസ്ഥ ശിശുവിന് ലഭിക്കേണ്ട പോഷകാഹാരങ്ങള്‍ക്കു വ്യത്യാസം വരുത്തുകയും അതുനിമിത്തം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും മാനസിക ശക്തികള്‍ക്കും ന്യൂനത സംഭവിക്കുകയും ചെയ്യും.
മാതാപിതാക്കള്‍ക്ക് ക്ഷയം, പ്രമേഹം, ഹൃദ്രോഗങ്ങള്‍ അര്‍ബുദം, കുഷ്ഠം, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ദീര്‍ഘകാലാനുബന്ധിയായ രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ ശിശുവിനു ശാരീരികവും മാനസികവുമായ ക്ഷീണം സംഭവിക്കാം. മദ്യപാനത്താലോ രാസൗഷധങ്ങളാലോ മാതാപിതാക്കളുടെ രക്തം വിഷമയമായാലും അതു കുഞ്ഞുങ്ങളുടെ മാനസിക നിലവാരത്തെ ബാധിക്കും.

പ്രസവസമയത്തു ശിശുവിനു സംഭവിച്ചേക്കാവുന്ന ആഘാതങ്ങള്‍, ശാസ്ത്രജന്യമായ ക്ഷതങ്ങള്‍ എന്നിവ കുഞ്ഞിന്റെ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും. മാതാവിനുണ്ടാകുന്ന അന്തര്‍ഗ്രന്ഥീവൈകല്യങ്ങളും (ഉദാ: തൈറോയ്ഡ് ഗ്രന്ഥികളുടെ വൈകല്യങ്ങള്‍ തുടങ്ങിയവ) അവര്‍ക്കുണ്ടാകുന്ന കുട്ടികളുടെ ബുദ്ധിപരമായ കഴിവിനെ വളരെ പ്രതികൂലമായി ബാധിക്കുന്നതാണ്.
ജനനാന്തര പരിതസ്ഥിതികള്‍ അതായത്, വളരുന്ന അന്തരീക്ഷം, വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍, മാതാപിതാക്കളുടെ ശ്രദ്ധ തുടങ്ങിയവയും പാരമ്പര്യജന്യമായ സ്വഭാവ വിശേഷങ്ങളെയും ബുദ്ധിപരമായ കഴിവുകളെയും വ്യത്യാസപ്പെടുത്തും.

ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുക

മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത് ഇന്ദ്രിയങ്ങളാണ്. ചെവി, തൊലി, കണ്ണ്, മൂക്ക്, നാക്ക് എന്നിവ ജ്ഞാനേന്ദ്രിയങ്ങളും കൈകള്‍, കാലുകള്‍, മലവിസര്‍ജനേന്ദ്രിയം, ജനനേന്ദ്രിയം, വാക്ക് ഇവ കര്‍മേന്ദ്രിയങ്ങളും ആണ്. ഇന്ദ്രിയ സംവേദനമില്ലാതെ ബാഹ്യലോകവുമായി ഇടപെടാന്‍ മറ്റുമാര്‍ഗങ്ങളൊന്നും ശിശുവിനില്ല. ബുദ്ധിവികാസത്തിനും മാനസിക ഉല്‍ക്കര്‍ഷത്തിനും അടിസ്ഥാനം ശരിയായ ഇന്ദ്രിയ സംവേദനമാണ്.

എന്തും ആദ്യം ഇന്ദ്രിയങ്ങള്‍ക്കു അനുഭവവേദ്യമായശേഷമേ മനസ്സിലേക്കു പ്രവേശിക്കുകയുള്ളു. വൈകല്യങ്ങളൊന്നുമില്ലാത്തതും മതിയായ സൂക്ഷ്മതയുള്ളതുമായ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഗൃഹീതരായ ശിശുക്കള്‍ പോലും അവയെ വേണ്ടവിധത്തില്‍ ഉപയോഗിക്കുവാന്‍ ഉദ്യമിക്കുന്നില്ലെങ്കില്‍ അത് അവരുടെ ബുദ്ധിപരമായ കഴിവിനെ ദോഷകരമായി ബാധിക്കും. ഇതിനുള്ള താത്പര്യവും ശ്രദ്ധയും അങ്കുരിപ്പിക്കുവാനുള്ള പരിശീലനം ശിശുക്കള്‍ക്കു വളരെ നേരത്തെ നല്‍കണം. അങ്ങനെ ചെയ്യുന്നത് ഇന്ദ്രിയങ്ങളെ ഏറ്റവും സമൃദ്ധമായ സ്വീകരണത്തിനു പ്രാപ്തമാക്കുവാനും ഇന്ദ്രിയസംവേദനങ്ങളെ വേണ്ടവിധം സ്വീകരിക്കുവാന്‍ മനസ്സിനെ സജ്ജമാക്കാനും സഹായിക്കും.

മൂന്നു വയസ്സുമുതല്‍ ഏഴു വയസ്സുവരെയാണ് ഇന്ദ്രിയ ശിക്ഷണഘട്ടം.
ശിശുവിന്റെ വിജ്ഞാനത്തെയും ബുദ്ധിശക്തിയെയും സമ്പുഷ്ടമാക്കുന്നതില്‍ ഓര്‍മശക്തിക്ക് മുഖ്യമായ സ്ഥാനമാണുള്ളത്. എന്നു കരുതി വലിയ ഓര്‍മശക്തിയുള്ള ആള്‍ ബുദ്ധിമാനോ ജ്ഞാനിയോ ആയിക്കൊള്ളണമെന്നില്ല. അതുപോലെ അസാമാന്യ ബുദ്ധിശക്തിയുള്ള ആള്‍ വലിയ ഓര്‍മശക്തി ഉള്ളവനായിക്കൊള്ളണമെന്നുമില്ല. അതുകൊണ്ട് തന്നെ ഓര്‍മശക്തി കുറവുള്ള കുട്ടിയെ ഒരിക്കലും മഠയനായി മുദ്രകുത്താന്‍ പാടില്ല.

ഉച്ചാരണം സ്ഫുടമാക്കുക

ഭാഷയില്‍ നിന്നാണല്ലോ മനസ്സിന്റെ സ്വഭാവം എളുപ്പം ഗ്രഹിക്കാന്‍ കഴിയുന്നത്. ജന്മസിദ്ധമായ ബുദ്ധിശക്തി, സാമുദായികനില, കുഞ്ഞ് ജനിച്ചുവളര്‍ന്ന സമൂഹത്തിന്റെ സാംസ്‌കാരിക നിലവാരം, സഹജരുടെ സാന്നിദ്ധ്യം തുടങ്ങി പല ഉപാധികള്‍ക്കും വിധേയമായിട്ടാണ് ശിശുക്കളുടെ ശബ്ദകോശം വികസിക്കുന്നത്. പ്രായമായവര്‍ ശിശുക്കളുടെ കൊഞ്ചലുകളും അബദ്ധോച്ചാരണങ്ങളും ആവര്‍ത്തിച്ചുകൊണ്ട് അവരോട് സംസാരിക്കുന്നത് കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ വികാസത്തിനു തടസ്സമാകും. കുട്ടികള്‍ കേള്‍ക്കെ ആദ്യം തന്നെ സ്ഫുടവും വ്യക്തവുമായി പദങ്ങള്‍ ഉച്ചരിക്കണം. തെറ്റായ പദങ്ങള്‍ കുഞ്ഞുങ്ങളില്‍ ഉറച്ചുപോയാല്‍ അത് മാറ്റിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടിവരും.

അറിവും യുക്തിബോധവും

'വിജ്ഞാനം' എന്നാല്‍ ലൗകിക ജീവിതത്തിന് ആവശ്യമായ വിഷയങ്ങളെക്കുറിച്ചുള്ള അറിവാണ്. ഒരു ശിശുവിന്റെ വിജ്ഞാനം എത്രത്തോളം അഭിവൃദ്ധമാകുന്നുവോ അത്രത്തോളം അവന്റെ ചിന്താശക്തിക്കും മറ്റു മാനസിക ഭാവങ്ങള്‍ക്കും വികാസമുണ്ടാവും. എന്നുകരുതി നിരവധി ആശയപരമ്പരകള്‍ ഒരേ സമയം കുത്തിച്ചെലുത്തി അവരെ എളുപ്പം വിജ്ഞാനികളാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്.

പഴയ അനുഭവങ്ങളെ ആസ്​പദമാക്കി പുതിയ വിഷമങ്ങളെ തരണം ചെയ്യുവാനുള്ള ശക്തിയാണ് യുക്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. യുക്തി വികസിപ്പിക്കുവാനായി, ഉചിതമായ പ്രശ്‌നങ്ങള്‍ അടങ്ങുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി സ്വയം അവയ്ക്ക് സമാധാനം കണ്ടുപിടിക്കാന്‍ ശിശുക്കളെ പരിശീലിപ്പിക്കണം. കൊച്ചു കുട്ടികളുടെ കാര്യത്തില്‍ അവരുടെ ജിജ്ഞാസ ഉണര്‍ത്തുന്ന സാധനങ്ങളുടെ പ്രദര്‍ശനം തന്നെ മതിയാകും.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്

അഞ്ചുവയസ്സുവരെയുള്ള കാലഘട്ടത്തില്‍ കുട്ടികളെ ആസ്ത്മപോലുള്ള ശ്വാസകോശ രോഗങ്ങളും ത്വഗ്രോഗങ്ങളും കൂടുതലായി ബാധിക്കുന്നു. അമിത വണ്ണം, വിഷാദരോഗം, ആര്‍ത്തവപ്രശ്‌നങ്ങള്‍, ടൈപ്പ്-1 പ്രമേഹം, എന്നിവ 10 മുതല്‍ 20വരെ യുള്ള കാലത്ത് കുഞ്ഞുങ്ങളെ ബാധിച്ചേക്കാം. ഇത്തരം രോഗബാധകള്‍ക്കെതിരെ പ്രതിരോധശേഷി കൈവരിക്കാന്‍, കഴിയുന്നത്ര കാലം കുഞ്ഞിനു മുലയൂട്ടണം.

ഒരു വയസ്സുമുതല്‍ മുതിര്‍ന്നവര്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങണം. വീട്ടില്‍ പാകം ചെയ്യുന്ന സാധാരണ ഭക്ഷണ പാനീയങ്ങള്‍ കുഞ്ഞിനെ ശീലിപ്പിക്കണം. കൂട്ടുകാരുമായി കളിച്ചു വളരുവാനനുവദിക്കുക നല്ല സുഹൃദ്ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക, ശുചിത്വത്തിന് ഊന്നല്‍ കൊടുക്കുക, ലൈംഗികത സംബന്ധിച്ച ശരിയായ അറിവു പകര്‍ന്നു നല്‍കുക, അമിത വണ്ണം ഉണ്ടാകാതെ ശ്രദ്ധിക്കുക, ലഹരി പദാര്‍ത്ഥങ്ങള്‍ ശീലിക്കാനിടവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, മുടങ്ങാതെ വ്യായാമം ശീലിപ്പിക്കുക, ഉത്കണ്ഠ വിഷാദരോഗങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ ഉണ്ടോ എന്നു നിരീക്ഷിക്കുക എന്നിവയിലും ശ്രദ്ധിക്കേണ്ടതുണ്ട്.

അമിതഭക്ഷണം ഒഴിവാക്കുക

അമിത ഭക്ഷണം, വ്യായാമമില്ലായ്മ, ക്രമം തെറ്റിയുള്ള ഭക്ഷണശീലം വറുത്തതും പൊരിച്ചതും കൊഴുപ്പേറിയതുമായ ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം എന്നിവയാണ് അമിതവണ്ണം ഉണ്ടാക്കുന്നത്. സ്‌കൂളുകളില്‍ വ്യായാമം കുട്ടികളുടെ ദിനചര്യയുടെ ഭാഗമായി പരിശീലിപ്പിക്കണം. പണ്ടത്തെ കാലത്ത് കുഞ്ഞുങ്ങള്‍ക്ക് മതിയായ വ്യായാമം ലഭ്യമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പുഴയില്‍ നീന്തിത്തുടിച്ച് കുളത്തില്‍ ചാടിക്കളിച്ച്, പാടവരമ്പിലൂടെ ഓടിനടന്ന് അവധിക്കാലം ആസ്വദിക്കുന്ന കുട്ടികളെ ഇന്നു കാണാന്‍ കഴിയില്ല. ടെലിവിഷന്റെ ആവിര്‍ഭാവം കുഞ്ഞുങ്ങളെ അതിന്റെ 'അഡിക്ടാ'ക്കിയിരിക്കുന്നു.

ശല്യപ്പെടുത്താതിരിക്കുവാന്‍ ടി.വി. തുറന്ന്‌വെച്ച് മക്കളെ അതിന്നു മുന്നില്‍ പിടിച്ചിരുത്തുന്ന അമ്മമാരുണ്ട്-ഒപ്പം കൊറിക്കാനായി കുറെ വറവു സാധനങ്ങളും. ഇന്റര്‍നെറ്റും വീഡിയോ ഗെയ്മും കൂടിയുണ്ടെങ്കില്‍ സംഗതി കുശാല്‍! അണുകുടുംബങ്ങളില്‍ കുട്ടികള്‍ വീടിന്റെ മതില്‍ക്കെട്ടിനുള്ളിലേക്കു കൂടുതല്‍ തളച്ചിടപ്പെടുന്നു. സ്വന്തം ചിറകിനുള്ളില്‍ കുഞ്ഞുങ്ങള്‍ വളരണമെന്ന വാശിയിലാണ് ഓരോ രക്ഷിതാവും. ഇതു കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസം നഷ്ടമാക്കുന്നു.

പാഠപുസ്തകങ്ങളിലും ടി.വി.യിലും മാത്രമായി വിദ്യാര്‍ത്ഥികളുടെ ലോകം ചുരുങ്ങുമ്പോള്‍ അവരിലെ സര്‍ഗാത്മകതയും കായിക ശേഷിയും നശിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനുതകുന്ന രീതിയില്‍ പഠനവ്യവസ്ഥ മാറുക തന്നെ വേണം.
തവിട്, നാര് എന്നിവ ധാരാളമായി ഭക്ഷണത്തിലുണ്ടാകണം. ഇലക്കറികളും പച്ചക്കറികളും കലര്‍ന്ന വൈവിധ്യമേറിയ ഭക്ഷണം കുട്ടികള്‍ക്കു നല്‍കണം. ആവിയില്‍ വേവിച്ച ഇഡ്ഡലി പോലുള്ള ഭക്ഷ്യവസ്തുക്കള്‍ ശിശുക്കള്‍ക്കനുയോജ്യമാണ്. കഴിയുന്നത്ര സസ്യഭക്ഷണങ്ങള്‍ ധാരാളമായി കൊടുക്കുക. വറുത്തതും പൊരിച്ചതും മാംസഭക്ഷണവും വര്‍ജിക്കുന്നതാണഭികാമ്യം.

ആഹാരത്തിലൂടെ കുട്ടികളുടെ ഉള്ളിലെത്തുന്ന വിഷാംശങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകണം. ചോക്ലേറ്റ്, ശീതളപാനീയങ്ങള്‍ എന്നിവയിലൂടെയും മറ്റും കുട്ടികളിലെത്തുന്ന മാരക രോഗങ്ങളുടെ ബീജങ്ങള്‍ ശ്രദ്ധിക്കണം. ദഹനവ്യവസ്ഥയെ പാടേ തകരാറിലാക്കുന്ന, കുഞ്ഞുങ്ങളുടെ ശാരീരിക-മാനസിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കുന്ന ലെഡ്ഡും കാഡ്മിയവുമടങ്ങുന്ന ഭക്ഷ്യവസ്തുക്കളും ഒഴിവാക്കണം.

ഡോ. കെ. മുരളീധരന്‍ പിള്ള

മുന്‍ പ്രിന്‍സിപ്പല്‍, ആയുര്‍വേദ കോളേജ്
തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍, തൃശ്ശൂര്‍



































No comments:

Post a Comment